HOME
DETAILS

പത്താനി കുർത്ത ധരിച്ച് ഇനി ഇവിടെ കണ്ടുപോകരുത്: പുനെയിൽ ഇഫ്താർ സംഗമത്തിനെത്തിയവർക്ക് നേരെ ആൾക്കൂട്ട ആക്രമണം; 14 യുവാക്കൾക്ക് പരുക്ക്

  
Web Desk
March 21, 2026 | 2:48 PM

 mob attack on muslim youths during iftar in pune maharashtra

പുനെ: മഹാരാഷ്ട്രയിലെ പുനെയിൽ ഇഫ്താർ സംഗമത്തിനെത്തിയ മുസ്‌ലിം യുവാക്കൾക്ക് നേരെ ആൾക്കൂട്ട ആക്രമണം. മാർച്ച് 13-ന് പൂനെയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബോപ്‌ദേവ് ഘട്ടിലാണ് സംഭവം. 14 യുവാക്കൾക്കാണ് മർദനമേറ്റത്. 150-ഓളം വരുന്ന സംഘം വടികളും ഇരുമ്പ് ദണ്ഡുകളുമായി എത്തിയാണ് യുവാക്കളെ മർദിച്ചത്. 

നോമ്പുതുറയ്ക്കായി തടാകതീരത്ത് ഒത്തുകൂടി ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് ആക്രമിസംഘം യുവാക്കളെ വളഞ്ഞത്. തുടർന്ന്, ആക്രമികൾ യുവാക്കളെ വർഗീയമായി അധിക്ഷേപിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. കൂടാതെ, പത്താനി കുർത്തയും തൊപ്പിയും ധരിച്ച് ഇനി ഇവിടെ കണ്ടുപോകരുതെന്ന് അക്രമികൾ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആക്രമത്തിന് ഇരയായ യുവാവ് വ്യക്തമാക്കി.

ആക്രമണത്തിൽ അമീൻ എന്ന യുവാവിന്റെ തലയ്ക്ക് മാരകമായി പരുക്കേറ്റു. ഇദ്ദേഹത്തിന് 14 തുന്നലുകൾ വേണ്ടിവന്നു. പരുക്കേറ്റ മറ്റ് 10 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

സംഭവം നടന്ന് മിനിറ്റുകൾക്കുള്ളിൽ പൊലിസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ രക്ഷപ്പെട്ടിരുന്നു. തങ്ങൾ ചൂണ്ടിക്കാണിച്ച പ്രതികളെ പൊലിസ് പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചതായി ഇരകൾ ആരോപിക്കുന്നു. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പിടികൂടിയവർക്ക് ആക്രമണത്തിൽ പങ്കില്ലെന്ന് മനസിലായതിനാലാണ് വിട്ടയച്ചതെന്നാണ് സാസ്വാദ് എസ്എച്ച്ഒ കുമാർ കദം പറയുന്നു. 

ആക്രമണത്തിന് മുൻപ് പ്രതികൾ സിസിടിവി ക്യാമറകൾ ജാക്കറ്റ് ഉപയോഗിച്ച് മറച്ചതായി യുവാക്കൾ പറയുന്നു. അതേസമയം, അന്വേഷണം ഭയന്ന റെസ്റ്റോറന്റ് ഉടമകളാണിത് ചെയ്തതെന്നാണ് പൊലിസിന്റെ പക്ഷം. എന്നാൽ, സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.

A group of around 150 people, allegedly armed with sticks and iron rods, attacked 14 Muslim youths who had gathered for Iftar near Bopdev Ghat in Pune, Maharashtra, on March 13, leaving several injured ¹ ² ³.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

Kerala
  •  2 days ago
No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  2 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  2 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  2 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  2 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  2 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  2 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  2 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  2 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  2 days ago


No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  2 days ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  2 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  2 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  2 days ago