കിടിലോസ്‌കി ഖത്തര്‍, സ്വിസിനെ ലാസ്റ്റ് മിനുട്ട് ഗോളില്‍ സൈഡാക്കി സമനില
സാന്‍ഫ്രാന്‍സിസ്‌കോ: അവസരങ്ങള്‍ ഏറെ തുലച്ച ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ കരുത്തരായ സ്വിറ്റ്‌സര്‍ലന്റിനെ 1-1ന് സമനിലയില്‍ കുരുക്കി ഖത്തര്‍. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ഒരു ഗോളിന് മുന്നിട്ട് നിന്ന സ്വിറ്റ്‌സര്‍ലന്റ്, അവസരങ്ങള്‍ ഉണ്ടാക്കുന്നതിലും മികവ് കാണിച്ചു. എന്നാല്‍ ഗോളിലേക്കുള്ള മുന്നേറ്റം മാത്രം സ്വിറ്റ്‌സര്‍ലന്റില്‍ നിന്നുണ്ടായില്ല. മറുവശത്ത് ഖത്തറില്‍ നിന്ന് മുന്നേറ്റം എന്ന് പറയാനുള്ള നീക്കങ്ങള്‍ ഒന്നുമുണ്ടായില്ല. എന്നാല്‍ മത്സരത്തിന്റെ അധിക സമയത്ത് അവര്‍ക്ക് ലഭിച്ച അവസരം മുതലെടുത്താണ് സമനില ഗോളിലേക്ക് സ്വിറ്റ്‌സര്‍ലന്റ് എത്തിയത്.
ആദ്യ മിനുട്ട് മുതല്‍ സ്വിസാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. പക്ഷേ ഫിനിഷിങ് പിഴവുകള്‍ ടീമിന് ഏറെ തിരിച്ചടിയായി. ഖത്തറിന്റെ ഗോള്‍കീപ്പര്‍ മഹമ്മൂദ് അബുനാദയുടെ സേവുകളാണ് ഖത്തറിനെ കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷിച്ചത്. ആദ്യ പകുതിയില്‍ തന്നെ അഞ്ചോളം തകര്‍പ്പന്‍ സേവുകളാണ് താരം നടത്തിയത്. 17ാം മിനുട്ടിൽ സ്വിറ്റ്‌സര്‍ലന്റിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ബ്രീല്‍ എംബോളോ തകര്‍പ്പന്‍ കിക്കിലൂടെ ടീമിനെ മുന്നിലെത്തിക്കുകയായിരുന്നു. എന്നാൽ ഈ മികവ് പിന്നീട് നിലനിർത്താനായില്ല. പിന്നീടും സ്വിറ്റ്‌സര്‍ലന്‍ഡിനെ വേട്ടയാടിയത് ഫിനിഷ് പിഴവുകള്‍ തന്നെയായിരുന്നു.
36ാം മിനുട്ടില്‍ ഡാന്‍ എന്‍ഡോയെയ്ക്ക് വീണ്ടുമൊരു അവസരം തേടിയെത്തിയെങ്കിലും ഗോളാക്കാന്‍ സാധിച്ചില്ല. ആദ്യ പകുതിയില്‍ പിന്നീട് ഗോളൊന്നും പിറന്നില്ലെങ്കിലും ലീഡില്‍ അവസാനിപ്പിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് സാധിച്ചിരുന്നു. രണ്ടാം പാതിയിലും മത്സരം ആദ്യ പകുതി പോലെ തന്നെയായിരുന്നു മുന്നേറിയത്. ഗോള്‍ വരാതിരുന്നതിനാല്‍ മത്സരം വിരസമായിരുന്നു. 78ാം മിനുട്ടിലാണ് ഖത്തറിന് മികച്ചൊരു അവസരം ലഭിക്കുന്നത്.
എഡ്മില്‍സന്‍ ജൂനിയറിന്റെ മികച്ചൊരു ക്രോസില്‍ അലാല്‍ദീന്‍ ഗോളിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിന് പിന്നാലെ വീണ്ടും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഖത്തറിന് സാധിച്ചു. ഒടുവില്‍ അധികസമയത്ത് കാത്തിരുന്ന ഗോള്‍ അവര്‍ക്ക് ലഭിച്ചു. ക്യാപ്റ്റന്‍ ബൗലേം ഖൗഖിയായിരുന്നു ടീമിന്റെ സ്‌കോറര്‍. ഇതോടെ ഖത്തര്‍ ഫിഫ ലോകകപ്പില്‍ ആദ്യമായി ഒരു പോയിന്റും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."