മോദി രാജ്യത്തെ ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരൻ; ബിജെപി വിശ്വാസവഞ്ചകരുടെ പാർട്ടി; മമത ബാനർജി
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ ഏറ്റവും വലിയ 'നുഴഞ്ഞുകയറ്റക്കാരൻ' എന്ന് വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ റെഡ് റോഡിൽ നടന്ന ഈദ് ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമത.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ച മമത, ബംഗാളിലെ ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് വ്യക്തമാക്കി.
ഇന്ത്യയിലെ യഥാർത്ഥ നുഴഞ്ഞുകയറ്റക്കാർ നരേന്ദ്ര മോദിയും ബിജെപി നേതാക്കളുമാണെന്ന് മമത കുറ്റപ്പെടുത്തി. ബംഗാളിനെ ലക്ഷ്യം വെക്കുന്നവർക്ക് നരകത്തിലായിരിക്കും സ്ഥാനമെന്നും അവർ കൂട്ടിച്ചേർത്തു.
പൗരത്വവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, യഥാർത്ഥ വോട്ടർമാരുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി.
ബിജെപിയെ 'വിശ്വാസവഞ്ചകരുടെ പാർട്ടി' എന്ന് വിശേഷിപ്പിച്ച മമത, വിദേശ രാജ്യങ്ങളിൽ പോയി സൗഹൃദം പറയുകയും ഇന്ത്യയിൽ ഹിന്ദു-മുസ്‌ലിം വിഭജന രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ രീതിയെ പരിഹസിച്ചു.
അതേസമയം, മമതയുടെ പ്രസ്താവനക്കെതിരെ ബിജെപി നേതാവും ബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി രംഗത്തെത്തി. മമതയുടെ മാനസികനില തെറ്റിയെന്നായിരുന്നു സുവേന്ദുവിന്റെ പ്രതികരണം.
West Bengal Chief Minister Mamata Banerjee criticized Prime Minister Narendra Modi, calling him the country's biggest "intruder" during an Eid celebration in Kolkata's Red Road. She also accused Modi of using Operation Sindhoor for political gain, sparking a heated exchange between the two leaders ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."