ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ
ഡൽഹി: ദേശീയഗീതമായ 'വന്ദേമാതര'ത്തിന് ദേശീയഗാനമായ 'ജനഗണമന'യ്ക്ക് തുല്യമായ പദവി നൽകാനുള്ള നിർദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതിന്റെ ഭാഗമായി, ദേശീയഗാനത്തോടുള്ള അനാദരവ് തടയുന്ന നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തും. ഇതോടെ വന്ദേമാതരത്തെ അവഹേളിക്കുന്നതും ആലാപനം തടസ്സപ്പെടുത്തുന്നതും ഇനി മുതൽ ശിക്ഷാർഹമായി മാറും.
ദേശീയഗാനത്തെ അപമാനിക്കുന്നവർക്ക് നിലവിൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. അതേസമയം, ആവർത്തിച്ച് കുറ്റം ചെയ്യുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവ് നിർബന്ധമാണ്. ഈ നിയമം ഇനി വന്ദേമാതരത്തിനും ബാധകമാകും.
ബങ്കിം ചന്ദ്ര ചതോപാധ്യായ വന്ദേമാതരം രചിച്ചതിന്റെ 150-ാം വാർഷിക വേളയിലാണ് ഈ തീരുമാനം. ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളികൾക്ക് ആവേശം പകർന്ന വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി നൽകണമെന്ന ആവശ്യം നേരത്തെ പാർലമെന്റിലും ഉയർന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."