
'മക്കളെവിടെ...'ബോധം വന്നപ്പോൾ ഉമ്മ ഷെമിയുടെ ആദ്യ ചോദ്യം; ഇന്ന് മൊഴിയെടുക്കും

വെഞ്ഞാറമൂട്: മക്കളെവിടെ..എന്റെ പൊന്നു മക്കൾ എവിടെ...കണ്ണു തുറന്നതും മുതൽ ഷെമിയുടെ ചോദ്യം ഇതായിരുന്നു. കാണാനെത്തുന്നവരോടെല്ലാം അവർ ഇത് ആവർത്തിച്ചു. ഡോക്ടർമാരോടും സന്ദർശിക്കാനെത്തിയ എം.എൽ.എ ഡി.കെ മുരളിയോടും ഷെമി ഇത് മാത്രമാണ് ചോദിച്ചത്. വേദനകളുടെ മഹാപർവ്വത്തിൽ നീറുമ്പോഴും മക്കളെ കുറിച്ച് മാത്രമായിരുന്നു ആ ഉമ്മയുടെ ചിന്ത.
വെഞ്ഞാറമൂട് കൂട്ടക്കുരുതി കേസിലെ പ്രതി അഫാന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള മാതാവ് ഷെമി കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതിയിൽ മാറ്റം വന്നതോടെ സംസാരിച്ചു തുടങ്ങിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് വ്യക്തയില്ലെങ്കിലും ബോധം വന്നപ്പോൾ മുതൽ മക്കളെ കുറിച്ച് മാത്രമാണ് ഷെമി സംസാരിക്കുന്നത്. ആദ്യം ബോധം തെളിഞ്ഞപ്പോഴും ഇളയമകൻ അഫ്സാൻ എവിടെയെന്ന് ഷെമി ചോദിച്ചതായി ബന്ധുക്കൾ പറഞ്ഞിരുന്നു.
അവരൊന്നുമരിഞ്ഞിട്ടില്ല. തന്റെ ചൂടുപറ്റി തന്റെ നിഴലായി ജീവിച്ചവൻ ഒരു കൊടുംകുറ്റവാളിയായി വിളിപ്പാടപ്പുറത്തിരിക്കുന്നത് അവരറിഞ്ഞിട്ടില്ല. അവൻ ചേർത്ത് പിടിച്ചു കൊണ്ടു നടന്നിരുന്ന കുഞ്ഞനിയനെ ..അവന്റെ ഹൃദയതാളമെന്ന് അവൻ പറഞ്ഞു കൊണ്ടിരുന്ന പ്രിയപ്പെട്ടവളെ....ഊട്ടിയും ഉറക്കിയും വാത്സല്യം പകർന്ന് വലുതാക്കിയ വല്ലിമ്മയെ മൂത്താപ്പയെ മൂത്തുമ്മയെ..എല്ലാം യാതൊരു കയ്യറപ്പുമില്ലാതെ വിറയോ വേവലാതിയോ ില്ലാതെ കൊന്നുകളഞ്ഞ കൊടുംക്രൂരനായ കുറ്റവാളിയായിരിക്കുന്നു താൻ തേടിക്കൊണ്ടിരിക്കുന്ന മകനെന്ന് അവരറിഞ്ഞിട്ടില്ല. ഇളയമകൻ അഫ്സാനും മൂന്ന് ബന്ധുക്കുമടക്കം അഞ്ചുപേർ മൂത്ത മകൻ അഫാൻ്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട വിവരം ഇതുവരെയും ഷെമിയെ അറിയിച്ചിട്ടില്ല. തനിക്കെന്താണ് സംഭവിച്ചതെന്ന് പോലും അവർക്ക് ഓർമയില്ല.
ഷെമിക്ക് സംസാരിക്കാനാകുന്നുണ്ടെന്നും മക്കളെ തിരക്കിയെന്നും ഡി.കെ മുരളി എം.എൽ.എ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കട്ടിലിൽ നിന്ന് മറിഞ്ഞു വീണതാണെന്ന് ഷെമി ആരോടോ പറഞ്ഞതായി ഡോക്ടർമാർ പറയുന്നു. ഇതിൽ വ്യക്തതയില്ല. സംഭവിച്ചത് എന്തെന്ന് അവർക്ക് മനസിലായിട്ടില്ലെന്നും എം.എൽ.എ പറഞ്ഞു.
അതിനിടെ, ഷെമിയുടെ ആരോഗ്യസ്ഥിതി കൂടുതൽ മെച്ചപ്പെട്ടെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. പൂർണമായും അപകടനില തരണം ചെയ്‌തെന്ന് പറയാൻ കഴിയില്ലെന്നും പൊലിസിന് മൊഴി നൽകാൻ കഴിയുന്ന ആരോഗ്യാവസ്ഥയിലാണെന്നുമാണ് ഡോക്ടർമാർ പറയുന്നത്.
തലയിൽ മുറിവുകളുണ്ട്. എന്നാൽ ചുറ്റിക കൊണ്ട് അടിച്ചതാണോയെന്ന് പറയാൻ സാധിക്കില്ല. കഴുത്തിൽ ചെറിയ തോതിലുള്ള നിറവ്യത്യാസം ഉണ്ട്. സംസാരിച്ചപ്പോൾ ബന്ധുക്കളെ അന്വേഷിച്ചെന്നും, തലച്ചോറിലെ നീര് കുറഞ്ഞു വരുന്നതായും ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു.
ഷെമിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ട സാഹചര്യത്തിൽ ഇന്ന് പോലിസ് മൊഴിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിലെ വെഞ്ഞാറമൂട് എസ്.എച്ച്.ഒ അനൂപ് കൃഷ്ണ ഇന്നലെ ആശുപത്രിയിൽ എത്തിയിരുന്നു. ഇന്ന് ഡിവൈ.എസ്.പി മഞ്ജുനാഥിന്റെ നേതൃത്വത്തിൽ മൊഴിയെടുക്കുമെന്നാണ് അറിയുന്നത്.
കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് ഉമ്മ ഷെമി മാത്രമായിരുന്നു. കഴുത്തിൽ ഷാൾ മുറുക്കിയപ്പോൾ അർബുദ രോഗികൂടിയായ ഷെമി മരിച്ചെന്നായിരുന്നു അഫാൻ കരുതിയത്. എന്നാൽ പൊലിസ് വീട്ടിലെത്തിയപ്പോൾ ഷെമീന് ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ
Kerala
• 20 hours ago
റൂട്ടിനൊപ്പം തകർന്നത് കമ്മിൻസും; വമ്പൻ നേട്ടത്തിന്റെ നിറവിൽ ബും ബും ബുംറ
Cricket
• 20 hours ago
കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ
Kerala
• 20 hours ago
തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്
Kerala
• 20 hours ago
അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
National
• 20 hours ago
ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
National
• 21 hours ago
കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം
Kerala
• 21 hours ago
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• a day ago
എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• a day ago
രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ
Kerala
• a day ago
ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം
Cricket
• a day ago
കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• a day ago
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍
Kerala
• a day ago
പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്
Saudi-arabia
• a day ago
വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി
Kerala
• a day ago
വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• a day ago
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ
uae
• a day ago
ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി
Kerala
• a day ago
മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം
Football
• a day ago
ഖാരിഫ് സീസണ്; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്
oman
• a day ago
400 റൺസിന്റെ റെക്കോർഡ് മറികടക്കാത്ത തീരുമാനത്തിൽ ലാറ പ്രതികരിച്ചതെങ്ങനെ? വ്യക്തമാക്കി മൾഡർ
Cricket
• a day ago