HOME
DETAILS

കോങ്ങാട്-മലമ്പുഴ ഡീൽ വിവാദം: എ.കെ ബാലനെതിരെ ആഞ്ഞടിച്ച് വികെ ശ്രീകണ്ഡൻ; ബാലന് പ്രായാധിക്യം മൂലം കിളി പോയെന്ന് ആരോപണം

  
March 27, 2026 | 3:40 AM

political rhetoric heats up in palakkad amid assembly elections

പാലക്കാട്: തിരഞ്ഞെടുപ്പ് ചൂടിനിടയിൽ പാലക്കാട് സി.പി.എം, കോൺഗ്രസ്, ബി.ജെ.പി വാക്പോര് ശക്തമാകുന്നു. എ.കെ. ബാലന്റെ കോങ്ങാട്-മലമ്പുഴ 'ഡീൽ' പരാമർശത്തിന് കടുത്ത ഭാഷയിലാണ് വി.കെ. ശ്രീകണ്ഠൻ എം.പി മറുപടി നൽകിയത്.

പ്രായാധിക്യത്താൽ എ.കെ. ബാലന്റെ കിളി പോയെന്നും സ്ഥലകാല വിഭ്രമം സംഭവിച്ചിരിക്കുകയാണെന്നും ശ്രീകണ്ഠൻ പരിഹസിച്ചു. പാലക്കാട് സീറ്റ് ബി.ജെ.പിക്ക് തൂക്കിവിൽക്കാൻ എ.കെ. ബാലന്റെ നേതൃത്വത്തിൽ നീക്കം നടക്കുകയാണ്, പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ഹോട്ടൽ വ്യവസായിയെ സ്ഥാനാർത്ഥിയാക്കിയത് മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കാനാണ്, ഇതിന് ജനങ്ങൾ മറുപടി നൽകും, വികെ ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു. അതേസമയം, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സി.പി.എമ്മിനെ കാഴ്ചബംഗ്ലാവിൽ വെക്കേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു.

മലമ്പുഴയിൽ ബി.ജെ.പിയെ ജയിപ്പിക്കാൻ കോൺഗ്രസ് ദുർബല സ്ഥാനാർത്ഥിയെ നിർത്തിയെന്നായിരുന്നു എ.കെ. ബാലന്റെ ആരോപണം. കൂടാതെ, കോങ്ങാട് മണ്ഡലത്തിൽ വോട്ട് മറിക്കാമെന്ന് ആർഎസ്എസ് യുഡിഎഫിന് ഉറപ്പുനൽകിയിട്ടുണ്ടെന്നും, ഈ ധാരണയുടെ ഭാഗമായാണ് വി.കെ. ശ്രീകണ്ഠന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതെന്നും എകെ ബാലൻ പറഞ്ഞിരുന്നു. വി.എസിന് കസേര വലിച്ചു കൊടുത്ത ആളാണ് മലമ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥി. അയാൾക്ക് കോൺഗ്രസുകാർ പോലും വോട്ട് ചെയ്യില്ല. ഇതൊക്കെയാണ് പാലക്കാട്ടെ 'ഡീൽ' എന്ന് എ.കെ. ബാലൻ തുറന്നടിച്ചു.

അതേസമയം, പാലക്കാട്ട് യഥാർത്ഥത്തിൽ അവിശുദ്ധ കൂട്ടുകെട്ട് ഉള്ളത് കോൺഗ്രസും സി.പി.എമ്മും തമ്മിലാണെന്ന് മലമ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ആരോപിച്ചു. പാലക്കാട് ഷാഫി പറമ്പിൽ വിജയിച്ചപ്പോൾ എ.കെ. ബാലൻ ആദ്യം അഭിനന്ദിക്കാൻ എത്തിയത് കാലങ്ങളായി തുടരുന്ന ഈ ഡിലിന്റെ തെളിവാണെന്നും കൃഷ്ണകുമാർ ആരോപിച്ചു. 

Amid the intensifying assembly election campaign in Palakkad, the CPM, Congress, and BJP are ramping up their verbal attacks. V. K. Sreekandan strongly responded to remarks made by A. K. Balan regarding the Kongad-Malampuzha “deal,” using sharp language that underscores the heated political climate in the constituency.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉള്ളി പെട്ടെന്ന് ചീഞ്ഞ് പോകുന്നുണ്ടോ? കേടുകൂടാതെ സൂക്ഷിക്കാനുള്ള എളുപ്പവഴികൾ

Kerala
  •  7 days ago
No Image

ആശങ്കകൾക്ക് വിരാമം; യുഎഇയിൽ ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു, സ്ഥിതിഗതികൾ സുരക്ഷിതമെന്ന് അധികൃതർ

uae
  •  7 days ago
No Image

തലസ്ഥാനത്തേക്ക് മടങ്ങാതെ പിണറായി; അപ്രതീക്ഷിതമായി രാജിവച്ചു, ഗവർണർക്ക് കത്ത് നൽകിയത് പ്രത്യേക ദൂതൻ വഴി

Kerala
  •  7 days ago
No Image

ശൈലജ ടീച്ചറുടെ റെക്കോർഡ് തകർന്നു; 85,000-ത്തിന് മുകളിൽ ഭൂരിപക്ഷം, ചരിത്രവിജയവുമായി കുഞ്ഞാലിക്കുട്ടി

Kerala
  •  7 days ago
No Image

ചുവപ്പുകോട്ടയിൽ പച്ചക്കൊടി പാറിച്ച് ഫാത്തിമ തഹ്‌ലിയ; ചരിത്രത്തിൽ ആദ്യമായി ലീഗിന് നിയമസഭയിൽ പെൺകരുത്ത്

Kerala
  •  7 days ago
No Image

മിസൈൽ ഭീഷണി: ദുബൈയിലും ഷാർജയിലും ജാഗ്രതാ നിർദ്ദേശം; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്

uae
  •  7 days ago
No Image

കാഞ്ഞിരപ്പള്ളിയിൽ താമര 'വാടി'; കേന്ദ്രമന്ത്രി ജോർജ് കുര്യനും രക്ഷിച്ചില്ല, ബിജെപി വോട്ടുകളിൽ വൻ ചോർച്ച

Kerala
  •  7 days ago
No Image

ചരിത്രം കുറിച്ച് മുസ്‌ലിം ലീഗ്; 22 അംഗങ്ങളുമായി റെക്കോർഡ് വിജയം

Kerala
  •  7 days ago
No Image

എമിറേറ്റ്‌സ് പറന്നുയരുന്നു: ആഗോള ശൃംഖലയുടെ 96 ശതമാനവും പുനഃസ്ഥാപിച്ചു; 137 കേന്ദ്രങ്ങളിലേക്ക് സർവീസ്

uae
  •  7 days ago
No Image

'ഞാൻ' എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ല'; വ്യക്തികേന്ദ്രീകൃത നിലപാടുകൾ തിരുത്തണം: പാർട്ടി നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ബിനീഷ് കോടിയേരി

Kerala
  •  7 days ago