HOME
DETAILS

ഗർഭച്ഛിദ്രത്തിന് അമിത അളവിൽ ഗുളിക കഴിച്ചു; കുഞ്ഞ് മരിച്ച സംഭവത്തിൽ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റിൽ

  
Web Desk
March 21, 2026 | 2:00 AM

woman charged with murder after taking overdose of abortion pills in georgia infant dies after birth

അറ്റ്‌ലാന്റ:അമേരിക്കയിലെ ജോർജിയയിൽ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ അമിതമായി കഴിച്ച് കുഞ്ഞ് മരിച്ച സംഭവത്തിൽ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ജോർജിയയിൽ ഗർഭച്ഛിദ്ര വിരുദ്ധ നിയമങ്ങൾ കർശനമാക്കിയ ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യ കേസാണിത്.

ആറ് മാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ അമിത അളവിൽ ഗുളിക കഴിച്ചതിനെത്തുടർന്ന് പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ മുപ്പത്തിയൊന്നുകാരിയായ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ജോർജിയയിലെ കിംഗ്‌സ്‌ലാൻഡ് സ്വദേശിനി അലക്സിയ മൂർക്കെതിരെയാണ് പൊലിസ് വധശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

സംഭവം ഇങ്ങനെ:

കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആറ് മാസം ഗർഭിണിയായിരുന്ന അലക്സിയ, ഗർഭച്ഛിദ്രത്തിനായി 'മിസോപ്രോസ്റ്റോൾ' (Misoprostol) എന്ന ഗുളികയും കടുത്ത വേദനസംഹാരിയായ 'ഓക്സിക്കോഡോണും' (Oxycodone) അമിത അളവിൽ കഴിക്കുകയായിരുന്നു. ഇതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ വെച്ച് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ ഒരു മണിക്കൂറിന് ശേഷം കുഞ്ഞ് മരണപ്പെട്ടു. കുഞ്ഞ് ജീവനോടെയാണ് ജനിച്ചതെന്നും യുവതി ബോധപൂർവ്വം മരുന്നുകൾ കഴിച്ചതിനാലാണ് മരണം സംഭവിച്ചതെന്നും പൊലിസ് കോടതിയിൽ വാദിച്ചു. കുഞ്ഞിന്റെ രക്തത്തിൽ മാരകമായ അളവിൽ ഓക്സിക്കോഡോണിന്റെ സാന്നിധ്യം കണ്ടെത്തിയതായും മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ജോർജിയയിലെ നിയമം

ജോർജിയയിലെ കടുത്ത ഗർഭച്ഛിദ്ര വിരുദ്ധ നിയമങ്ങളാണ് യുവതിക്ക് തിരിച്ചടിയായത്. ഗർഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് കണ്ടെത്തിയാൽ (സാധാരണയായി ആറ് ആഴ്ചയ്ക്ക് ശേഷം) ഗർഭച്ഛിദ്രം നടത്തുന്നത് ജോർജിയയിൽ നിരോധിച്ചിട്ടുണ്ട്. ആറ് മാസം വളർച്ചയെത്തിയ കുഞ്ഞിനെ നിയമവിരുദ്ധമായി ഇല്ലാതാക്കാൻ ശ്രമിച്ചതാണ് കേസ് കൊലപാതകമായി മാറാൻ കാരണം.

പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവർത്തകർ

നിലവിൽ കാംഡെൻ കൗണ്ടി ജയിലിൽ കഴിയുന്ന അലക്സിയക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനെതിരെ ഗർഭച്ഛിദ്ര അനുകൂല സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

ഗർഭച്ഛിദ്രം നടത്തുന്ന സ്ത്രീകളെ കുറ്റവാളികളായി കാണുന്നത് ദൗർഭാഗ്യകരമാണെന്ന് ഇവർ വാദിക്കുന്നു.ഇത് സ്ത്രീകളുടെ ആരോഗ്യത്തെയും സ്വകാര്യതയെയും ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയിൽ ഗർഭച്ഛിദ്ര നിയമങ്ങളെച്ചൊല്ലിയുള്ള രാഷ്ട്രീയ-സാമൂഹിക തർക്കങ്ങൾ ഈ കേസോടെ വീണ്ടും സജീവമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ വിചാരണ നടപടികൾ ആരംഭിക്കുന്നതോടെ അമേരിക്കൻ നീതിന്യായ വ്യവസ്ഥയിൽ ഈ കേസ് നിർണ്ണായകമാകും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാത്രിയിൽ ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ഡ്രോൺ ആക്രമണം; 'ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ലെന്ന്' ഇറാൻ പരമോന്നത നേതാവ്

International
  •  2 hours ago
No Image

അമേരിക്കയ്ക്ക് സൈനിക താവളം തുറന്നുകൊടുത്ത് ബ്രിട്ടൻ; ലണ്ടന് മുന്നറിയിപ്പുമായി ഇറാൻ; നിരാശ പ്രകടിപ്പിച്ച് ട്രംപ്

International
  •  3 hours ago
No Image

മെസിയുടെയും റൊണാൾഡോയുടെയും മുകളിലാണ് നെയ്മറുടെ സ്ഥാനം നിൽക്കും: ബ്രസീലിയൻ ഇതിഹാസം

Football
  •  11 hours ago
No Image

റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരുക്കേറ്റ യു.പി സ്വദേശി മരിച്ചു; അനുശോചനം അറിയിച്ച് ഇന്ത്യൻ എംബസി

Saudi-arabia
  •  12 hours ago
No Image

ആശ്വാസജയം തേടി ബ്ലാസ്റ്റേഴ്‌സ്

Football
  •  12 hours ago
No Image

മധ്യപ്രദേശിലെ ഐജിഎൻടിയു ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം

crime
  •  12 hours ago
No Image

ഭാര്യ വീട്ടുജോലി ചെയ്യാതിരിക്കുന്നത് ക്രൂരതയല്ല; നിരീക്ഷണവുമായി സുപ്രീംകോടതി

National
  •  13 hours ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു; ബുധനാഴ്ച കോഴിക്കോട് യുഡിഎഫിന്റെ വൻ റാലി

Kerala
  •  13 hours ago
No Image

ഇസ്റാഈൽ അന്ത്യം പ്രഖ്യാപിച്ചു; പക്ഷേ ഹിസ്ബുള്ള ഉയർത്തെഴുന്നേറ്റു: പുനർനിർമ്മാണത്തിന്റെ അണിയറക്കഥകൾ

International
  •  13 hours ago
No Image

ധോണി, രോഹിത്, ഗംഭീർ എന്നിവർ കഴിഞ്ഞാൽ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: മുൻ ഇന്ത്യൻ താരം 

Cricket
  •  13 hours ago