ശബരിമല യുവതീപ്രവേശം: നിലപാടിൽ മാറ്റമില്ലെന്ന് സി.പി.എം; സുപ്രിം കോടതിയിൽ ഉചിതമായ നിലപാട് അറിയിക്കുമെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സി.പി.എം നിലപാടിൽ മാറ്റമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സുപ്രിം കോടതിയിൽ വിഷയം വരുമ്പോൾ സർക്കാർ ഉചിതമായ നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല കേസിലെ നിയമപരമായ വശങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളും. വിശ്വാസികളുടെ വികാരം എക്കാലത്തും സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാചകവാതക ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ, സ്കൂളുകൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷണം ഉറപ്പുവരുത്താൻ പാർട്ടി പ്രവർത്തകർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ശ്മശാനങ്ങളിലും ബദൽ സംവിധാനങ്ങൾ ഉറപ്പാക്കണം.
2018-ലെ വിധിക്ക് പിന്നാലെ നവോത്ഥാന സമിതിയും വനിതാ മതിലുമായി യുവതീപ്രവേശത്തിനൊപ്പം നിന്ന സർക്കാർ, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താൻ 'മലക്കം മറിയുന്നു' എന്ന വിമർശനങ്ങൾക്കിടെയാണ് ഗോവിന്ദന്റെ പ്രതികരണം.
അതിനിടെ, ശബരിമലയിലെ യുവതീപ്രവേശന വിധി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരായ ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷൻ സുപ്രിംകോടതിയിൽ വാദങ്ങൾ സമർപ്പിച്ചു. ഇത് സ്ത്രീകളുടെ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണെന്നും ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷൻ വാദിച്ചു.
ശബരിമലയെ ഒരു പ്രത്യേക വിഭാഗമായി കാണാനാവില്ല. പൊതുതാൽപര്യ ഹരജികളിലൂടെ മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യാൻ നിയമപരമായി സാധിക്കുമെന്നും അവർ കോടതിയിൽ വ്യക്തമാക്കി. ശബരിമല പുനപരിശോധനാ ഹരജികളിൽ സർക്കാർ നാളെ കോടതിയിൽ നിലപാട് വ്യക്തമാക്കിയേക്കും. ദേവസ്വം ബോർഡ് നേരത്തെ തന്നെ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തുമെന്ന് സൂചിപ്പിച്ചിരുന്നു.
cpm state secretary m.v. govindan clarified that the party's core stance on the sabarimala women's entry issue remains unchanged. speaking at a press conference in thiruvananthapuram, he stated that the kerala government would inform the supreme court of its "appropriate" position when the matter is taken up for hearing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."