HOME
DETAILS

മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ്; ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കി ഒരു പുരാതന പള്ളി കൂടി തർക്കത്തിലേക്ക്

  
May 16, 2026 | 2:39 AM

kamal moula masjid another victim of hindutwa propoganda

ഭോപ്പാൽ: തീവ്ര ഹിന്ദുത്വവാദികൾ അവകാശവാദം ഉന്നയിക്കുന്ന മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ് സ്ഥിതിചെയ്യുന്ന ഭൂമി ക്ഷേത്രത്തിന്റെതാണെന്ന് ഹൈക്കോടതി ഇന്നലെ വിധി പറഞ്ഞതോടെ, തർക്കത്തിലാകുന്നത് ആരാധനാലയനിയമം നിലനിൽക്കെ ഒരു പുരാതന പള്ളി കൂടി. ബാബരി മസ്ജിദ് തർക്കത്തിൽ ഹിന്ദുവിഭാഗത്തിന് അനുകൂലമായി സുപ്രിംകോടതിയിൽനിന്നുണ്ടായ വിധിക്ക് പിന്നാലെയാണ് വാരാണസിയിലെ ജ്ഞാൻവാപി മസ്ജിദ്, സംഭലിലെ ഷാഹി മസ്ജിദ് എന്നിവയുടെ മാതൃകയിൽ കമാൽ മൗലാ മസ്ജിദും ഹിന്ദുത്വവാദികൾ വിവാദവിഷയമാക്കി ഉയർത്തികൊണ്ടുവന്നത്. പള്ളി നേരത്തെ സരസ്വതി ദേവിയുടെ ക്ഷേത്രമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി തീവ്രഹിന്ദുത്വസംഘടനയായ ഹിന്ദു ഫ്രണ്ട് നൽകിയ ഹരജിയിലാണ് ഇപ്പോൾ വിധി വന്നത്. രണ്ടുവർഷം മുമ്പ് അജ്ഞാതർ പള്ളി നിലനിൽക്കുന്ന കെട്ടിടത്തിൽ സരസ്വതി വിഗ്രഹം സ്ഥാപിച്ചത് സംഘർഷത്തിനിടയാക്കിയിരുന്നു. 

പുരാവസ്തു വകുപ്പിന്റെ വ്യവസ്ഥപ്രകാരം 2003 മുതൽ ചൊവ്വാഴ്ചകളിൽ ഭോജ്ശാല പരിസരത്ത് പൂജ നടത്താനും വെള്ളിയാഴ്ചകളിൽ നിസ്‌കരിക്കാനും അനുമതിയുണ്ട്. നിലവിൽ വസന്തപഞ്ചമി നാളിൽ ഇവിടെ ഹിന്ദുക്കൾ പ്രാർഥന നടത്തുന്നു. പുതിയ ഉത്തരവ് പ്രകാരം ഇവിടെ ഹിന്ദു ആരാധനകൾ മാത്രമായി ചുരുങ്ങും.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15നോ അതിനു ശേഷമോ ആരുടെ കൈവശമാണോ ഓരോ ആരാധനാലയങ്ങളുമുള്ളത്, അതിൽ അവർക്ക് മാത്രം അവകാശം നൽകുന്നതും യാതൊരു കാരണവശാലും അത് മാറ്റം ചെയ്യപ്പെടാൻ പാടില്ലെന്നുമുള്ള വ്യവസ്ഥയുള്ള ആരാധനാലയനിയമം നിലനിൽക്കെയാണ്, ഹിന്ദുത്വ സംഘടനയുടെ ഹരജി പരിഗണിച്ച് ഹൈക്കോടി കമാൽ മൗല മസ്ജിദ് ക്ഷേത്രമാണെന്ന് ഉത്തരവിട്ടത്.

ബാബരി മസ്ജിദിലെ വിധി ഉദ്ധരിച്ചാണ് കേസിൽ മുസ്‍ലിം പക്ഷത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് വാദിച്ചത്. പുരാവസ്തു കണ്ടെത്തലുകൾ കൊണ്ട് മാത്രം ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശമോ മതപരമായ സ്വഭാവമോ നിർണയിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉടമസ്ഥാവകാശവും കൈവശാവകാശവും സംബന്ധിച്ച തർക്കങ്ങൾ ചരിത്രപരമായ വിവരണങ്ങളുടെയോ പുരാവസ്തുവകുപ്പിന്റെ നിഗമനങ്ങളുടെയോ അടിസ്ഥാനത്തിലല്ല, മറിച്ച് കൃത്യമായ സിവിൽ വിചാരണയിലൂടെയും നിയമപരമായി സ്വീകാര്യമായ തെളിവുകളിലൂടെയും ആയിരിക്കണം തീരുമാനിക്കേണ്ടത്. 

പിൽക്കാല നിർമിതിക്ക് താഴെ ഒരു പഴയ നിർമിതി ഉണ്ടായിരുന്നുവെന്ന് പുരാവസ്തു തെളിവുകൾ സൂചിപ്പിച്ചാൽ പോലും, അത്തരം കണ്ടെത്തലുകൾ സ്വയമേവ ഉടമസ്ഥാവകാശം തെളിയിക്കുകയോ ഇന്നത്തെ അവകാശവാദങ്ങളെ ന്യായീകരിക്കുകയോ ചെയ്യുന്നില്ല. റിട്ട് ഹരജികളിലൂടെ മുൻ ഭരണകൂടങ്ങളുടെ 'ചരിത്രപരമായ തെറ്റുകൾ' തീർപ്പാക്കാൻ കോടതികൾക്ക് കഴിയില്ലെന്നും, ചരിത്രപരമായ മതപരമായ തർക്കങ്ങൾ വീണ്ടും തുറക്കുന്നത് തടയാനാണ് 1991ലെ ആരാധനാലയ നിയമം നിർമിച്ചതെന്നും അദ്ദേഹം വാദിച്ചിരുന്നു.

തര്‍ക്കങ്ങള്‍

ഹിന്ദു പക്ഷം: ഭോജ്ശാല യഥാർഥത്തില്‍ ഭോജ രാജാവിന്റെ ഭരണകാലത്ത് നിർമിച്ച സരസ്വതി ക്ഷേത്രമാണ്. 

മുസ്‍ലിം പക്ഷം: പതിനൊന്നാം നൂറ്റാണ്ടില്‍ ഖില്‍ജി കാലഘട്ടത്ത് നിര്‍മിച്ചതാണ്. ചരിത്രരേഖകളില്‍ സരസ്വതി ക്ഷേത്രം തകര്‍ത്തതിനെക്കുറിച്ച് പരാമര്‍ശമില്ല. 

ജൈന പക്ഷം: സ്മാരകവും ജൈന പാരമ്പര്യങ്ങളും തമ്മിലുള്ള വാസ്തുവിദ്യാപരവും ചരിത്രപരവുമായ ബന്ധങ്ങള്‍ സമുച്ചയം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.

Kamal Maula Mosque in Madhya Pradesh: another ancient mosque has been dragged into controversy, rendering the Places of Worship Act ineffective.”



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയിടംതുരത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍; നടപടികള്‍ ജൂണ്‍ 16 വരെ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

Kerala
  •  3 days ago
No Image

ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം, തള്ളി മുഖ്യമന്ത്രി; ധവളപത്രം നിയമസഭയില്‍ വച്ചതിനു പിന്നാലെ ബഹളം

Kerala
  •  3 days ago
No Image

ഇടതുവൃക്കയ്ക്ക് പകരം ശസ്ത്രക്രിയ ചെയ്തത് വലതുവൃക്കയില്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി

Kerala
  •  3 days ago
No Image

കേരളത്തില്‍ ഗുരുതര ധനപ്രതിസന്ധി; കടബാധ്യത 5.07 ലക്ഷം കോടി, ധവളപത്രം നിയമസഭയില്‍

Kerala
  •  3 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  3 days ago
No Image

ജയിൽവിഭവങ്ങൾക്കും വിലകൂട്ടി; ബിരിയാണിയ്ക്കും ഫ്രൈഡ് റൈസിനും 10 രൂപ കൂടി; ചപ്പാത്തിക്കും കറികൾക്കും കൂട്ടും 

Kerala
  •  3 days ago
No Image

മഴ ദുർബലം; പ്രതിസന്ധിയകലാതെ ഊർജമേഖല

Kerala
  •  3 days ago
No Image

കാസർകോടിന് 'മന്ത്രിസ്ഥാനം' കർണാടകയിൽനിന്ന്; യു.ടി ഖാദർ മന്ത്രിസഭയിലേക്ക് 

National
  •  3 days ago
No Image

വാക്‌പോര്; കൊണ്ടും കൊടുത്തും നന്ദിപ്രമേയ ചർച്ച

Kerala
  •  3 days ago
No Image

പരീക്ഷ ജയിച്ചു; പക്ഷേ, വെബ്‌സൈറ്റ് 'തോൽപ്പിച്ചു'! തുടർപഠനത്തിന് അപേക്ഷിക്കാനാതെ ശ്രീനാരായണഗുരു ഓപൺ സർവകലാശാല വിദ്യാർഥികൾ

Kerala
  •  3 days ago

No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  3 days ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  3 days ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  3 days ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  3 days ago