മിനാബ് സ്കൂൾ ആക്രമണം: അന്താരാഷ്ട്ര നിയമലംഘനമെന്ന് ചൈന; ഇരകൾക്ക് രണ്ട് ലക്ഷം ഡോളർ വീതം ധനസഹായം
ബെയ്ജിങ്: ഇറാനിലെ ഇസ്‌റാഈല്‍-യു.എസ് ആക്രമണത്തിന്റെ ആദ്യദിവസം തകര്‍ത്ത മിനാബിലെ സ്‌കൂളില്‍ കൊല്ലപ്പെട്ട 165 പേരുടെ കുടുംബത്തിന് രണ്ട് ലക്ഷം ഡോളര്‍ വീതം ധനസഹായം നല്‍കാന്‍ ചൈനയുടെ തീരുമാനം. വകതിരിവില്ലാത്ത ആക്രമണം എന്നാണ് ചൈന മിനാബ് സ്‌കൂളിനു നേരെയുള്ള ആക്രമണത്തെ വിശേഷിപ്പിച്ചത്.
യു.എസിന്റെ ആക്രമണത്തിലാണ് സ്‌കൂള്‍ തകര്‍ന്നതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തെ കുറിച്ച് യു.എസ് അന്വേഷണം നടത്തുന്നുണ്ട്. ചൈനീസ് റെഡ് ക്രോസ് സൊസൈറ്റിയാണ് രണ്ട് ലക്ഷം ഡോളര്‍ സഹായം നല്‍കുകയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തെ ചൈന അനുശോചനം അറിയിക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്യുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഗുവോ ജിയികുന്‍ പറഞ്ഞു.
ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതര ലംഘനമാണെന്നും ചൈന പറഞ്ഞു. സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും എതിരേ നടത്തുന്ന ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ വലിയ ലംഘനമാണെന്നും ചൈന പറഞ്ഞു. ഇറാന് അടിയന്തര സഹായം നല്‍കാനും മനുഷ്യത്വ സഹായം നല്‍കാനും ചൈന തയാറാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
China has announced a $200,000 aid package for each family of the 165 victims killed in the Minab school attack, condemning the indiscriminate strike as a "war crime". The attack, part of the US-Israel assault on Iran, has sparked international outrage and calls for an immediate ceasefire ¹ ².
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."