HOME
DETAILS

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

  
Web Desk
May 19, 2026 | 6:30 AM

m swaraj says the assessment blaming former chief minister pinarayi vijayan for election defeat is not correct

മലപ്പുറം: തെരഞ്ഞെടുപ്പ് പരാജയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തുന്ന വിലയിരുത്തൽ ശരിയല്ലെന്ന് സിപിഎം നേതാവ് എം സ്വരാജ്. വ്യക്തികളിലേക്ക് വിമർശനം ചുരുങ്ങരുതെന്നും യഥാർത്ഥ ബോധമില്ലാത്ത വിലയിരുത്തലുകൾ കമ്മ്യൂണിസ്റ്റുകാരെ ബാധിക്കില്ലെന്നും സ്വരാജ് പറഞ്ഞു. പ്രതിപക്ഷ നേതാവായി ഒരാൾ മാത്രമേ പാർട്ടിയുടെ മനസിലുണ്ടായിരുന്നുള്ളൂവെന്നും സ്വരാജ് പ്രതികരിച്ചു.

'തെരഞ്ഞെടുപ്പ് വിലയിരുത്തലുകൾ പുരോഗമിക്കുകയാണ്. സമഗ്രമായ ചർച്ചകൾ എല്ലായിടത്തും നടക്കുന്നുണ്ട്. യോഗം ചേരുന്നത് വിമർശനങ്ങൾക്കും ശരിയായ വിലയിരുത്തലുകൾക്കും പുതിയ നിർദേശങ്ങൾക്കും വേണ്ടിയാണ്. യോഗങ്ങളിലെ വിമർശനം അരുതാത്തതൊന്നും ഉണ്ടായിയെന്ന് കരുതേണ്ടതില്ല. വിമർശനം കമ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കേണ്ട മുഖമുദ്രയാണ്'. സ്വരാജ് വ്യക്തമാക്കി.

'പൊട്ടും പൊടിയുമൊക്കെയാണ് പുറത്ത് വരുന്നത്. വാർത്തകളെ ഗൌരവത്തിൽ കാണുന്നില്ല. ആഴത്തിലുള്ള പരിശോധനയും തുറന്ന ചർച്ചയുമാണ് പാർട്ടി ആലോചിക്കുന്നത്. ഏതെങ്കിലും വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല വിജയപരാജയങ്ങൾ. അത്തരം വിലയിരുത്തലുകൾ ശരിയല്ല. കൂട്ടായ പ്രവർത്തനത്തിൻറെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്'. സ്വരാജ് പറഞ്ഞു.

പരാജയം നേരിടുമ്പോഴെല്ലാം ആരുടെയെങ്കിലും ഒരാളുടെ മേൽ പഴിചാരുന്നതാണ് യുഡിഎഫ് സ്വഭാവം. എന്നാൽ, ഞങ്ങൾ അങ്ങനെയല്ല. കൂട്ടായ പ്രവർത്തനത്തിൻറെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. പരാജയത്തെ കൂട്ടായി ധീരമായി നേരിടും.' പുതിയ സർക്കാരിൻറെ തുടക്കത്തിൽ തന്നെ ശാപവാക്കുകൾ പറഞ്ഞ് സ്വാഗതം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ക്രിയാത്മ പ്രതിപക്ഷമായി തുടരുമെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ജില്ലാ അവലോകന യോഗങ്ങളില്‍ സിപിഎം നേതൃത്വത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തമ്പ്രാക്കന്മാര്‍, അടിയാന്മാര്‍ നിലപാടാണ് പാര്‍ട്ടിയിലെന്ന് കാസര്‍കോഡ് ജില്ലാ സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു. ഭൂമാഫിയ സംഘങ്ങളുമായി ബന്ധമുള്ള മധുസൂദനനെ പയ്യന്നൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് തിരിച്ചടിയായെന്നും യോഗം വിലയിരുത്തി. 

നേരത്തെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിലും, കൊല്ലം ജില്ലാ കമ്മിറ്റിയിലും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും അതിരൂക്ഷ വിമര്‍ശനമാണ് പിണറായി വിജയനും, എംവി ഗോവിന്ദനുമെതിരെ ഉയര്‍ന്നത്. ഭരണ-പാര്‍ട്ടി നേതൃത്വങ്ങളുടെ പോരായ്മകളാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നാണ് വിമര്‍ശനം. എംവി ഗോവിന്ദന്റെ വാര്‍ത്താ സമ്മേളനങ്ങളും, പിണറായി വിജയന്റെ ശൈലിയും പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നകറ്റി. ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് എംവി ഗോവിന്ദന്‍ പെരുമാറുന്നതെന്നും വിമര്‍ശനമുയര്‍ന്നു.

cpm leader M Swaraj said that the assessment blaming former chief minister Pinarayi Vijayan for the election defeat is not correct.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  5 hours ago
No Image

അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി

National
  •  5 hours ago
No Image

127 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഇക്കുറിയും യു.എ.ഇയുടേത് തന്നെ; ഇന്ത്യയുടെ സ്ഥാനം 67

uae
  •  5 hours ago
No Image

ഇറാനെതിരായ യു.എസിന്റെ വൻ സൈനിക നീക്കം അവസാന നിമിഷം നിർത്തിവച്ചത് ഗൾഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്; യു.എസിന് തലയൂരാനും കഴിഞ്ഞു

Saudi-arabia
  •  5 hours ago
No Image

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന വാദം അടിസ്ഥാനരഹിതം: വിദേശകാര്യ മന്ത്രാലയം; ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിന് ഭയക്കണമെന്ന് രാഹുല്‍ ഗാന്ധി

National
  •  6 hours ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

Kerala
  •  6 hours ago
No Image

സംസ്ഥാനത്ത് ഇന്ധനലഭ്യത ഉറപ്പാക്കിയെന്ന് എണ്ണക്കമ്പനികൾ; വില ഇന്നും കൂടി 

Kerala
  •  7 hours ago
No Image

ശൈഖ് അലി അൽ ഹുദൈഫി അറഫാ സംഗമത്തിന് നേതൃത്വം നൽകും

International
  •  7 hours ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സമാപിച്ചു; യാത്രയായത് 8,341 തീർഥാടകർ

Kerala
  •  7 hours ago
No Image

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാന്‍ 10 ദിവസത്തിനകം ധവളപത്രം; ഡോ. കെ.എം ചന്ദ്രശേഖര്‍ സമിതിയുടെ ആദ്യ യോഗം ഇന്ന്

Kerala
  •  7 hours ago