HOME
DETAILS

കാടിറങ്ങി; കൊമ്മഞ്ചേരിക്കാര്‍ക്ക് ഇനി സന്തോഷത്തിന്റെ നാളുകള്‍

  
backup
November 23 2016 | 23:11 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d

സുല്‍ത്താന്‍ ബത്തേരി: ദുരിതപൂര്‍ണമായ ജീവിതം നയിച്ച കൊമ്മഞ്ചേരിക്കാര്‍ക്ക് ഇനി സന്തോഷത്തിന്റെ ദിനങ്ങള്‍. വനാന്തര ഗ്രാമത്തില്‍ പതിറ്റാണ്ടുകളായി വന്യമൃഗങ്ങളോട് പോരടിച്ച് കഴിഞ്ഞുകൂടിയ ഇവര്‍ കാടിനുപുറത്തേക്ക് പോകുമ്പോള്‍ പറയാനുള്ളത് സന്തോഷം നിറഞ്ഞ വാക്കുകള്‍ മാത്രം. വന്യമൃഗങ്ങള്‍ നിറഞ്ഞ ഇവിടെനിന്നും പോകുന്നതില്‍ സന്തോഷം മാത്രമേ ഉള്ളൂവെന്ന് കോളനിയിലെ രാധികയും മിനിയും ഒരേ സ്വരത്തില്‍ പറയുന്നു. രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുന്നതിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഇവരുടെ പൂര്‍വീകര്‍ ഇവിടെ ജീവിതം ആരംഭിച്ചിട്ടുണ്ട്.
ഒന്നാം ലോകമഹയുദ്ധനാന്തരം ഭക്ഷ്യക്ഷാമം നേരിട്ടപ്പോള്‍ വനാന്തരങ്ങളിലെ ചതുപ്പ് നിലങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദപ്പിക്കുന്നതിനായാണ് ഇവരുടെ പൂര്‍വീകരെ ബ്രീട്ടീഷുകാര്‍ ഇവിടെ താമസിപ്പിച്ചത്. ഇവരുടെ കോളനിക്ക് സമീപത്തെ വയലകുളില്‍ നെല്ല് ഉല്‍പാദനമായിരുന്നു പ്രധാനതൊഴില്‍. പിന്നീട് വന്യമൃഗശല്യം ഏറിയതോടെ കൃഷി ഉപേക്ഷിച്ചു. ഇപ്പോഴും കോളനിയോട് ചേര്‍ന്ന് സ്ഥലത്ത്് തരിശായി കിടക്കുന്ന കൃഷിഭൂമിയും നെല്ല് മെതിക്കുന്നതിന്നായി ഉപയോഗിച്ചിരുന്ന കളവും കാണാം. ഇത്തരത്തില്‍ വന്യമൃഗങ്ങളോട് പടവെട്ടിയും മറ്റുമാണ് ഇവര്‍ കഴിഞ്ഞുപോന്നത്്. കിടന്നുറങ്ങാന്‍ നല്ല വീടോ, കോളനിയിലേക്ക് എത്താന്‍ വഴിയോ, വൈദ്യുതിയോ ഇല്ലാതെയാണ് ഇക്കാലമത്രയും ഇവര്‍ പുറംലോകത്ത് നിന്നും മാറി നാല് കിലോമീറ്റര്‍ ഉള്ളില്‍ കൊടുംവനത്തില്‍ കഴിഞ്ഞുകൂടിയത്. ഉപജീവനത്തിനായി കൂലിപ്പണിയെടുക്കണമെങ്കില്‍ പോലും വനൃമൃഗങ്ങള്‍ വിഹരിക്കുന്ന വനപാതയിലൂടെ കാടിന് പുറത്തെത്തണം. ജോലിക്കും മറ്റുമായി കാടിന് പുറത്തേക്കുള്ള യാത്രയില്‍ പലതവണ കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും തലനാരിഴക്കാണ് പലരും പലതവണ രക്ഷപ്പെട്ടിട്ടുള്ളത്. ഇത്തരത്തില്‍ ജീവന്‍ ഉള്ളം കൈയില്‍പിടിച്ച് ഉറ്റവരെ അടക്കം ചെയ്ത് കുല ദൈവമുള്ള മണ്ണ് വിട്ട് പോകുന്നതില്‍ വിഷമം ഉണ്ടെങ്കിലും വന്യമൃഗശല്യം കാരണം ഇവിടെ ജീവിക്കാന്‍ നിവൃത്തിയില്ലന്നാണ് 95കാരിയായ കരിമ്പി പറയുന്നത്. ഇവരുടെ കുട്ടികളുടെ പഠനവും കൃത്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല.
കാടിന് പുറത്തേക്ക് മാറി താമസിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍േപ ഇവര്‍ തയാറെടുത്തിരുന്നുവെങ്കിലും കാടിന് പുറത്ത് ഇവരുടെ താമസസൗകര്യവും മറ്റും ശരിയാക്കി നല്‍കുന്നതില്‍ അതികൃതരുടെ അലംഭാവവും വിലങ്ങുതടിയായി. വൈകിയാണെങ്കിലും ഇപ്പോള്‍ കാടിനുപുറത്തേക്ക് പോകുമ്പോള്‍ ഇവര്‍ക്ക് സന്തോഷം മാത്രമാണുള്ളത്. കാടിന് പുറത്തെത്തിയെങ്കിലും ഇവര്‍ക്ക് സ്ഥലവും വീടും ലഭിച്ചെങ്കില്‍ മാത്രമേ ഇവരെ കാടിനുപുറത്തെത്തിച്ചു എന്ന കാര്യത്തില്‍ പൂര്‍ണത വരികയുള്ളു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ പൊതുഗതാഗത സർവിസുകളുടെയും പാർക്കിങ് കേന്ദ്രങ്ങളുടെയും പുതുക്കിയ സമയക്രമം; സമ്പൂർണ ​ഗൈഡ്

uae
  •  14 days ago
No Image

ഇംഗ്ലീഷ് ദിനപത്രം അഭിമുഖം വളച്ചൊടിച്ച് അപമാനിച്ചു; വിശദീകരണവുമായി ശശി തരൂർ

Kerala
  •  14 days ago
No Image

പി‌എസ്‌സി ജോലികൾക്ക് എസ്‌.പി‌.സി കേഡറ്റുകൾക്ക് വെയിറ്റേജ്; മന്ത്രിസഭാ തീരുമാനം

Kerala
  •  14 days ago
No Image

വിദേശ യാത്ര ഇനി പോക്കറ്റ് കാലിയാക്കും; കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വരെ ചെലവ് വർധിക്കും; കാരണമറിയാം

uae
  •  14 days ago
No Image

റമദാനിൽ തീർഥാടകരുടെ തിരക്ക് വർധിക്കും; മക്ക ഹറമിലെ സുരക്ഷാപദ്ധതികളുടെ ഒരുക്കങ്ങൾ പൂർത്തിയായി

latest
  •  14 days ago
No Image

നിയമവിരുദ്ധ ധനസമാഹരണം; പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയെന്ന് സഊദി ഇസ്‌ലാമിക കാര്യ മന്ത്രി

Saudi-arabia
  •  14 days ago
No Image

'മര്‍ദ്ദനം, ഷോക്കടിപ്പിക്കല്‍ ..എന്തിനേറെ ശരീരത്തില്‍ ആസിഡ് ഒഴിക്കല്‍....'മോചിതരായ ഫലസ്തീനികള്‍ ഇസ്‌റാഈല്‍ തടവറകളിലെ ഭീകരത പറയുന്നു

International
  •  14 days ago
No Image

 ഇന്നും നാളെയും ചുട്ടുപൊള്ളും ജാഗ്രത...കണ്ണൂരില്‍  39 ഡിഗ്രി സെല്‍ഷ്യസ് വരെ..; സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Weather
  •  14 days ago
No Image

കുവൈത്തില്‍ മാളില്‍ ചേരിതിരിഞ്ഞ് അടിപിടി, പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് പൊലിസ്

Kuwait
  •  14 days ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി 

Kerala
  •  14 days ago