സഊദി ജുഡീഷ്യറിയിൽ ഇനി എ.ഐ കരുത്ത്; മേൽനോട്ടത്തിനായി ഉന്നതതല സമിതി രൂപീകരിച്ചു
റിയാദ്: സഊദി അറേബ്യയിലെ നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഉന്നതതല മേൽനോട്ട സമിതി രൂപീകരിച്ചു. സൽമാൻ രാജാവിന്റെ പ്രത്യേക നിർദേശപ്രകാരം നീതിന്യായ മന്ത്രാലയമാണ് സമിതിക്ക് രൂപം നൽകിയത്.
നീതിന്യായ മന്ത്രി ഡോ. വാലിദ് അൽ സമാനി സമിതിയുടെ അധ്യക്ഷനാകും. മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം വിലയിരുത്തുക, പുതിയ സേവനങ്ങൾ തുടങ്ങുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുക, എ.ഐ ഉപയോഗം ഉറപ്പാക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഇതിലൂടെ കോടതി നടപടികളും മന്ത്രാലയ സേവനങ്ങളും കൂടുതൽ സുതാര്യവും വേഗത്തിലുമുള്ളതുമാക്കും. നീതിന്യായ മേഖലയിലെ വിവിധ പ്രൊജക്റ്റുകളിൽ എ.ഐയുമായി സംയോജിപ്പിച്ച് സമിതി നേരിട്ട് നിരീക്ഷിക്കും. ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പെർഫോമൻസ് ഇൻഡിക്കേറ്ററുകൾ ട്രാക്ക് ചെയ്ത് കൃത്യമായ ഇടവേളകളിൽ റിപ്പോർട്ടുകൾ പുതുക്കുകയും ചെയ്യും. വിഷൻ 2030ന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ സമിതി. നീതിന്യായ മന്ത്രാലയത്തെ ഡിജിറ്റലൈസ് ചെയ്യുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.
In line with Vision 2030, the Saudi Ministry of Justice launches a high-level oversight body to enhance transparency, streamline court procedures, and lead the digital transformation of the Kingdom's judicial system.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."