HOME
DETAILS

ജാട്ട് കലാപം; ഇരുപതംഗ മലയാളി സംഘം ഹരിയാനയില്‍ കുടുങ്ങി

  
backup
February 22, 2016 | 1:32 PM

%e0%b4%9c%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82-%e0%b4%87%e0%b4%b0%e0%b5%81%e0%b4%aa%e0%b4%a4%e0%b4%82%e0%b4%97-%e0%b4%ae%e0%b4%b2%e0%b4%af
കൊച്ചി: ജാട്ട് കലാപത്തെ തുടര്‍ന്ന് ഹരിയാനയില്‍ 20പേരടങ്ങുന്ന മലയാളി സംഘം കുടുങ്ങിക്കിടക്കുന്നു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ പെരിയാര്‍ അംഗങ്ങളാണ് നാട്ടിലെത്താനാവാതെ കഴിയുന്നത്. സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സല്യൂട്ട് സോള്‍ജിയേഴ്‌സ് എന്ന പരിപാടിയുടെ ഭാഗമായി വാഗാതിര്‍ത്തിയില്‍ പോയി തിരിച്ചുവരവെ ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഹരിയാനയിലെ പാനിപ്പത്തില്‍ സംഘമെത്തിയത്. എറണാകുളം സ്വദേശികളായ റാഫേല്‍ വടക്കല്ലൂര്‍, നരേന്ദ്ര കുമാര്‍, ടി.എം അഷറഫ് , മുഹമ്മദ് റാഫി, വിനോദ് പട്ടേല്‍, സി.എന്‍ പ്രകാശ്, ശശിധരന്‍, തോമസ് വടക്കല്ലൂര്‍, അഡ്വ. ഗണേഷ്‌കുമാര്‍, ബെന്നി ഫ്രാന്‍സിസ്, ജോജോ ജേക്കബ്, പ്രദീപ്കുമാര്‍, പ്രശാന്ത്, ശ്രീജിത്ത്, അഡ്വ. മനോജ്, നന്ദകുമാര്‍, വിവേക്, സുനില്‍ മാത്യു, സുനോജ് കുമാര്‍, രാജശേഖരന്‍ എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ 17ന് വാഗാതിര്‍ത്തിയിലേക്ക് പുറപ്പെട്ടത്. ഇന്നലെ ഉച്ചയോടെ കൊച്ചിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ട സാഹചര്യത്തില്‍ നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ ആര്യസമാജത്തിന്റെ ക്യാംപിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. ഇവരെ കൂടാതെ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്നെത്തിയ 600 ഓളം പേരും ക്യാംപിലുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് വളരെ അകലെയാണ് ക്യാംപുള്ളതെങ്കിലും അപകടമുണ്ടായാല്‍ സംരക്ഷിക്കാന്‍വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഹരിയാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ലെന്ന പരാതിയുയര്‍ന്നിട്ടുണ്ട്. വെള്ളവും ഭക്ഷണവുമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ക്യാംപില്‍ ലഭ്യമാണെന്നാണ് സംഘത്തിലുള്ളവര്‍ നല്‍കിയ വിവരം. കുടുങ്ങിക്കിടക്കുന്നവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍, എപ്പോള്‍ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് അറിയില്ലെന്ന് സംഘത്തിലുള്ള അഡ്വ. മനോജ് പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ 28 പ്രധാന റോഡുകൾ നവീകരിക്കാൻ ആർടിഎ; യാത്രാ സമയം കുറയും

uae
  •  10 hours ago
No Image

'ഈ ലോകകിരീടം ജോട്ടയ്ക്ക് വേണ്ടി'; പറങ്കിപ്പടയുടെ ലക്ഷ്യം പ്രഖ്യാപിച്ച് കോച്ച് റോബർട്ടോ മാർട്ടിനസ്!

Football
  •  10 hours ago
No Image

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് 20 പേര്‍

Kerala
  •  10 hours ago
No Image

ഇന്ന് എട്ട് പേര്‍ക്ക് ഷിഗെല്ല; ജൂണില്‍ രോഗം സ്ഥിരീകരിച്ചത് 205 പേര്‍ക്ക്

Kerala
  •  10 hours ago
No Image

ഓപ്പറേഷന്‍ തൂഫാന്‍; പത്തനംതിട്ടയില്‍ 26 കിലോ കഞ്ചാവും എം.ഡി.എം.എയും കൂട്ടിയിട്ട് കത്തിച്ച് പൊലിസ്

Kerala
  •  10 hours ago
No Image

ഒറ്റ ഗോളിൽ നായകനെ വീഴ്ത്തി! ഇതിഹാസ റെക്കോഡുമായി കാസിമിറോ

Football
  •  10 hours ago
No Image

ദോഹയിൽ വെച്ച് യുഎസ്-ഇറാൻ ചർച്ചകളില്ല; നയതന്ത്ര നീക്കങ്ങളുമായി ഖത്തർ, 6 ബില്യൺ ഡോളറിന്റെ ഫണ്ട് കൈമാറിയിട്ടില്ലെന്ന് വിശദീകരണം

qatar
  •  11 hours ago
No Image

നാണക്കേടിന് മേൽ മറ്റൊരു നാണക്കേട്; ജർമനി മടങ്ങുന്നത് ചരിത്രത്തിലെ മുൾക്കിരീടവുമായി!

Football
  •  11 hours ago
No Image

നിപ ഭീതിയൊഴിഞ്ഞു: സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി

Kerala
  •  11 hours ago
No Image

കൊല്ലത്ത് അക്രമകാരിയായ തെരുവുനായയെ വെടിവെച്ച് കൊന്നു; നടപടി സുപ്രിംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

Kerala
  •  11 hours ago