കൊളംബിയയിൽ ബസ് പൊട്ടിത്തെറിച്ചു: 13 പേർ മരിച്ചു; അഞ്ച് കുട്ടികളടക്കം 38 പേർക്ക് ഗുരുതര പരുക്ക്; ഭീകരാക്രമണമെന്ന് സൈന്യം
ബൊഗോട്ട: തെക്കുപടിഞ്ഞാറൻ കൊളംബിയയിൽ യാത്രക്കാരുമായി പോയ ബസിനുള്ളിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. അഞ്ച് കുട്ടികളുൾപ്പെടെ 38 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ വൈകുന്നേരമായിരുന്നു രാജ്യം നടുങ്ങിയ ഈ ദാരുണ സംഭവം.
കാക്ക റീജിയണിലെ കാജിബിയോ മുനിസിപ്പാലിറ്റിയിലൂടെ പാൻ-അമേരിക്കൻ ഹൈവേ വഴി സഞ്ചരിക്കുകയായിരുന്ന ബസിനുള്ളിലാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ബസ് പൂർണ്ണമായും തകർന്നു. സംഭവസ്ഥലത്തുനിന്നുള്ള ഭീകരമായ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു.
മേഖലയിൽ മയക്കുമരുന്ന് മാഫിയകളും വിമത സംഘങ്ങളും തമ്മിലുള്ള കുടിപ്പകയും അക്രമങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സ്ഫോടനം നടന്നിരിക്കുന്നത്. ഇതൊരു ഭീകരപ്രവൃത്തി യാണെന്ന് കൊളംബിയൻ സൈനിക മേധാവി വിശേഷിപ്പിച്ചു.
സംഭവത്തിൽ കൊളംബിയൻ സർക്കാർ കടുത്ത അനുശോചനം രേഖപ്പെടുത്തി. നിഷ്കളങ്കരായ ജനങ്ങളെ ലക്ഷ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അധികൃതർ വ്യക്തമാക്കി. പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
at least 13 people, including five children, were killed and 38 others injured after an explosion ripped through a bus on the pan-american highway in southwestern colombia.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."