ശബരിമല സ്വർണക്കൊള്ള കേസ്: കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല; തട്ടിയെടുത്തത് പൂശിയ സ്വർണം മാത്രമെന്ന് ശാസ്ത്രീയ റിപ്പോർട്ട്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണസംഘത്തിന് നിർണായക ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചു. ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ മുഴുവനായി മാറ്റിയിട്ടില്ലെന്നും, മറിച്ച് അതിൽ പൂശിയിരുന്ന സ്വർണം മാത്രമാണ് തട്ടിയെടുത്തിട്ടുള്ളതെന്നുമാണ് പ്രത്യേക അന്വേഷണസംഘത്തിന് (SIT) ലഭിച്ച അന്തിമ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്ന് ലഭിച്ച സുപ്രധാന റിപ്പോർട്ട് അന്വേഷണസംഘം കൊല്ലം കോടതിയിൽ സമർപ്പിച്ചു.
ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പപാളി എന്നിവയിൽ നിന്ന് ശേഖരിച്ച എട്ട് വ്യത്യസ്ത സാമ്പിളുകളാണ് ജംഷഡ്പൂരിലെ ലാബിൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. കട്ടിളപ്പാളികൾ പൂർണ്ണമായി അഴിച്ചുമാറ്റി കടത്തിയെന്നായിരുന്നു ആദ്യഘട്ടത്തിലെ സംശയമെങ്കിലും, സ്വർണ്ണപ്പൂശ് മാത്രം ചുരണ്ടിയെടുത്തു എന്ന നിഗമനത്തിലേക്കാണ് പുതിയ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്.
കേസിലെ ഏറ്റവും നിർണായകമായ തെളിവായി ഈ ശാസ്ത്രീയ റിപ്പോർട്ട് മാറും. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (SIT) നീക്കം.
According to a scientific report in the Sabarimala gold theft case, the structural wooden door frames (kathilappala) of the temple were not replaced or stolen by the culprits. Instead, the investigation revealed that the thieves only stripped and stole the gold plating that covered the frames.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."