HOME
DETAILS

വിജയാഘോഷം വഴിമുട്ടി; ഗ്രൂപ്പ് തർക്കത്തിൽ കുഴങ്ങി യു.ഡി.എഫ് എം.എൽ.എമാർ

  
എം. ശംസുദ്ദീൻ ഫൈസി
May 14, 2026 | 5:22 AM

stalled celebrations udf mlas stranded as internal group tiff continues

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ജനങ്ങൾക്കിടയിൽ ആഘോഷപൂർവം ഇറങ്ങിച്ചെല്ലേണ്ട യു.ഡി.എഫ് എം.എൽ.എമാർ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ പെട്ട് ശ്വാസംമുട്ടുന്നു. തെരഞ്ഞെടുപ്പ് ഫലം ഇന്നേക്ക് പത്തു ദിവസം  പിന്നിട്ടിട്ടും മന്ത്രിസഭാ രൂപീകരണവും സത്യപ്രതിജ്ഞയും അനിശ്ചിതമായി നീളുന്നത് എം.എൽ.എമാരുടെ പ്രവർത്തനങ്ങളെ ബാധിക്കുകയാണ്. 

വോട്ടർമാർക്ക് നന്ദി പറയുന്നതിലുപരിയായി യു.ഡി.എഫ് നേതൃത്വത്തിലെ ഗ്രൂപ്പ് പോരിന് മറുപടി പറയേണ്ടിവരുന്ന ദുരവസ്ഥയിലാണ് പലരും. വിജയത്തിന് ശേഷം ലഭിക്കേണ്ട സ്വാഭാവികമായ ആവേശം നഷ്ടപ്പെട്ട് വിശദീകരണങ്ങളുമായി മണ്ഡലങ്ങളിൽ തങ്ങേണ്ടിവരുന്നത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്നുമുണ്ട്.

തർക്കം നീളുംതോറും മുസ്്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കിടയിൽ അതൃപ്തി പുകയുകയാണ്. മുസ്്ലിംലീഗ് വള്ളിക്കുന്ന് മണ്ഡലം നിയുക്ത എം.എൽ.എ ടി.വി. ഇബ്രാഹീമും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദും പരസ്യമായി പ്രതികരിക്കുകയും ചെയ്തു. 

എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഉൾപ്പെടെ വരാനിരിക്കുന്ന ഈ ഘട്ടത്തിൽ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ ഇപ്പോഴും ചുമതലയേറ്റിട്ടില്ല. വിവിധ മണ്ഡലങ്ങളിലെ അടിയന്തര പ്രശ്‌നങ്ങളിൽ ഇടപെടാനോ പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാനോ കഴിയാത്തവിധം ഭരണസ്തംഭനം പ്രാദേശിക തലത്തിലും പ്രകടമാണ്. 

പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ഉദ്യോഗസ്ഥ ഭരണയന്ത്രത്തിൽ ലഭിക്കേണ്ട സ്വാധീനം മുഖ്യമന്ത്രി തർക്കം കാരണം എം.എൽ.എമാർക്ക് ലഭിക്കുന്നില്ല. പുതിയ മന്ത്രിമാർ ചുമതലയേൽക്കാതെ ഫയലുകളിൽ തീരുമാനമെടുക്കില്ലെന്ന ഉദ്യോഗസ്ഥ നിലപാട് വികസന പ്രവർത്തനങ്ങളെ തളർത്തുന്നു.

ഭരണമാറ്റം പ്രതീക്ഷിച്ച് വോട്ട് ചെയ്ത ജനങ്ങൾ അടിയന്തര മാറ്റങ്ങൾക്കായി കാത്തിരിക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ ചലിക്കാത്തത് ജനപ്രതിനിധികൾക്ക് വോട്ടർമാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരംമുട്ടുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. വിജയ തിളക്കം കെടുത്തുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിൽ മണ്ഡലങ്ങളിലെ ഇടപെടലുകൾ പോലും വഴിമുട്ടിനിൽക്കുന്ന അവസ്ഥയിലാണ് പുതിയ എം.എൽ.എമാർ.

 

historic landslide victory of the UDF (102 seats) in the 2026 Kerala Assembly Elections, the selection of the next Chief Minister has entered a high-stakes deadlock. For the past ten days, the Congress high command has been navigating a complex three-way tussle between V.D. Satheesan, K.C. Venugopal, and Ramesh Chennithala



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രീയ കോലാഹലങ്ങൾക്കൊടുവിൽ വി.ഡി സതീശൻ മുഖ്യമന്ത്രി 

National
  •  3 hours ago
No Image

'പുതിയ മന്ത്രിസഭ നിലവില്‍ വരാത്തത് വിദ്യാഭ്യാസ വകുപ്പിനെ സാരമായി ബാധിക്കും': വി.ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; പ്രഖ്യാപനം ഉച്ചയ്ക്ക് 12-ന്; വാർത്താസമ്മേളനം ഡൽഹിയിൽ

National
  •  3 hours ago
No Image

വഖഫ് രജിസ്‌ട്രേഷൻ സമയപരിധി അവസാനിക്കാൻ 4 ദിവസം കൂടി; 17നു മുൻപു റജിസ്‌റ്റർ ചെയ്‌തില്ലെങ്കിൽ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം

Kerala
  •  3 hours ago
No Image

ഏഷ്യയില്‍ ഏറ്റവും മൂല്യം കുറഞ്ഞ കറന്‍സിയായി രൂപ; പെരുന്നാളിന് കൂടുതല്‍ പണം അയക്കാമെന്ന ചിന്തയില്‍ പ്രവാസികള്‍, കുവൈത്ത് ദിനാര്‍ മൂല്യം 310 കടന്നു | Indian Rupee Value

Economy
  •  3 hours ago
No Image

അന്താരാഷ്ട്ര സർവിസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രതിദിനം  നിർത്തലാക്കുന്നത് നൂറോളം സർവിസുകൾ

National
  •  3 hours ago
No Image

മാതൃഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത് മൗലികാവകാശം: സുപ്രിംകോടതി

National
  •  3 hours ago
No Image

ഒറ്റപ്പേരിലെത്താൻ 10 ദിനം; കേരളത്തിന്റെ മുഖ്യമന്ത്രി ആര്? സംഭവവികാസങ്ങൾ ഒറ്റനോട്ടത്തിൽ

Kerala
  •  4 hours ago
No Image

'കേരളത്തില്‍ മുഖ്യമന്ത്രിയില്ല'; പരാതികളുമായി അയച്ച കത്തുകള്‍ തിരിച്ചയച്ച് തപാല്‍ വകുപ്പ്

Kerala
  •  4 hours ago
No Image

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: കെട്ടിവച്ച പണം നഷ്ടമായത് 563 സ്ഥാനാർഥികൾക്ക്; എൻ.ഡി.എയുടെ 99 പേർക്കും പണം പോയി

Kerala
  •  4 hours ago