HOME
DETAILS

തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നതിനിടയിൽ സ്ഥലംമാറ്റം; പൊലിസിൽ അതൃപ്തിപുകയുന്നു

  
കെ. ഷിന്റുലാൽ
April 15, 2026 | 2:36 AM

kerala police transfer dissatisfaction

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം ആർക്കനുകൂലമാകുമെന്ന അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ പൊലിസിലെ പൊതു സ്ഥലംമാറ്റ നടപടികൾ സംബന്ധിച്ച ഉത്തരവ് വിവാദത്തിൽ. മൂന്ന് വർഷം ഒരേ സ്‌റ്റേഷനിൽ തുടരുന്നവരുടെ പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണർ മെറിൻ ജോസഫ് പുറത്തിറക്കിയ ഉത്തരവാണ് വിവാദമായത്. 
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെയാണ് സ്ഥലംമാറ്റ നടപടികൾ ആരംഭിക്കുന്നതെന്നാണ് സേനയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. സർവിസ് വോട്ടിന് അപേക്ഷ സമർപ്പിച്ചിട്ടും വിവിധ കാരണങ്ങളാൽ വോട്ട് ചെയ്യാൻ സാധിക്കാത്ത സേനാംഗങ്ങൾക്കുള്ള സമ്മതിദാനം നിർവഹിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കാനിരിക്കെയാണ് സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചതെന്നാണ് ആരോപണം. ഇത് പെരുമാറ്റചട്ടത്തിന്റെ പരസ്യലംഘനമാണെന്ന് പൊലിസിലെ യു.ഡി.എഫ് അനുകൂലികൾ വ്യക്തമാക്കി. എന്നാൽ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിട്ടില്ലെന്നും നടപടിക്രമങ്ങൾ ആരംഭിക്കാനായുള്ള ഉത്തരവാണ് പുറത്തിറക്കിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം. 
നിലവിൽ പൊലിസിനുള്ളിലെ വിവാദം സംബന്ധിച്ച് ജില്ലാ -സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പൊലിസ് സ്‌റ്റേഷനിലോ സ്‌പെഷൽ യൂനിറ്റിലോ ജോലി ചെയ്യുന്ന എസ്.ഐ, എ.എസ്.ഐ, ഗ്രേഡ് എസ്.ഐമാർ, ഗ്രേഡ് എ.എസ്.ഐമാർ, എസ്.സി.പി.ഒ, സി.പി.ഒ, വനിതാ എസ്.സി.പി.ഒ, സി.പി.ഒ റാങ്കിലുള്ളവരുടെ സ്ഥലംമാറ്റത്തിനുള്ള ഓപ്ഷൻ സംബന്ധിച്ചാണ് കമ്മിഷണർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. 
സ്ഥലംമാറ്റത്തിനുള്ള ഓപ്ഷനുകൾ നിശ്ചിത മാതൃകയിൽ ശേഖരിക്കാനും സർവിസ് ബുക്ക് പരിശോധിച്ച് വിവരങ്ങൾ സാക്ഷ്യപ്പെടുത്തിയ ശേഷം 25നുള്ളിൽ സമർപ്പിക്കാനുമാണ് നിർദേശം. പൊതു സ്ഥലംമാറ്റത്തിന് ഓപ്ഷനുകൾ സ്വീകരിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തീരദേശ പൊലിസ് സ്‌റ്റേഷൻ ഒഴികെ നിലവിലെ പൊലിസ് സ്‌റ്റേഷനിൽ മെയ് 31ന്  മൂന്ന് വർഷം തുടർച്ചയായി സേവനം പൂർത്തിയാക്കുന്നവരും ഡി.സി.ആർ.ബി, സ്‌പെഷൽ ബ്രാഞ്ച്, സൈബർ പൊലിസ് സ്‌റ്റേഷൻ, നാർക്കോട്ടിക് സെൽ എന്നീ സ്‌പെഷൽ യൂനിറ്റുകളിൽ അഞ്ച് വർഷം പൂർത്തിയാക്കുന്നവരും സ്ഥലംമാറ്റത്തിന് അർഹരാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  11 days ago
No Image

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി

Kerala
  •  11 days ago
No Image

സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  11 days ago
No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

Kerala
  •  11 days ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  11 days ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  11 days ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  11 days ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  11 days ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  11 days ago
No Image

ഇന്ധനവില വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം; 4 മരണം, രാജ്യവ്യാപക ഗതാഗത പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു

International
  •  11 days ago