ലബനനിലെ സയണിസ്റ്റ് കടന്നുകയറ്റം: അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് സഊദി അറേബ്യ
റിയാദ്: ലബനൻ ഭൂപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന കടന്നുകയറ്റങ്ങളെയും ആക്രമണങ്ങളെയും സഊദി അറേബ്യ ശക്തമായി അപലപിച്ചു. ലബനന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെയും ആക്രമണങ്ങളെയും രാജ്യം പൂർണ്ണമായും തള്ളിക്കളയുന്നതായി സഊദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഇസ്രായേലിന്റെ അധിനിവേശ നീക്കങ്ങൾക്ക് തടയിടാനും ലബനൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് സഊദി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര കരാറുകൾ പാലിച്ച് ലബനന്റെ പരമാധികാരവും അതിർത്തികളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം രാജ്യം രാജ്യാന്തര സമൂഹത്തെ ഓർമിപ്പിച്ചു.
ലബനന്റെ പരമാധികാരവും സുരക്ഷയും പൂർണ്ണമായി വീണ്ടെടുക്കുന്നതിനായി ചരിത്രപ്രസിദ്ധമായ താഇഫ് കരാർ (Taif Agreement) കർശനമായി പാലിക്കണമെന്ന് സഊദി അറേബ്യ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ആയുധശേഖരവും അധികാരവും ഭരണകൂടത്തിലും അതിന്റെ ഔദ്യോഗിക സ്ഥാപനങ്ങളിലും മാത്രം പരിമിതപ്പെടുത്തണമെന്ന ലെബനൻ സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പിലാക്കേണ്ടതുണ്ടെന്നും, എങ്കിൽ മാത്രമേ രാജ്യത്ത് സുരക്ഷിതത്വവും സ്ഥിരതയും തിരിച്ചുകൊണ്ടുവരാൻ സാധിക്കൂ എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
English summary : The Ministry of Foreign Affairs expressed Saudi Arabia’s condemnation of the Israeli aggression against the Lebanese territories. In a statement, the ministry reiterated the Kingdom’s categorical rejection of the Israeli incursion into Lebanese land and violation of Lebanon’s sovereignty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."