യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎഇയെ ലക്ഷ്യമിട്ട ഇറാന്റെ നീക്കത്തെ ശക്തമായി അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ആക്രമണങ്ങളിൽ നിരവധി പേർക്ക് പരുക്കേറ്റ സാഹചര്യത്തിൽ, ഇത് അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
യുഎഇയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഇത്തരം തുടർച്ചയായ ആക്രമണങ്ങളെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇത് നേരിട്ടുള്ള ഭീഷണിയാണ്. സംഘർഷങ്ങൾ ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള പ്രാദേശിക ശ്രമങ്ങളെ ഇത്തരം പ്രകോപനങ്ങൾ ദുർബലപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രതിസന്ധി ഘട്ടത്തിൽ യുഎഇയോടുള്ള കുവൈത്തിന്റെ പൂർണ്ണ ഐക്യദാർഢ്യം മന്ത്രാലയം ആവർത്തിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി യുഎഇ അധികൃതർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്ത് പിന്തുണ പ്രഖ്യാപിച്ചു. ആക്രമണങ്ങളിൽ പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കുവൈത്ത് ആശംസിച്ചു.
kuwait has strongly condemned iran’s missile attack targeting the uae, calling for regional stability and restraint. officials reaffirmed solidarity with the uae and stressed the need to protect security across the gulf region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."