HOME
DETAILS

വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ വൈകി,സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച; തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം

  
June 07, 2026 | 5:22 PM

rejection of vellappally natesan and flaws in candidate selection cpm in severe self-criticism over election defeat

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പാർട്ടിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം. തോൽവിയെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ടിലാണ് തെറ്റുകുറ്റങ്ങൾ അക്കമിട്ടു നിരത്തി പാർട്ടി സ്വയംവിമർശനം നടത്തിയിരിക്കുന്നത്. വെള്ളാപ്പള്ളി നടേശനെ കൃത്യമായ സമയത്ത് തള്ളിപ്പറയാതിരുന്നതും, തളിപ്പറമ്പിലെ സ്ഥാനാർഥി നിർണ്ണയത്തിൽ സംഭവിച്ച പിഴവും തോൽവിക്ക് ആക്കം കൂട്ടിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത് പാർട്ടിയിൽ ഏകകണ്ഠമായാണെന്നും റിപ്പോർട്ടിൽ അടിവരയിട്ടു പറയുന്നുണ്ട്.

സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ പാർട്ടിക്ക് കൂടുതൽ ജാഗ്രത ആവശ്യമായിരുന്നു എന്നാണ് വിലയിരുത്തൽ. തളിപ്പറമ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥിത്വം ഇതിനൊരു ഉദാഹരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളെ ശക്തമായി എതിർക്കാതിരുന്നത് രാഷ്ട്രീയമായി തിരിച്ചടിയായി. അയ്യപ്പസംഗമ വേദിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ചടങ്ങിന്റെ ശോഭ കെടുത്തിയെന്നും, ഇത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകിയതെന്നും സി.പി.എം വിലയിരുത്തുന്നു.

തിരുത്തൽ നടപടികൾക്ക് മൂന്ന് മാസം

തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ പ്രായോഗികമായ തിരുത്തൽ നടപടികൾ അടിയന്തരമായി നടപ്പിലാക്കാനാണ് തീരുമാനം. ഇതിനായി മൂന്ന് മാസത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കീഴ്ഘടകങ്ങളിൽ ഒരു റൗണ്ട് ചർച്ചകൾ കൂടി പൂർത്തിയാക്കിയ ശേഷമാകും തിരുത്തൽ നടപടികളിലേക്ക് പാർട്ടി കടക്കുക.

 

The CPI(M) has engaged in intense self-criticism following its recent election defeat. The party leadership admitted to major strategic failures, specifically pointing out that they were too slow to publicly reject and distance themselves from SNDP Yogam leader Vellappally Natesan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വലതുകൈ നഷ്ടപ്പെട്ട വിനോദിനിക്ക് സർക്കാർ ജോലി നൽകണം: ബാലാവകാശ കമ്മിഷൻ

Kerala
  •  2 hours ago
No Image

കനത്ത മഴ; പൊന്മുടിയിലേക്ക് നാളെ മുതൽ സന്ദർശകർക്ക് വിലക്ക്

Kerala
  •  3 hours ago
No Image

കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് സലീം വൈദ്യുതാഘാതമേറ്റു മരിച്ചു

Kerala
  •  3 hours ago
No Image

കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്

Kerala
  •  4 hours ago
No Image

കോന്നിയിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലിസ് പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

Kerala
  •  4 hours ago
No Image

കൊല്ലത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

Kerala
  •  4 hours ago
No Image

"മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി ആ പൈസ തിരികെ തരാം..."; ആറുവയസ്സുകാരി റുവാനിയുടെ സങ്കടത്തിന് പരിഹാരം; വീട് വെച്ചുനൽകുമെന്ന് വി.ഡി സതീശൻ

Kerala
  •  5 hours ago
No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  6 hours ago
No Image

ദുബൈയിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി തണുപ്പിലിരുന്ന് വിശ്രമിക്കാം; എയർ കണ്ടീഷൻ ചെയ്ത വിശ്രമമുറികൾ സജ്ജമാക്കി ആർടിഎ

uae
  •  7 hours ago