HOME
DETAILS

റേഷന്‍ സാധനങ്ങളുമായി വന്ന ലോറി യൂനിയന്‍ തൊഴിലാളികള്‍ തടഞ്ഞതായി പരാതി

  
backup
September 25, 2016 | 1:38 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%a7%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%a8%e0%b5%8d




കൊട്ടാരക്കര: പനവേലി ജങ്ഷനില്‍ എ.ആര്‍.ഡി  പതിനൊന്നാം നമ്പര്‍ റേഷന്‍ കടയിലേക്ക് റേഷന്‍ സാധനങ്ങളുമായി വന്ന പിക്കപ്പ് ലോറി കോടതി ഉത്തരവ് ലംഘിച്ച്  ബി.എം.എസ്, എ.ഐ.ടി.യു.സി യൂനിയന്‍ തൊഴിലാളികള്‍ തടഞ്ഞതായി  പരാതി.
പനവേലി നെടിയവിള പുത്തന്‍വീട്ടില്‍ ബിനു സാമുവേലിന്റെ ഉടമസ്ഥതയിലുള്ള റേഷന്‍കടയിലേക്കാണ് വണ്ടിയെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നോടെ രണ്ട് ലോറികളിലായി വന്ന റേഷന്‍ സാധനങ്ങളില്‍പ്പെട്ട ഒരു ലോറിയാണ് യൂനിയന്‍ തൊഴിലാളികള്‍ തടഞ്ഞിട്ട് കൊടിനാട്ടിയത്.  റേഷന്‍ സാധനങ്ങള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ലോറി തടയാന്‍ കാരണമായി തൊഴിലാളികള്‍ കടയുടമയോട്  പറഞ്ഞത്. വന്ന ലോഡ് തങ്ങള്‍ ഇറക്കുമെന്ന നിലപാടിലായിരുന്നു തൊഴിലാളികള്‍.  
യൂനിയന്‍ തൊഴിലാളികള്‍ എത്തുന്നതിന് മുന്‍പ് ഒരു ലോഡ് സാധനങ്ങള്‍ ഇറക്കിയിരുന്നു. കടയിലെ ജീവനക്കാരാണ് സാധനങ്ങള്‍ ലോറിയില്‍ നിന്നും ഇറക്കിയത്. 2007-ല്‍ ഹൈക്കോടതിയില്‍ നിന്നും നെടിയവിള ഹാര്‍ഡ്‌വേഴ്‌സ്, റേഷന്‍ കട എന്നിവ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്ക് യൂനിയന്‍ തൊഴിലാളികള്‍ പ്രവേശിക്കുവാന്‍ പാടില്ലെന്നും ഇവിടെ വരുന്ന സാധന സമാഗ്രികള്‍ ഇറക്കുന്നതിനും കയറ്റുന്നതിനുമുള്ള അവകാശം കടയുടമകള്‍ക്കാണെന്നു ഉത്തരവിലുണ്ടെന്ന് കടയുടമകളായ ബിനു സാമുവേലും ബിജു സാമുവേലും പറയുന്നു. ഈ ഉത്തരവ് ലംഘിച്ചതിനാണ് കടയുടമകള്‍ പൊലസില്‍ പരാതി നല്‍കിയത്.  ഇന്നലെ ഉച്ചയോടെ കൊട്ടാരക്കര എസ്.ഐ യുടെ മധ്യസ്ഥതയില്‍ ലോറിയിലുള്ള റേഷന്‍ സാധനങ്ങള്‍ യൂനിയന്‍ തൊഴിലാളികള്‍ തന്നെ ഇറക്കുകയായിരുന്നു.
 കോടതി വിധി തല്‍സ്ഥിതി തുടരാനും യൂനിയന്‍ തൊഴിലാളികള്‍ക്ക് കോടതിവിധിയില്‍ ആക്ഷേപമുണ്ടെങ്കില്‍ ലേബര്‍ കോടതിയില്‍  സമീപിക്കാമെന്നുള്ള ഉറപ്പിലാണ് താല്‍കാലിക പരിഹാരം ഉണ്ടായത്. റേഷന്‍കടയുടമ താലൂക്ക് സപ്ലൈ ഓഫിസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  20 days ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  20 days ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  20 days ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  20 days ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  20 days ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  20 days ago
No Image

അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത ഇന്ത്യ

National
  •  20 days ago
No Image

രണ്ടു സീറ്റ് നേടി ഹുമയൂൺ കബീറിന്റെ പാർട്ടി, രണ്ടിലും ജയിച്ചത് ഹുമയൂൺ; ഒരു സീറ്റും നേടാതെ ഉവൈസിയുടെ പാർട്ടി

National
  •  20 days ago
No Image

മന്ത്രിമണ്ഡലം മുന്‍ എം.എല്‍.എ തൂക്കി, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ച് വി.ടി ബല്‍റാം

Kerala
  •  20 days ago
No Image

യുഎഇക്ക് സഊദിയുടെ പൂർണ്ണ പിന്തുണ; ശൈഖ് മുഹമ്മദുമായി ഫോണിൽ സംസാരിച്ച് മുഹമ്മദ് ബിൻ സൽമാൻ

uae
  •  20 days ago