HOME
DETAILS

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

  
April 11, 2026 | 5:03 PM

freedom of movement restricted public outcry against lakshadweep administration

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം കവരത്തിയിലെ പ്രധാന റോഡുകളിൽ ഏർപ്പെടുത്തിയ വാഹന ഗതാഗത നിരോധനത്തിനെതിരെ ദ്വീപ് നിവാസികൾ പ്രതിഷേധത്തിലേക്ക്. കാൽനടയാത്രക്കാരുടെ സുരക്ഷയുടെ പേരുപറഞ്ഞാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് തികച്ചും ജനങ്ങളുടെ മൗലികമായ സഞ്ചാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ജില്ലാ കളക്ടർ ശിവം ചന്ദ്ര പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കവരത്തിയിലെ  പടിഞ്ഞാറൻ ജെട്ടി ഭാഗത്തെ ബീച്ച് റോഡിലാണ് പ്രധാനമായും യാത്രയ്ക്ക് നിരോധനം. വൈകീട്ട് 6.30 മുതൽ രാത്രി 10.30 വരെയാണ് ഈ റോഡുകളിൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 

1988-ലെ മോട്ടോർ വാഹന നിയമം സെക്ഷൻ 115 പ്രകാരമാണ് നടപടി. ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ അടിയന്തര സേവന വാഹനങ്ങൾക്ക് മാത്രമാണ് ഇളവുള്ളത്. ഈ വാഹനങ്ങൾ തന്നെ മണിക്കൂറിൽ 10 കിലോമീറ്ററിൽ താഴെ വേഗതയിലേ സഞ്ചരിക്കാവൂ എന്നും ഉത്തരവിൽ പറയുന്നു.

ഭരണകൂടത്തിന്റെ ഈ ഏകപക്ഷീയമായ തീരുമാനം ദ്വീപിലെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. വൈകീട്ട് കടലിൽ നിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികൾ തങ്ങളുടെ ഗുഡ്സ് ഓട്ടോകളിൽ മത്സ്യം വിപണിയിലെത്തിക്കുന്ന സമയത്താണ് ഈ ഗതാഗത നിരോധനം. ബദൽ മാർഗങ്ങൾ ആലോചിക്കാതെയാണ് ഇത്തരമൊരു നടപടിയെന്ന് ജനങ്ങൾ പരാതിപ്പെടുന്നു.

വിഷയത്തിൽ ശക്തമായ നിലപാടുമായി കവരത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച ജില്ലാ കളക്ടറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനും ബഹുജന ഹരജി നൽകാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

ഭരണകൂടം ജനദ്രോഹ നടപടികളിൽ നിന്ന് പിന്മാറണം. ഏകപക്ഷീയമായ ഈ ഉത്തരവ് പിൻവലിക്കാത്ത പക്ഷം ജനങ്ങൾ സ്വന്തം നിലയ്ക്ക് പ്രതികരിക്കും എന്ന് ഹംദുല്ല സഈദ് എം.പി പറഞ്ഞു.

നിലവിൽ നിയന്ത്രിത മേഖലകളിൽ ബാരിക്കേഡുകളും സൂചനാ ബോർഡുകളും സ്ഥാപിക്കാൻ പൊലിസ് നടപടി തുടങ്ങിയിട്ടുണ്ട്. എന്നാൽ ജനപ്രതിനിധികളുമായി ചർച്ച ചെയ്യാതെ നടപ്പിലാക്കിയ ഈ പരിഷ്കാരം ദ്വീപിൽ വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിമാറുമോ എന്ന ആശങ്ക നിലനിൽക്കുന്നു.

 

The Lakshadweep administration has sparked widespread protests in Kavaratti after banning vehicular traffic on two major roads between 6:30 PM and 10:30 PM. While officials claim the move is for pedestrian safety, residents and local leaders argue it disrupts daily life, particularly for fishermen transporting their catch.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  3 hours ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  3 hours ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  3 hours ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  3 hours ago
No Image

'കരണം അടിച്ചുപൊളിക്കും', ശോഭ സുരേന്ദ്രന്റെ ഭീഷണി പുറത്തുവിട്ട ബിജെപി നേതാവ് ബിന്ദു വിനയകുമാറിന് സസ്‌പെൻഷൻ

Kerala
  •  4 hours ago
No Image

സഹപ്രവർത്തകൻ 'ആൻ്റി' എന്ന് വിളിച്ചു; നഴ്സിന് 1.76 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

International
  •  4 hours ago
No Image

യുഎഇയുടെ ആകാശക്കരുത്തിന് അടിത്തറയിട്ട നായകൻ; മേജർ ജനറൽ ഖാലിദ് അൽ ബുഐനിന്റെ വിസ്മയിപ്പിക്കുന്ന കരിയർ

uae
  •  4 hours ago
No Image

ട്രാഫിക് പിഴ അടയ്ക്കാനെന്ന പേരിൽ സന്ദേശം: ലിങ്കിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും; തട്ടിപ്പ് സംഘത്തെ പൂട്ടി യുഎഇ അധികൃതർ

uae
  •  4 hours ago
No Image

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ദൃശ്യ വധക്കേസ് പ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  5 hours ago
No Image

ഇറാന്റെ ഭീഷണിയെ അതിജീവിച്ച് യുഎഇ; സുരക്ഷയും ഐക്യവും കാത്തുസൂക്ഷിക്കുമെന്ന് രാഷ്ട്ര നേതാക്കൾ

uae
  •  5 hours ago