HOME
DETAILS

ജാട്ട് കലാപം; ഇരുപതംഗ മലയാളി സംഘം ഹരിയാനയില്‍ കുടുങ്ങി

  
backup
February 22, 2016 | 1:32 PM

%e0%b4%9c%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82-%e0%b4%87%e0%b4%b0%e0%b5%81%e0%b4%aa%e0%b4%a4%e0%b4%82%e0%b4%97-%e0%b4%ae%e0%b4%b2%e0%b4%af
കൊച്ചി: ജാട്ട് കലാപത്തെ തുടര്‍ന്ന് ഹരിയാനയില്‍ 20പേരടങ്ങുന്ന മലയാളി സംഘം കുടുങ്ങിക്കിടക്കുന്നു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ പെരിയാര്‍ അംഗങ്ങളാണ് നാട്ടിലെത്താനാവാതെ കഴിയുന്നത്. സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സല്യൂട്ട് സോള്‍ജിയേഴ്‌സ് എന്ന പരിപാടിയുടെ ഭാഗമായി വാഗാതിര്‍ത്തിയില്‍ പോയി തിരിച്ചുവരവെ ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഹരിയാനയിലെ പാനിപ്പത്തില്‍ സംഘമെത്തിയത്. എറണാകുളം സ്വദേശികളായ റാഫേല്‍ വടക്കല്ലൂര്‍, നരേന്ദ്ര കുമാര്‍, ടി.എം അഷറഫ് , മുഹമ്മദ് റാഫി, വിനോദ് പട്ടേല്‍, സി.എന്‍ പ്രകാശ്, ശശിധരന്‍, തോമസ് വടക്കല്ലൂര്‍, അഡ്വ. ഗണേഷ്‌കുമാര്‍, ബെന്നി ഫ്രാന്‍സിസ്, ജോജോ ജേക്കബ്, പ്രദീപ്കുമാര്‍, പ്രശാന്ത്, ശ്രീജിത്ത്, അഡ്വ. മനോജ്, നന്ദകുമാര്‍, വിവേക്, സുനില്‍ മാത്യു, സുനോജ് കുമാര്‍, രാജശേഖരന്‍ എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ 17ന് വാഗാതിര്‍ത്തിയിലേക്ക് പുറപ്പെട്ടത്. ഇന്നലെ ഉച്ചയോടെ കൊച്ചിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ട സാഹചര്യത്തില്‍ നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ ആര്യസമാജത്തിന്റെ ക്യാംപിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. ഇവരെ കൂടാതെ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്നെത്തിയ 600 ഓളം പേരും ക്യാംപിലുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് വളരെ അകലെയാണ് ക്യാംപുള്ളതെങ്കിലും അപകടമുണ്ടായാല്‍ സംരക്ഷിക്കാന്‍വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഹരിയാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ലെന്ന പരാതിയുയര്‍ന്നിട്ടുണ്ട്. വെള്ളവും ഭക്ഷണവുമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ക്യാംപില്‍ ലഭ്യമാണെന്നാണ് സംഘത്തിലുള്ളവര്‍ നല്‍കിയ വിവരം. കുടുങ്ങിക്കിടക്കുന്നവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍, എപ്പോള്‍ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് അറിയില്ലെന്ന് സംഘത്തിലുള്ള അഡ്വ. മനോജ് പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  2 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  2 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  2 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  2 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  2 days ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  2 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  2 days ago
No Image

ആറന്മുള വിമാനത്താവള ഭൂമിയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ; ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ്

Kerala
  •  2 days ago
No Image

രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയ്ക്ക് പിന്നാലെ കാണിക്കയിലും ഭക്തരുടെ വരവിലും വൻ ഇടിവ്; ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 days ago