HOME
DETAILS

കോങ്ങാട്-മലമ്പുഴ ഡീൽ വിവാദം: എ.കെ ബാലനെതിരെ ആഞ്ഞടിച്ച് വികെ ശ്രീകണ്ഡൻ; ബാലന് പ്രായാധിക്യം മൂലം കിളി പോയെന്ന് ആരോപണം

  
March 27, 2026 | 3:40 AM

political rhetoric heats up in palakkad amid assembly elections

പാലക്കാട്: തിരഞ്ഞെടുപ്പ് ചൂടിനിടയിൽ പാലക്കാട് സി.പി.എം, കോൺഗ്രസ്, ബി.ജെ.പി വാക്പോര് ശക്തമാകുന്നു. എ.കെ. ബാലന്റെ കോങ്ങാട്-മലമ്പുഴ 'ഡീൽ' പരാമർശത്തിന് കടുത്ത ഭാഷയിലാണ് വി.കെ. ശ്രീകണ്ഠൻ എം.പി മറുപടി നൽകിയത്.

പ്രായാധിക്യത്താൽ എ.കെ. ബാലന്റെ കിളി പോയെന്നും സ്ഥലകാല വിഭ്രമം സംഭവിച്ചിരിക്കുകയാണെന്നും ശ്രീകണ്ഠൻ പരിഹസിച്ചു. പാലക്കാട് സീറ്റ് ബി.ജെ.പിക്ക് തൂക്കിവിൽക്കാൻ എ.കെ. ബാലന്റെ നേതൃത്വത്തിൽ നീക്കം നടക്കുകയാണ്, പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ഹോട്ടൽ വ്യവസായിയെ സ്ഥാനാർത്ഥിയാക്കിയത് മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കാനാണ്, ഇതിന് ജനങ്ങൾ മറുപടി നൽകും, വികെ ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു. അതേസമയം, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സി.പി.എമ്മിനെ കാഴ്ചബംഗ്ലാവിൽ വെക്കേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു.

മലമ്പുഴയിൽ ബി.ജെ.പിയെ ജയിപ്പിക്കാൻ കോൺഗ്രസ് ദുർബല സ്ഥാനാർത്ഥിയെ നിർത്തിയെന്നായിരുന്നു എ.കെ. ബാലന്റെ ആരോപണം. കൂടാതെ, കോങ്ങാട് മണ്ഡലത്തിൽ വോട്ട് മറിക്കാമെന്ന് ആർഎസ്എസ് യുഡിഎഫിന് ഉറപ്പുനൽകിയിട്ടുണ്ടെന്നും, ഈ ധാരണയുടെ ഭാഗമായാണ് വി.കെ. ശ്രീകണ്ഠന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതെന്നും എകെ ബാലൻ പറഞ്ഞിരുന്നു. വി.എസിന് കസേര വലിച്ചു കൊടുത്ത ആളാണ് മലമ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥി. അയാൾക്ക് കോൺഗ്രസുകാർ പോലും വോട്ട് ചെയ്യില്ല. ഇതൊക്കെയാണ് പാലക്കാട്ടെ 'ഡീൽ' എന്ന് എ.കെ. ബാലൻ തുറന്നടിച്ചു.

അതേസമയം, പാലക്കാട്ട് യഥാർത്ഥത്തിൽ അവിശുദ്ധ കൂട്ടുകെട്ട് ഉള്ളത് കോൺഗ്രസും സി.പി.എമ്മും തമ്മിലാണെന്ന് മലമ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ആരോപിച്ചു. പാലക്കാട് ഷാഫി പറമ്പിൽ വിജയിച്ചപ്പോൾ എ.കെ. ബാലൻ ആദ്യം അഭിനന്ദിക്കാൻ എത്തിയത് കാലങ്ങളായി തുടരുന്ന ഈ ഡിലിന്റെ തെളിവാണെന്നും കൃഷ്ണകുമാർ ആരോപിച്ചു. 

Amid the intensifying assembly election campaign in Palakkad, the CPM, Congress, and BJP are ramping up their verbal attacks. V. K. Sreekandan strongly responded to remarks made by A. K. Balan regarding the Kongad-Malampuzha “deal,” using sharp language that underscores the heated political climate in the constituency.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പള്ളിമതില്‍ ചാടിക്കടന്ന് കല്ലറയ്ക്ക് മുകളിലിരുന്ന് ലഹരി ഉപയോഗവും റീല്‍സ് ചിത്രീകരണവും; നാല് യുവാക്കള്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

വർഗീയ പ്രസ്ഥാനങ്ങളെ അക്കൗണ്ട് തുറക്കാൻ അനുവദിക്കരുത്: എ.കെ ആന്റണി

Kerala
  •  3 hours ago
No Image

യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദ് ചക്കാലശ്ശേരി അറസ്റ്റില്‍; മുസ്‌ലിം ലീഗില്‍ നിന്നും യുഡിഎഫില്‍ നിന്നും പുറത്താക്കി

Kerala
  •  3 hours ago
No Image

ബഹ്‌റൈനിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു; വൻ ദുരന്തം ഒഴിവായി, വീട് നിർമിച്ചത് 1979 ൽ

bahrain
  •  3 hours ago
No Image

കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഒമാനിൽ ജാഗ്രതാ നിർദേശവുമായി അധികൃതർ | Oman Weather updates

Weather
  •  3 hours ago
No Image

പിണറായി വിജയൻ മോദിയുടെ പ്രതിരൂപം: തുറന്നടിച്ച് സച്ചിൻ പൈലറ്റ്

Kerala
  •  3 hours ago
No Image

കേരള സർവകലാശാലയുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തി; മുൻ രജിസ്ട്രാറുടെ ഹരജിയിൽ എം.വി ഗോവിന്ദനും എ.കെ.ജി സെന്‍ററിനും ഹൈക്കോടതി നോട്ടിസ്

Kerala
  •  4 hours ago
No Image

സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക പുറത്ത്; യുവാക്കളെ കടത്തിവെട്ടി മധ്യവയസ്‌കർ, ആകെ വോട്ടർമാർ 2.71 കോടി

Kerala
  •  4 hours ago
No Image

പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോൺ നിരോധനം; ഫോൺ സൂക്ഷിക്കാൻ പ്രത്യേക കൗണ്ടറുകൾ; എല്ലാ ബൂത്തുകളിലും മൊബൈൽ ഫോൺ ഡെപ്പോസിറ്റ് ബാഗുകൾ ഏർപ്പെടുത്തി

Kerala
  •  4 hours ago
No Image

പശ്ചിമേഷ്യൻ സംഘർഷം: എണ്ണക്ഷാമം നേരിടാൻ രാജ്യം സജ്ജം: മുഖ്യമന്ത്രിമാരുമായി മോദി ഇന്ന് സംസാരിക്കും

National
  •  4 hours ago