HOME
DETAILS

നിയമസഭയില്‍ ഇന്നും പ്രതിഷേധം; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍ 

  
Web Desk
February 24, 2026 | 4:15 AM

assembly witnesses protest again as opposition storms well with placards

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുകഞ്ഞ് ഇന്നും സഭ. പ്ലക്കാര്‍ഡുകലുമായി ഇന്നും പ്രതിപക്ഷം നടത്തളത്തിലിറങ്ങി. ഭരണപക്ഷവും വാക്‌പോരുമായി രംഗത്തെത്തി. ഭരണപക്ഷം പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുള്ള മര്യാദ പ്രതിപക്ഷം കാണിക്കണമെന്ന് മന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി. തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുക്കുകയാണ് പ്രതിപക്ഷമെന്ന് മന്ത്രിമാര്‍ ആരോപിച്ചു. എന്നാല്‍ കോടതി പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് തങ്ങള്‍ പറഞ്ഞതെന്ന് കെ.ബാബു എം.എല്‍.എ പറഞ്ഞു. തങ്ങള്‍ പ്രത്യേകമായി ഒന്നും പറഞ്ഞിട്ടില്ല കോടതിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതില്‍ വിമര്‍ശനമുന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിനെട്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്നലെ നിയമസഭാ സമ്മേളനം പുനരാരംഭിച്ചപ്പോഴും ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തിക്കാണിച്ച് ശക്തമായി പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികള്‍ ജാമ്യംനേടി പുറത്തിറങ്ങിയതും തന്നെ അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്ന തന്ത്രി കണ്ഠരര് രാജീവരുടെ വാദവും ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. നടുത്തളത്തില്‍ ഇരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ അംഗങ്ങള്‍ പിന്നീട് സഭാനടപടികള്‍ ബഹിഷ്‌കരിച്ചു. 

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുതുയുഗ യാത്രയില്‍ ആയതിനാല്‍ കെ. ബാബുവാണ് സംസാരിച്ചു തുടങ്ങിയത്. രാവിലെ ഒന്‍പതിന് സമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ സഭാനടപടികളോട് സഹകരിക്കാനാകില്ലെന്ന് കെ. ബാബു സ്പീക്കറെ അറിയിച്ചു. സ്വര്‍ണക്കൊള്ളയില്‍ പ്രധാന പ്രതികളെല്ലാം ഇന്ന് ജയിലിന് പുറത്താണെന്നും ഒരു തെറ്റും ചെയ്യാത്ത തന്ത്രിയെ അനാവശ്യമായി ജയിലിലടച്ചുവെന്നും ബാബു ആരോപിച്ചു. പിന്നാലെ തിരിച്ചടിച്ച് മന്ത്രിമാര്‍ രംഗത്തെത്തി. തന്ത്രിക്കെന്ത് പ്രത്യേക അവകാശമാണുള്ളതെന്ന് മന്ത്രി എം.ബി രാജേഷ് ചോദിച്ചു. 

സഭക്കകത്ത് കോണ്‍ഗ്രസും പുറത്ത് ബി.ജെ.പിയും തന്ത്രിക്കായി വക്കാലത്ത് എടുത്തെന്നും രാജേഷ് പറഞ്ഞു. ഹൈക്കോടതിയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് അന്വേഷണമെന്നും രാഷ്ട്രീയ ലക്ഷ്യംവച്ചാണ് സമരമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഭരണപക്ഷം ഉയര്‍ത്തി. പിന്നാലെ, നടുത്തളത്തില്‍ ഇരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി പ്രതിഷേധം തുടര്‍ന്നു. നടപടികള്‍ തുടരുന്നതിനിടെ പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ചു.

അതേസമയം,  സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോരാട്ടച്ചൂടിലേക്ക് കടക്കുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ഗില്ലറ്റിന്‍ (ധനകാര്യ നടപടിക്രമങ്ങള്‍ ചര്‍ച്ചയില്ലാതെ പൂര്‍ത്തിയാക്കുക) ചെയ്ത് ഇന്ന് പിരിയും. കഴിഞ്ഞ ജനുവരി 20ന് ആരംഭിച്ച സമ്മേളനം മാര്‍ച്ച് 26 വരെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതും ആഴ്ചകള്‍ക്കുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നതും കണക്കിലെടുത്താണ് സഭാസമ്മേളനം വെട്ടിച്ചുരുക്കിയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുന്‍പു തന്നെ മണ്ഡലത്തിലേക്ക് മടങ്ങണമെന്ന അഭിപ്രായം എം.എല്‍.എമാര്‍ക്കുമുണ്ട്. ധനവിനിയോഗ ബില്ലും ഇന്നലെ അവതരിപ്പിച്ച നേറ്റിവിറ്റി കാര്‍ഡ് ബില്ലും ഉള്‍പ്പെടെ ബില്ലുകളും പാസാക്കി ഇന്നു തന്നെ സഭ പിരിയും.

ഇന്ന് സഭ പിരിയുന്നതോടെ പതിനഞ്ചാം കേരള നിയമസഭയുടെ സമ്മേളനങ്ങളും ഇതുമായി ബന്ധപ്പെട്ട നടപടികളും അവസാനിക്കും. ഇനി തെരഞ്ഞെടുപ്പിനുശേഷം പുതിയ സര്‍ക്കാര്‍ ആയിരിക്കും സമ്മേളനം വിളിച്ചുചേര്‍ക്കുക.

the assembly saw intense scenes as opposition members entered the well of the house holding placards and raising slogans, leading to disruptions in proceedings.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എല്‍.കെ.ജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

പാലക്കാട് വോട്ടിന് പണം: ശോഭ സുരേന്ദ്രനെതിരെ ബിജെപി നേതാവിന്റെ പരാതി; 'ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ'

Kerala
  •  3 days ago
No Image

സ്കൂൾ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി; 'റീൽ സ്റ്റാർ' വനിതാ കോൺസ്റ്റബിളും സംഘവും പിടിയിൽ

National
  •  3 days ago
No Image

വോട്ടറുടെ സമ്മതമില്ലാതെ ഓപ്പണ്‍ വോട്ട്; കണ്ണൂരില്‍ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

Kerala
  •  3 days ago
No Image

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് മര്‍ദനം: നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 days ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  3 days ago
No Image

സിബിഎസ്ഇ സ്‌കൂളുകളില്‍ ത്രിഭാഷാ പഠനം നിര്‍ബന്ധം; പുസ്തകം ഇല്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണം; കര്‍ശന നിര്‍ദേശവുമായി ബോര്‍ഡ്

National
  •  3 days ago
No Image

വാംഖഡെയിൽ തീപാറും; കണക്കുതീർക്കാൻ മുംബൈ, വിജയിക്കാനുറച്ച് കോലിയും സംഘവും; പോരാട്ടം ഞായറാഴ്ച

Cricket
  •  3 days ago
No Image

ചൂട് കനക്കുന്നു; പാലക്കാട് 40 ഡിഗ്രി, കൊല്ലത്ത് 39ഡിഗ്രി; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

അമ്പലപ്പുഴയിൽ നെഞ്ചിടിപ്പോടെ സിപിഎം; 'കൈ' കൊടുത്ത് ജി. സുധാകരൻ, വിജയമുറപ്പിച്ച് യുഡിഎഫ്

Kerala
  •  3 days ago

No Image

ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ചു; 23കാരിക്ക് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയില്‍; നാടിനെ നടുക്കിയ ക്രൂരത

National
  •  3 days ago
No Image

ശ്രീനന്ദയുടെ ശരീരത്തിലുടനീളം പരുക്ക്, അസ്ഥികള്‍ പൊട്ടിയനിലയില്‍; മരണകാരണം തലയ്‌ക്കേറ്റ പരുക്ക്; ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  3 days ago
No Image

കോട്ടയം ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തോക്കുധാരികളായ സൈനികരും ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളും; സ്‌ട്രോങ് റൂം താക്കോലിനെച്ചൊല്ലി നാടകീയ രംഗങ്ങള്‍

Kerala
  •  3 days ago
No Image

ഓട്ടോ യാത്രയ്ക്കിടയില്‍ സംശയം, കള്ളന്മാരുമായി ഓട്ടോ ഡ്രൈവര്‍ പാഞ്ഞു പോയത് പൊലിസ് സ്റ്റേഷനിലേക്ക്; മാവൂരിലെ വന്‍ മോഷണം തടഞ്ഞു

Kerala
  •  3 days ago