HOME
DETAILS

'പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം'; സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ പിണറായിക്കെതിരെ കടുത്ത വിമർശനം

  
Web Desk
May 18, 2026 | 3:23 PM

opposition leadership should be stepped down severe criticism against pinarayi in cpm alappuzha district secretariat

ആലപ്പുഴ: മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ സിപിഎം നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയും വിമർശനവും പുകയുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അംഗങ്ങൾ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചത്. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന വികാരമാണ് യോഗത്തിൽ ഭൂരിഭാഗം പേരും പങ്കുവെച്ചത്.

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിയോഗിച്ച പാർട്ടി തീരുമാനം തെറ്റായിപ്പോയെന്ന് യോഗത്തിൽ വിമർശനമുയർന്നു. അദ്ദേഹം ഈ പദവി എത്രയും വേഗം ഒഴിയണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലെ പൊതുവികാരം.

ഗോവിന്ദനെതിരെ 'ബ്രാഞ്ച് സെക്രട്ടറി' പരാമർശം

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ശൈലിക്കെതിരെയും യോഗത്തിൽ കടുത്ത ആക്ഷേപമുയർന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് സംസാരിക്കുന്നതെന്നായിരുന്നു യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം. നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി തിരുത്തലുകൾ ഉണ്ടാകണമെന്നും, നിലവിലെ രീതികളുമായി മുന്നോട്ട് പോയാൽ കേരളത്തിൽ ഇനിയൊരിക്കലും പാർട്ടിക്ക് അധികാരത്തിൽ തിരിച്ചെത്താൻ കഴിയില്ലെന്നും അംഗങ്ങൾ മുന്നറിയിപ്പ് നൽകി.

ഉന്നയിക്കപ്പെട്ട പ്രധാന വിമർശനങ്ങൾ:

പാർട്ടിയെ ശക്തിപ്പെടുത്താൻ സംസ്ഥാന കമ്മിറ്റിയിൽ അഴിച്ചുപണി അത്യാവശ്യമാണ്. ഇതിനായി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കണം എന്നും ആവശ്യവും യോ​ഗത്തിൽ ഉന്നയിച്ചു.

മുതിർന്ന നേതൃനിര തന്നെ നേരിട്ട് മത്സരരംഗത്തിറങ്ങണമെന്ന നിർദേശം പാർട്ടി അംഗീകരിച്ചില്ല. ഇത് തിരിച്ചടിയായതായും യോ​ഗം വിലയിരുത്തി.

താഴേത്തട്ടിലുള്ള സംഘടനാപരമായ വീഴ്ചകൾ പാർട്ടി പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കി. താഴേത്തട്ടിൽ നടന്നത് ആവേശം ചോർന്ന പ്രവർത്തനമാണ് എന്നും യോ​ഗത്തിൽ അം​ഗങ്ങൾ പറഞ്ഞു. താഴേത്തട്ടിലെ പ്രശ്നങ്ങളിൽ കൃത്യസമയത്ത് ഇടപെടുന്നതിൽ സംസ്ഥാന നേതൃത്വം പൂർണ്ണമായി പരാജയപ്പെട്ടു.

പാർട്ടിയിൽ വലിയ രീതിയിലുള്ള തിരുത്തൽ പ്രക്രിയകൾ ആവശ്യമാണെന്ന ശക്തമായ മുന്നറിയിപ്പാണ് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗം നൽകുന്നത്.

 

Severe criticism was raised against Kerala Chief Minister Pinarayi Vijayan and CPI(M) State Secretary M.V. Govindan during the CPI(M) Alappuzha District Secretariat meeting.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  3 hours ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  3 hours ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 hours ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  3 hours ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  3 hours ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  3 hours ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  4 hours ago
No Image

എമിറേറ്റ്സ് പാലസ് വളപ്പിൽ 35 ആഡംബര മാളികകൾ നിർമ്മിക്കുന്നു; പൊതുജനങ്ങൾക്കും സ്വന്തമാക്കാൻ അവസരം

uae
  •  4 hours ago
No Image

പ്രണയം നടിച്ച് 14-കാരിയെ പീഡിപ്പിച്ചു: കൊളത്തറ സ്വദേശിയായ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  4 hours ago
No Image

ക്രിക്കറ്റ് കളിക്കിടെ വാക്കുതര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു 

Kerala
  •  4 hours ago