ഷാർജയിൽ സൗജന്യ പാർക്കിംഗ് അവസാനിക്കുന്നു; നാളെ മുതൽ ഫീസ് ഈടാക്കി തുടങ്ങും
ഷാർജ: കനത്ത മഴയെത്തുടർന്ന് ഷാർജയിൽ പ്രഖ്യാപിച്ചിരുന്ന സൗജന്യ പൊതു പാർക്കിംഗ് ആനുകൂല്യം അവസാനിക്കുന്നു. മാർച്ച് 31 ചൊവ്വാഴ്ച മുതൽ ഇമാറാത്തിലെ എല്ലാ പൊതു പാർക്കിംഗ് മേഖലകളിലും പണമടച്ചുള്ള സംവിധാനം പുനരാരംഭിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.
മാർച്ച് 23-ന് ആരംഭിച്ച ശക്തമായ മഴയെയും അസ്ഥിരമായ കാലാവസ്ഥയെയും തുടർന്നാണ് അധികൃതർ സൗജന്യ പാർക്കിംഗ് അനുവദിച്ചത്. മോശം കാലാവസ്ഥയിൽ പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം നൽകുന്നതിനായി ആദ്യം പ്രഖ്യാപിച്ച ഇളവ് പിന്നീട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടുകയായിരുന്നു. ഷാർജയിലെ എല്ലാ സോണുകളിലും ഔദ്യോഗിക അവധി ദിവസങ്ങളിൽ പോലും ഫീസ് ഈടാക്കുന്ന 'നീല ബോർഡുകൾ' ഉള്ള മേഖലകളിലും ഈ ഇളവ് ബാധകമായിരുന്നു.
വാഹനമോടിക്കുന്നവർ ശ്രദ്ധിക്കാൻ
ചൊവ്വാഴ്ച മുതൽ പാർക്കിംഗ് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് മുനിസിപ്പാലിറ്റി നിർദ്ദേശിച്ചു.
നിയമലംഘനങ്ങൾ ഒഴിവാക്കുക: പണമടയ്ക്കാതെയുള്ള പാർക്കിംഗ് ശ്രദ്ധയിൽപ്പെട്ടാൽ പിഴ ഈടാക്കും.
കഴിഞ്ഞ വാരം ഞായറാഴ്ച മുതൽ വെള്ളിയാഴ്ച വരെ നീണ്ടുനിന്ന കനത്ത മഴയിൽ ഷാർജയുടെ വിവിധ ഭാഗങ്ങളിൽ ജനജീവിതം തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മാനുഷിക പരിഗണന കണക്കിലെടുത്ത് അധികൃതർ ഇളവുകൾ നൽകിയത്. ചെറിയ പെരുന്നാൾ അവധിക്കാലത്തെ മൂന്ന് ദിവസത്തെ സൗജന്യ പാർക്കിംഗിന് പിന്നാലെയാണ് മഴക്കെടുതിയെത്തുടർന്നുള്ള ഈ ദീർഘിപ്പിച്ച ഇളവും പ്രവാസികൾക്ക് ലഭിച്ചത്.
നിലവിൽ കാലാവസ്ഥ സാധാരണ നിലയിലായതോടെയാണ് പാർക്കിംഗ് ഫീസ് പുനഃസ്ഥാപിക്കാൻ അതോറിറ്റി തീരുമാനിച്ചത്.
sharjah authorities have announced the end of free parking, with fees to be enforced from tomorrow. the move aims to regulate parking usage, improve availability, and enhance urban traffic management across key areas in the emirate
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."