HOME
DETAILS

പത്താനി കുർത്ത ധരിച്ച് ഇനി ഇവിടെ കണ്ടുപോകരുത്: പുനെയിൽ ഇഫ്താർ സംഗമത്തിനെത്തിയവർക്ക് നേരെ ആൾക്കൂട്ട ആക്രമണം; 14 യുവാക്കൾക്ക് പരുക്ക്

  
Web Desk
March 21, 2026 | 2:48 PM

 mob attack on muslim youths during iftar in pune maharashtra

പുനെ: മഹാരാഷ്ട്രയിലെ പുനെയിൽ ഇഫ്താർ സംഗമത്തിനെത്തിയ മുസ്‌ലിം യുവാക്കൾക്ക് നേരെ ആൾക്കൂട്ട ആക്രമണം. മാർച്ച് 13-ന് പൂനെയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബോപ്‌ദേവ് ഘട്ടിലാണ് സംഭവം. 14 യുവാക്കൾക്കാണ് മർദനമേറ്റത്. 150-ഓളം വരുന്ന സംഘം വടികളും ഇരുമ്പ് ദണ്ഡുകളുമായി എത്തിയാണ് യുവാക്കളെ മർദിച്ചത്. 

നോമ്പുതുറയ്ക്കായി തടാകതീരത്ത് ഒത്തുകൂടി ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് ആക്രമിസംഘം യുവാക്കളെ വളഞ്ഞത്. തുടർന്ന്, ആക്രമികൾ യുവാക്കളെ വർഗീയമായി അധിക്ഷേപിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. കൂടാതെ, പത്താനി കുർത്തയും തൊപ്പിയും ധരിച്ച് ഇനി ഇവിടെ കണ്ടുപോകരുതെന്ന് അക്രമികൾ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആക്രമത്തിന് ഇരയായ യുവാവ് വ്യക്തമാക്കി.

ആക്രമണത്തിൽ അമീൻ എന്ന യുവാവിന്റെ തലയ്ക്ക് മാരകമായി പരുക്കേറ്റു. ഇദ്ദേഹത്തിന് 14 തുന്നലുകൾ വേണ്ടിവന്നു. പരുക്കേറ്റ മറ്റ് 10 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

സംഭവം നടന്ന് മിനിറ്റുകൾക്കുള്ളിൽ പൊലിസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ രക്ഷപ്പെട്ടിരുന്നു. തങ്ങൾ ചൂണ്ടിക്കാണിച്ച പ്രതികളെ പൊലിസ് പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചതായി ഇരകൾ ആരോപിക്കുന്നു. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പിടികൂടിയവർക്ക് ആക്രമണത്തിൽ പങ്കില്ലെന്ന് മനസിലായതിനാലാണ് വിട്ടയച്ചതെന്നാണ് സാസ്വാദ് എസ്എച്ച്ഒ കുമാർ കദം പറയുന്നു. 

ആക്രമണത്തിന് മുൻപ് പ്രതികൾ സിസിടിവി ക്യാമറകൾ ജാക്കറ്റ് ഉപയോഗിച്ച് മറച്ചതായി യുവാക്കൾ പറയുന്നു. അതേസമയം, അന്വേഷണം ഭയന്ന റെസ്റ്റോറന്റ് ഉടമകളാണിത് ചെയ്തതെന്നാണ് പൊലിസിന്റെ പക്ഷം. എന്നാൽ, സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.

A group of around 150 people, allegedly armed with sticks and iron rods, attacked 14 Muslim youths who had gathered for Iftar near Bopdev Ghat in Pune, Maharashtra, on March 13, leaving several injured ¹ ² ³.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വീട്ടമ്മ'യല്ല, ഇനി 'തലമുറകളെ വാർത്തെടുക്കുന്നവർ'; മാതൃദിനത്തിൽ വിപ്ലവകരമായ പ്രഖ്യാപനവുമായി ശൈഖ് ഹംദാൻ

uae
  •  2 hours ago
No Image

ഭിക്ഷാടന തട്ടിപ്പ്: അബുദബിയിൽ 118 പേർ പിടിയിൽ; ജാഗ്രത പാലിക്കാൻ പൊലിസ് നിർദ്ദേശം

uae
  •  2 hours ago
No Image

വാണിജ്യ മേഖലക്കുള്ള എൽപിജി വിഹിതം കൂട്ടി കേന്ദ്രം; വർധനവ് 20 ശതമാനം 

National
  •  2 hours ago
No Image

ഹമദ് രാജാവുമായി ഫോണില്‍ സംസാരിച്ച് മോദി; മേഖലാ സമാധാനത്തിന് ഊന്നല്‍

bahrain
  •  2 hours ago
No Image

പശ്ചിമേഷ്യൻ സംഘർഷം: ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  2 hours ago
No Image

2026 ഐപിഎല്ലിൽ 3000 റൺസ് അടിക്കണം: ആഗ്രഹം തുറന്നുപറഞ്ഞ് സൂപ്പർതാരം 

Cricket
  •  2 hours ago
No Image

മഴ കനക്കും; ഒമാനില്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

oman
  •  2 hours ago
No Image

ദുബൈയിൽ ട്രക്കുകൾക്ക് 24 മണിക്കൂറും സർവീസ് നടത്താം; നിർണായക തീരുമാനവുമായി ആർടിഎ

uae
  •  3 hours ago
No Image

തോൽവി ടീച്ചർക്ക് പ്രമോഷനുള്ള വഴി: വടകരയിൽ തോറ്റപ്പോൾ കേന്ദ്ര കമ്മിറ്റിയിൽ, ഇനി പേരാവൂരിൽ തോറ്റാൽ പിബിയിലേക്ക്; ശൈലജ ടീച്ചർക്കെതിരെ സണ്ണി ജോസഫ്

Kerala
  •  3 hours ago
No Image

സച്ചിൻ വീണ്ടും ഇന്ത്യക്കായി കളിക്കും; വമ്പൻ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  3 hours ago

No Image

ഇറാന് പ്രഖ്യാപിച്ചതിലും ഇരട്ടി ആക്രമണ ശേഷി! 4,000 കിലോമീറ്റർ അകലെയുള്ള യു.എസ് സൈനിക കേന്ദ്രത്തിന് നേരെനടത്തിയ മിസൈൽ ആക്രമണം തെളിയിക്കുന്നത് ഇറാന് ഇനിയും പുറത്തുപറയാത്ത പ്രഹരശേഷിയുണ്ടെന്നോ?

International
  •  5 hours ago
No Image

വി. കുഞ്ഞിക്കൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പൊളിച്ചുമാറ്റി; സ്ഥലം ഉടമയെ സി.പി.എം ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

Kerala
  •  6 hours ago
No Image

ഒടുവില്‍ മലപ്പുറത്തെ 2 സീറ്റിലും കാസര്‍കോടും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്; താനൂരില്‍ വ്യവസായി മുഹമ്മദ് സമീറും വള്ളിക്കുന്നില്‍ സി.പി. മുസ്തഫയും മത്സരിക്കും

Kerala
  •  6 hours ago
No Image

തിരുവനന്തപുരത്ത് കരമന ജയന്‍ തന്നെ, അരുവിക്കരയില്‍ നടന്‍ വിവേക് ഗോപന്‍; 11 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ബി.ജെ.പി

Kerala
  •  7 hours ago