HOME
DETAILS

കുടക് വനത്തിൽ കാണാതായ ശരണ്യക്കെതിരെ ബിജെപി പ്രദേശിക നേതാക്കളുടെ പരാതി; 'പ്രശസ്തിക്കായുള്ള നാടകമെന്ന്' ആരോപണം

  
April 08, 2026 | 6:42 AM

kodagu forest missing case bjp leaders file complaint against saranya

മടിക്കേരി: കർണാടകയിലെ കുടക് വനത്തിൽ കാണാതാവുകയും മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തുകയും ചെയ്ത മലയാളി യുവതി ജി.എസ്. ശരണ്യക്കെതിരെ കർണാടക പൊലിസ് അന്വേഷണം ആരംഭിച്ചു. ശരണ്യയെ കാണാതായ സംഭവം പ്രശസ്തി നേടാനായി ആസൂത്രണം ചെയ്ത നാടകമാണെന്ന് ആരോപിച്ച് പ്രാദേശിക ബിജെപി നേതാക്കൾ നൽകിയ പരാതിയിലാണ് നപോക്‌ലു പൊലിസ് നടപടി തുടങ്ങിയത്.

ബിജെപിയുടെ ആരോപണം

സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ചർച്ചയായ ഈ സംഭവത്തിൽ ശരണ്യയുടെ പെരുമാറ്റത്തിൽ ദുരൂഹതയുണ്ടെന്നാണ് ബിജെപി പ്രവർത്തകരുടെ വാദം. വലിയ തോതിൽ സുരക്ഷാ സേനയുടെയും വനംവകുപ്പിന്റെയും സമയം നഷ്ടപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ഔദ്യോഗികമായി പരാതി നൽകപ്പെട്ടത്.

സംഭവമിങ്ങനെ

കൊച്ചിയിലെ ഐടി കമ്പനി ജീവനക്കാരിയായ നാദാപുരം ഇയ്യങ്കോട് സ്വദേശിനി ശരണ്യ ഏപ്രിൽ രണ്ടിനാണ് കുടകിലെ തടിയൻ്റമോൾ കൊടുമുടിയിൽ ട്രെക്കിംഗിനായി എത്തിയത്.വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിൽ രാവിലെ എത്തിയ ശരണ്യയെ സുരക്ഷാ കാരണങ്ങളാൽ മറ്റ് ഒൻപത് സഞ്ചാരികൾക്കൊപ്പമാണ് മുകളിലേക്ക് വിട്ടത്.കൂടെപ്പോയവർ സംഘങ്ങളായി തിരിച്ചിറങ്ങിയിട്ടും ശരണ്യ എത്താതിരുന്നതോടെയാണ് ആശങ്ക തുടങ്ങിയത്. ശരണ്യ മുകളിൽ ഒരു നായയോടൊപ്പം കളിച്ചുനിൽക്കുകയാണെന്നാണ് കൂടെയുണ്ടായിരുന്നവർ ആദ്യം നൽകിയ വിവരം.

മൂന്ന് പകലും രണ്ട് രാത്രിയും നീണ്ട വലിയ തിരച്ചിലിനൊടുവിലാണ് വനത്തിനുള്ളിൽ നിന്ന് ശരണ്യയെ കണ്ടെത്താനായത്.

സുരക്ഷാ നിയമങ്ങളുടെ ലംഘനം?

സമുദ്രനിരപ്പിൽ നിന്ന് 1748 മീറ്റർ ഉയരമുള്ള തടിയൻ്റമോൾ കൊടുമുടിയിൽ ട്രെക്കിംഗ് നടത്തുമ്പോൾ പാലിക്കേണ്ട കർശന നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി എല്ലാവരും തിരിച്ചിറങ്ങണമെന്ന നിയമം നിലനിൽക്കെ ശരണ്യ എങ്ങനെ വനത്തിനുള്ളിൽ അകപ്പെട്ടു എന്നതിലാണ് അന്വേഷണം നടക്കുന്നത്.

കർണാടക പൊലിസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ സംഭവത്തിലെ യഥാർത്ഥ വസ്തുതകൾ വ്യക്തമാകൂ. നിലവിൽ യുവതിയുടെ മൊഴിയും പരാതിക്കാരുടെ ആരോപണങ്ങളും പൊലിസ് വിശദമായി പരിശോധിച്ചുവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിണറ്റില്‍ വീണു, ആരുമറിഞ്ഞില്ല, മൂന്നു നാളിന് ശേഷം 62കാരന് രക്ഷയായത് ഗ്യാസ് സിലിണ്ടര്‍ ഒടിപി! 

National
  •  an hour ago
No Image

പാലക്കാട്ട് വോട്ടിന് പണം നല്‍കി ബി.ജെ.പി; വീഡിയോ പകര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍

Kerala
  •  2 hours ago
No Image

വ്യാജവാർത്താ പ്രചാരണവും വീഡിയോ ചിത്രീകരണവും; അബുദബിയിൽ 375 പേർ അറസ്റ്റിൽ

uae
  •  2 hours ago
No Image

ചാമ്പ്യൻസ് ലീഗിൽ എംബാപ്പെ വിസ്മയം; റൊണാൾഡോയ്ക്കും മെസ്സിക്കുമൊപ്പം ചരിത്ര പട്ടികയിൽ

Football
  •  2 hours ago
No Image

കുട്ടികളുടെ വീട്ടുവാതിൽക്കൽ സ്നേഹസമ്മാനങ്ങളുമായി ഷാർജയിലെ ഒരു കൂട്ടം അധ്യാപകർ; സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി വീഡിയോ

uae
  •  2 hours ago
No Image

"ഒഴിവാക്കാൻ ശ്രമിച്ച യുദ്ധത്തിൽ രാജ്യം വിജയിച്ചു"; പ്രതിരോധസേനയെ പ്രകീർത്തിച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  2 hours ago
No Image

ഇന്ന് നിശബ്ദപ്രചാരണം, വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തില്‍ സ്ഥാനാര്‍ഥികള്‍, നാളെ പോളിങ് ബൂത്തിലേക്ക്...

Kerala
  •  2 hours ago
No Image

വെടിനിര്‍ത്തലില്‍ ലെബനാന്‍ ഉള്‍പെടുന്നില്ലെന്ന് നെതന്യാഹു; പ്രദേശത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കില്ല, ആക്രമണം തുടരും 

International
  •  2 hours ago
No Image

ആനക്കൊമ്പല്ല, ഇനി ഉറുമ്പുകൾ; നെയ്‌റോബി വിമാനത്താവളത്തിൽ നിന്ന് 2,000 ഉറുമ്പുകളെ പിടികൂടി, ഉറുമ്പ് മാഫിയയ്ക്ക് പിന്നിൽ കോടികളുടെ വിപണി

crime
  •  2 hours ago
No Image

  ഭാര്യയുടെ ചിത്രമുപയോഗിച്ച് അപവാദ പ്രചരണം നടത്തുന്നു; പരാതിയുമായി എം.ബി രാജേഷ്

Kerala
  •  2 hours ago