വെസ്റ്റ് ബാങ്കിലെ ഇസ്റാഈലി കുടിയേറ്റക്കാരുടെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
അബുദബി: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഗ്രാമങ്ങൾക്ക് നേരെ ഇസ്റാഈലി കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങളെ ശക്തമായി അപലപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. തുൽകാർമിലെ പള്ളിക്ക് തീയിട്ട സംഭവം ഉൾപ്പെടെയുള്ള കടന്നുകയറ്റങ്ങൾ മുസ് ലിംകൾക്കെതിരായ പരസ്യമായ പ്രകോപനവും ഭീകരപ്രവർത്തനവുമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
കുടിയേറ്റക്കാരുടെ തുടർച്ചയായ അക്രമങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഇസ്റാഈൽ സർക്കാറിനാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയം, ഇത്തരം നടപടികളെ അപലപിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഇസ്റാഈൽ തയാറാകണമെന്ന് ആവശ്യപ്പെട്ടു. അക്രമങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിലെ വീഴ്ച കുറ്റകൃത്യങ്ങൾക്കുള്ള മൗനാനുവാദമായി കണക്കാക്കപ്പെടുമെന്നും, ഇത് മേഖലയിൽ വിദ്വേഷവും അസ്ഥിരതയും വർദ്ധിപ്പിക്കുമെന്നും യുഎഇ മുന്നറിയിപ്പ് നൽകി.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്റാഈൽ നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം. ദ്വിരാഷ്ട്ര പരിഹാരത്തെ തകർക്കുന്ന നിയമവിരുദ്ധ നടപടികൾ അവസാനിപ്പിച്ച്, മിഡിൽ ഈസ്റ്റിൽ നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
The UAE strongly condemned attacks by Israeli settlers in the West Bank, reaffirming support for civilian protection, international law, regional stability, and efforts to achieve lasting peace in the Middle East.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."