മോഡലിങ്ങിന്റെ മറവിൽ സെക്‌സ് റാക്കറ്റ് കേസ്: മുഖ്യപ്രതി സിന്ധു പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ശബ്ദസന്ദേശം പുറത്ത്
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിലെ മുഖ്യപ്രതി സിന്ധു പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ശബ്ദസന്ദേശം പുറത്ത്. നാട്ടിലും ദുബായിലുമായി തനിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്ന് സിന്ധു പറയ്യുന്ന ശബ്ദ രേഖയാണ് പുറത്ത് വന്നത്.
പൊലിസ് ഉദ്യോഗസ്ഥർ, ഗുണ്ടകൾ, സിനിമാ താരങ്ങൾ തുടങ്ങി പലരുമായി അടുത്ത ബന്ധമുണ്ടെന്നും സിന്ധു പറയുന്നുണ്ട്.
പരാതികൾ ഉയർന്നതിന് പിന്നാലെ സിന്ധു തന്റെ ഏജന്റിന് അയച്ച സന്ദേശമാണിതെന്നാണ് പൊലിസിന്റെ സംശയം. താൻ വിളിച്ചാൽ നിരവധി സിനിമാ താരങ്ങൾ ഷോകൾക്കായി ദുബായിലെത്തുമെന്നും സന്ദേശത്തിൽ പറയുന്നു.
കേസിൽ ശ്രീകുമാർ എന്ന ബിലാലും സിന്ധുവും ചേർന്നാണ് ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സെക്‌സ് റാക്കറ്റിന്റെ കേരളത്തിലെ പ്രധാന കണ്ണികളെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇരുവരും ദുബായിൽ വച്ചാണ് പരിചയപ്പെട്ടതെന്നും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മറവിൽ യുവതികളെ വിദേശത്തേക്ക് എത്തിക്കുന്ന സംഘമായി മാറിയതാണെന്നും പൊലിസ് വിലയിരുത്തുന്നു. യുവതികളെ ബന്ധപ്പെടുന്നതിനായി ബിലാൽ നിരവധി സിം കാർഡുകൾ ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സംഘം ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചെന്നാണ് സൂചന. ബിലാലിന്റെ പേരിൽ നിരവധി ബാങ്ക് അക്കൗണ്ടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."