HOME
DETAILS

ജമാഅത്തെ ഇസ്‌ലാമിയുടെ സംഘടിത സകാത്ത് സമാന്തര സർക്കാർ പോലെയെന്ന് വിമർശനം

  
Web Desk
February 27 2025 | 04:02 AM

Criticism that Jamaat-e-Islamis organized zakat is like a parallel government

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുടെ സംഘടിത സകാത്ത് സമാഹരണവും വിനിയോഗവും സമാന്തര സർക്കാർ പോലെയെന്ന് വിമർശനം. വിശ്വാസികളിൽനിന്ന് പിരിച്ചെടുക്കുന്ന തുക സംഘടനാപരമായ ആവശ്യങ്ങൾക്കും മാധ്യമക്കമ്പനികൾക്കും വേണ്ടി വഴിവിട്ട് ചെലവഴിക്കുന്നത് തുറന്നുകാട്ടുന്നത് സംഘടനയുമായി നേരത്തെ ചേർന്ന് പ്രവർത്തിച്ചവരാണെന്നത് ജമാഅത്തിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.

സംഘടിത സകാത്ത് സമാഹരണം ഇസ്‌ലാമിക സർക്കാരിന്റെ ചുമതലയിലാണെന്നിരിക്കെ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയിൽ സമാന്തര സംവിധാനവുമായി ജമാഅത്ത് മുന്നോട്ടു പോകുന്നുവെന്നാണ് വിമർശനം. ഇസ് ലാമിലെ സകാത്ത് എന്ന നിർബന്ധ ആരാധനയ്ക്ക് കൃത്യമായ സമയം ഉണ്ടെന്നിരിക്കെ ആളുകളിൽനിന്ന് പണം സ്വരൂപിക്കുകയും സംഘടനയ്ക്കു വേണ്ടുമ്പോൾ മാത്രം ചെലവഴിക്കുകയും ചെയ്യുന്നത് വിശ്വാസത്തിന് എതിരാണ്. സംഘടനാ പ്രവർത്തനത്തിന് സകാത്ത് വിനിയോഗിക്കാൻ വ്യവസ്ഥയില്ലെന്നിരിക്കെയാണ് ജമാഅത്ത് സകാത്ത് പണം സ്വരൂപിക്കുന്നത്. 

സംഘടനാ പ്രവർത്തനങ്ങൾക്ക് സക്കാത്ത് വിനിയോഗിക്കാം എന്ന് ജമാഅത്തെ ഇസ് ലാമി ഭരണഘടനയിൽ പറയുന്നു. പ്രസിദ്ധീകരണങ്ങൾക്കും ചാനലുകൾക്കും സകാത്ത് പണം വിനിയോഗിക്കുന്നതിനെതിരേ സംഘടനയ്ക്കകത്തുനിന്നു തന്നെ എതിർപ്പുയർന്നിട്ടുണ്ട്. സകാത്ത് ഫണ്ട് ഉപയോഗിച്ച് നടത്തുന്ന മാധ്യമങ്ങളാകട്ടെ മിക്കപ്പോഴും മതത്തിന് നിരക്കാത്ത കാര്യങ്ങൾക്കാണ് ഇത് ചെലവഴിക്കുന്നതെന്നും വിമർശകർ പറയുന്നു.

ചാനലിന്റെ പേരിൽ സിനിമാ താരങ്ങളെയും ഗായകരെയും അണിനിരത്തി പരിപാടികൾ സംഘടിപ്പിക്കുന്നതിൽ വിമർശനമുണ്ട്. അതിനുപുറമെയാണ് സകാത്ത് ഫണ്ട് ഇത്തരം പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിലെ എതിർപ്പ്. 
ജിഹാദിന് സകാത്ത് വിനിയോഗിക്കാമെന്നരിക്കെ ഏതു തരത്തിലെ ജിഹാദാണ് ജമാഅത്ത് നടത്തുന്നതെന്ന ചോദ്യവും ഉയരുന്നു. ജമാഅത്തിന്റെ പല ഇടപാടുകളിലും നഷ്ടവും ബാധ്യതയും വന്ന സാഹചര്യത്തിലാണ് സകാത്തിന്റെ പേരിൽ വലിയ ധനസമാഹരണത്തിന് സംഘടന ശ്രമിച്ചത്.

ജമാഅത്തുകാരല്ലാത്തവരിൽനിന്ന് പണം സമാഹരിക്കാനായി വലിയ പ്രചാരണ പരിപാടി ഇത്തവണ നടത്തുന്നുണ്ട്. സംഘടനക്കകത്തെ വിമർശനങ്ങൾ കാരണം ഇവിടെനിന്നുള്ള ഫണ്ടിൽ വലിയ കുറവുണ്ടാകുന്നുവെന്നതു കൂടി പരിഹരിക്കാനാണ് വ്യവസ്ഥാപിത സകാത്തിന്റെ പേരിലെ പ്രചാരണം. മതവിധികളുടെ വിശദീകരണവുമായി മതസംഘടനകൾ രംഗത്തിറങ്ങിയതോടെ സകാത്ത് സമാഹരണത്തിൽ വലിയ തിരിച്ചടിയാണുണ്ടാകുന്നത്. 
ബൈത്തുൽമാൽ എന്ന പേരിൽ സക്കാത്ത് സമാഹരിക്കുന്ന ഒരു സംവിധാനം, ഉണ്ടായിരിക്കെയാണ് ജമാഅത്തെ ഇസ് ലാമി ബൈത്തുസക്കാത്ത് എന്ന മറ്റൊരു പദ്ധതിയുമായി രംഗത്തിറങ്ങുന്നത് എന്നത് ഏറെ സംശയം സൃഷ്ടിക്കുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പ്രചാരണം: അതിഥി തൊഴിലാളി അറസ്റ്റിൽ

Kerala
  •  a day ago
No Image

107 പാകിസ്താനികൾ ഒളിവിൽ? ഇന്ത്യയിൽ വൻ തിരച്ചിൽ

National
  •  a day ago
No Image

ഒരാഴ്ചയ്ക്കുള്ളില്‍ പന്ത്രണ്ടായിരത്തിലധികം അനധികൃത താമസക്കാരെ നാടുകടത്തി സഊദി അറേബ്യ

latest
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണം: ശശി തരൂരിന്റെ 'ദേശാഭിമാനപരമായ' നിലപാടിനെ പുകഴ്ത്തി ബിജെപി

Kerala
  •  a day ago
No Image

തമിഴ്‌നാട് മന്ത്രിസഭയില്‍ അഴിച്ചുപണി; വൈദ്യുതി എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനം വകുപ്പ് മന്ത്രി കെ. പൊന്‍മുടിയും രാജിവച്ചു

National
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണം: ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്താന് പിന്തുണയുമായി ചൈന

National
  •  a day ago
No Image

പാഠപുസ്തകത്തില്‍ നിന്ന്‌ മുഗളന്മാരേയും മുസ്‌ലിം ഭരണാധികാരികളേയും ഒഴിവാക്കി എന്‍സിഇആര്‍ടി; പകരം പഠിക്കാനുള്ളത് മഹാകുംഭമേളയെക്കുറിച്ചും മൗര്യ മഗധ ശതവാഹന രാജവംശങ്ങളെക്കുറിച്ചും

National
  •  a day ago
No Image

പണയ സ്വർണം കവർച്ചയിൽ നഷ്ടപ്പെട്ടു: നഷ്ടപരിഹാരം നിഷേധിച്ച ബാങ്കിന് തിരിച്ചടി, പണയ സ്വർണം നഷ്ടപ്പെട്ടവർക്ക് വിപണി വിലയിൽ തിരികെ ലഭിക്കും

Kerala
  •  a day ago
No Image

എല്ലാ ക്യുആര്‍ കോഡും സുരക്ഷിതമല്ല; സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍

uae
  •  a day ago
No Image

കൊടുവള്ളിയിൽ കല്യാണസംഘം യാത്ര ചെയ്ത ബസിന് നേരെ പന്നിപ്പടക്കം എറിഞ്ഞ സംഭവം; പൊലീസ് പിടിയിലായത് കുപ്രസിദ്ധ ഗുണ്ട 'ആട് ഷമീറും സംഘവും

Kerala
  •  a day ago