തുർക്കിക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണശ്രമം; ശക്തമായി അപലപിച്ച് യുഎഇ
അബുദബി: തുർക്കിക്ക് നേരെയുണ്ടായ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണശ്രമത്തെ ശക്തമായി അപലപിച്ച് യുഎഇ. മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന ഗുരുതരമായ പ്രകോപനമാണിതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇറാനിൽ നിന്ന് വിക്ഷേപിച്ച മിസൈൽ തുർക്കി അതിർത്തി കടക്കുന്നതിന് മുൻപ് തന്നെ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തിരുന്നു. ഇറാഖ്, സിറിയൻ വ്യോമാതിർത്തികൾ കടന്നാണ് മിസൈൽ തുർക്കി ലക്ഷ്യമാക്കി നീങ്ങിയതെന്ന് തുർക്കി സർക്കാർ അറിയിച്ചു. കിഴക്കൻ മെഡിറ്ററേനിയനിൽ നിലയുറപ്പിച്ചിട്ടുള്ള നാറ്റോയുടെ മിസൈൽ പ്രതിരോധ വിഭാഗമാണ് ഇത് തടഞ്ഞത്.
ഈ നീക്കത്തെ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമായാണ് യുഎഇ കണക്കാക്കുന്നത്. ഇത്തരം ശത്രുതാപരമായ പ്രവർത്തികൾ മേഖലയിലെ സമാധാനം തകർക്കാൻ കാരണമാകും. സമാധാനശ്രമങ്ങളെ ദുർബലപ്പെടുത്തുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര രാഷ്ട്രീയ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. തുർക്കിയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നീക്കങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും യുഎഇ കൂട്ടിച്ചേർത്തു.
ആക്രമണശ്രമത്തിന് പിന്നാലെ ഇറാന് തുർക്കി ശക്തമായ മുന്നറിയിപ്പ് നൽകി. പ്രാദേശിക യുദ്ധത്തിലേക്ക് നയിക്കുന്ന ഇത്തരം പ്രകോപനങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്ന് തുർക്കി ആവശ്യപ്പെട്ടു.
the united arab emirates strongly condemned iran’s missile attack on turkey, calling it a dangerous escalation that threatens regional stability. uae urged restraint and diplomatic solutions while expressing solidarity with turkey amid rising tensions in the middle east.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."