HOME
DETAILS

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു; മോഷണം ആരോപിച്ചുള്ള മർദ്ദനത്തിൽ 6 പേർ കസ്റ്റഡിയിൽ

  
Web Desk
April 01, 2026 | 6:43 AM

perumbavoor plywood company guest worker lynching murder news

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് തല്ലിക്കൊന്നു. മുടിക്കലിലെ 'എ എം വിനീർ' എന്ന പ്ലൈവുഡ് കമ്പനിയിലാണ് നാടിനെ നടുക്കിയ ക്രൂരമായ ആൾക്കൂട്ടക്കൊല നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ ആറ് അതിഥി തൊഴിലാളികളെ പെരുമ്പാവൂർ പൊലിസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല; ഇയാളും അതിഥി തൊഴിലാളിയാണെന്നാണ് പ്രാഥമിക വിവരം.

മൊബൈൽ മോഷണം ആരോപിച്ച് ക്രൂരമർദ്ദനം

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് ആറംഗ സംഘം യുവാവിനെ പിടികൂടിയത്. തുടർന്ന് പ്ലൈവുഡ് കമ്പനിയിലെ 'കോർ' (തടി കഷണങ്ങൾ) ഉപയോഗിച്ച് ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മൂന്ന് സഹോദരങ്ങൾ ഉൾപ്പെടുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലിസ് നൽകുന്ന സൂചന.

മർദ്ദനത്തിന്റെ തീവ്രത:

മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായ പരിക്കേറ്റു.മർദ്ദനത്തിനിടെ യുവാവിന്റെ പല്ലുകൾ പലതും ഒടിഞ്ഞുപോയിട്ടുണ്ട് അടിയേറ്റു ആന്തരികാവയവങ്ങൾക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് നിഗമനം.

പ്രതികൾ പൊലിസ് വലയിൽ

കൊലപാതകത്തിന് ശേഷം കമ്പനിയിൽ തന്നെ ഒളിക്കാൻ ശ്രമിച്ച പ്രതികളെ പെരുമ്പാവൂർ പൊലിസ് അതിവേഗം കസ്റ്റഡിയിലെടുത്തു. അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് നിലവിൽ പൊലിസ് പിടിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലിസ് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാധാരണക്കാർക്ക് ഇല്ലാത്ത പരിഗണന മുഖ്യമന്ത്രിക്കോ? പാരഡി ഗാനങ്ങൾ നീക്കം ചെയ്തതിൽ പൊലിസിനെതിരെ എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  2 hours ago
No Image

പ്രവാസികൾക്ക് ആശ്വാസം; മസ്കത്തിൽ നിന്ന് കേരളത്തിലേക്ക് സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്

oman
  •  3 hours ago
No Image

അമേരിക്കയെ വിറപ്പിച്ച് ഉത്തരകൊറിയൻ ഹാക്കർമാർ; ആയിരക്കണക്കിന് കമ്പനികൾ ഹാക്കർമാരുടെ പിടിയിൽ

International
  •  3 hours ago
No Image

ബെർലിനിലെ കണ്ണീരും നിലയ്ക്കാത്ത ശാപവും: സിദാൻ നടന്നകന്ന വഴിയിൽ ഇറ്റാലിയൻ ഫുട്ബോൾ തകർന്നു വീഴുമ്പോൾ; In-Depth Story

Football
  •  3 hours ago
No Image

ദുബൈയിലെ സ്വർണ്ണവിലയിൽ കുതിപ്പ്; 2008-ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിൽ നിന്ന് വിപണി കരകയറുന്നു

uae
  •  3 hours ago
No Image

എല്‍.പി.ജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് വര്‍ധിച്ചത് 195.50 രൂപ

National
  •  3 hours ago
No Image

മുജ്തബ ഖാംനഈ ഭൂഗർഭ ബങ്കറിൽ സുരക്ഷിതൻ; നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് ഇറാനിലെ റഷ്യൻ അംബാസഡർ

International
  •  4 hours ago
No Image

ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ പതിച്ച് ബം​ഗ്ലാദേശ് പൗരൻ കൊല്ലപ്പെട്ടു

uae
  •  4 hours ago
No Image

ക്രൈമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണു: 29 മരണം; സാങ്കേതിക തകരാറെന്ന് പ്രാഥമിക നിഗമനം

International
  •  4 hours ago
No Image

യുഎഇയിൽ ഞായറാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരും; മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  4 hours ago