രാജ്യസ്‌നേഹത്താല്‍ ജനം എല്ലാം സഹിക്കണമെന്ന വാദം കേരളത്തില്‍ വിലപ്പോകില്ല: തോമസ് ഐസക്
തിരുവനന്തപുരം: രാജ്യസ്‌നേഹത്താല്‍ ജനം എല്ലാം സഹിക്കണമെന്ന വാദം കേരളത്തില്‍ വിലപ്പോകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നോട്ട് പ്രതിസന്ധി മറികടക്കാന്‍ കേരളം ആവശ്യമായ മുന്‍കരുതല്‍ എടുത്തില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കി പ്രതിസന്ധിയെ അതിജീവിക്കാന്‍ കേരളം നേരത്തെ തന്നെ ശ്രമിച്ചിരുന്നു. താന്‍ പരിഭ്രാന്തി പരത്തുന്നെന്ന ആക്ഷേപം ശരിയല്ലെന്നും സത്യം പറയുന്നത് പരിഭ്രാന്തിയാണോയെന്നും അദ്ദേഹം ചോദിച്ചു. എല്ലാ ദിവസവും സംസ്ഥാന സര്‍ക്കാര്‍ ആര്‍.ബി.ഐയോട് പണം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തലേദിവസം ചോദിച്ച പണം നല്‍കാനാവില്ലെന്നാണ് അവര്‍ അടുത്തദിവസം രാവിലെ സര്‍ക്കാരിനെ അറിയിക്കുന്നത്. പ്രശ്‌നങ്ങള്‍ രണ്ടുദിവസം കൊണ്ട് പരിഹരിക്കപ്പെടുമെന്നു പറഞ്ഞവരുടെ വാക്കാണോ ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന തന്റെ വാക്കാണോ ശരിയെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. അതിനെ പരിഭ്രാന്തി പരത്തല്‍ എന്നുപറഞ്ഞ് തള്ളിക്കയരുത്. ദേശസ്‌നേഹത്തിന്റെ കാര്യം പറഞ്ഞ് എത്രദിവസം ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കാനാകുമെന്ന് ചിന്തിക്കണം. ട്രഷറികളിലൂടെ നല്‍കുന്ന പണത്തിന്റെ കണക്കുകള്‍ സംസ്ഥാന സര്‍ക്കാരിന് ലഭ്യമാണ്. എന്നാല്‍ ബാങ്കുകളുടെ കണക്കു ലഭിക്കുന്നില്ല.
ജില്ലാ സഹകരണബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് കെ.വൈ.സി മാനദണ്ഡങ്ങള്‍ അനുസരിച്ചാണെന്നു കാട്ടി നബാര്‍ഡ് സുപ്രിംകോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന് പ്രതീക്ഷയുണ്ട്. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ സഹകരണ ബാങ്കുകളെ സംരക്ഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ വീണ്ടും മുന്നോട്ടുവച്ചിട്ടുണ്ട്. നബാര്‍ഡിന്റെ റിപ്പോര്‍ട്ടിനെ കേരളം പോസിറ്റീവായാണ് കാണുന്നത്.
ജി.എസ്.ടി ബില്ലിലെ വ്യവസ്ഥകള്‍ കേരളത്തിന് അംഗീകരിക്കാനാവുന്നതല്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
പുതിയ പി.ആര്‍ തന്ത്രവുമായി സര്‍ക്കാര്‍; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, സാധാരണ ജനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ വാട്സാപ് സന്ദേശം
Kerala
• 6 minutes agoന്യൂനമർദം, സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 12 minutes ago16 വയസില്‍ താഴെയുള്ള കുട്ടികളുടെ മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍
National
• 14 minutes agoഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ഭീഷണി അവനായിരിക്കും: മുൻ ഇന്ത്യൻ താരം
Cricket
• 35 minutes agoഒരു വര്‍ഷത്തിലേറെ ഏഴാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു; ഒഡിഷയില്‍ നാല് അധ്യാപകരും പ്യൂണും അറസ്റ്റില്‍
National
• an hour agoടി-20 ലോകകപ്പിൽ സെമിയിലെത്തുക ആ ടീമുകളായിരിക്കും: പ്രവചനവുമായി ദിനേശ് കാർത്തിക്
Cricket
• an hour agoവീണ്ടും സാങ്കേതിക തകരാര്‍; ആര്‍ട്ടെമിസ് 2 ദൗത്യം ഇനിയും വൈകാന്‍ സാധ്യത
Science
• an hour ago1000ത്തിന് മുമ്പേ 500; ലോക ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി റൊണാൾഡോ
Football
• 2 hours agoഭക്ഷണം കഴിച്ചതിന് പണം ചോദിച്ചു; മൂന്നംഗ സംഘം ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ജീവനക്കാരനെ മര്‍ദ്ദിച്ചു
Kerala
• 2 hours agoഅസം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭൂപന്‍ ബോറ ബി.ജെ.പിയില്‍ ചേര്‍ന്നു
National
• 2 hours ago'ഞാന്‍ മരിച്ചിട്ടാണെങ്കിലും ഇതിന്റെ സത്യം തെളിയണം'; മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചെന്ന് വീഡിയോ, പിന്നാലെ യുവതി ആത്മഹത്യ ചെയ്തു
Kerala
• 3 hours agoദുബൈയില്‍ 20,000 ദിര്‍ഹവുമായി യാചകന് പിടിയില്‍
uae
• 3 hours agoആഗോള താരിഫ് 10ല്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തി ട്രംപ്; നീക്കം സുപ്രിം കോടതി വിധിക്ക് പിന്നാലെ
International
• 4 hours agoക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടാ സംഘങ്ങൾ തമ്മിൽ സംഘർഷം; തോക്ക് ചൂണ്ടി ഭീഷണിയും കൂട്ടയടിയും, പത്തോളം പേർക്ക് പരുക്കേറ്റു
Kerala
• 4 hours agoട്രെയിനുകളിലെ 'സ്ഥിരം മോഷ്ടാവ്' പിടിയില്‍; കൈക്കലാക്കിയത് ഐഫോണും ലാപ്‌ടോപ്പുകളും
Kerala
• 5 hours agoആറ് സംസ്ഥാനങ്ങളിലെ അന്തിമ വോട്ടര്‍ പട്ടിക പൂര്‍ത്തിയായി; ഏറ്റവും കൂടുതല്‍ ആളുകള്‍ പുറത്തായത് ഗുജറാത്തില്‍, 68 ലക്ഷത്തിലേറെ വോട്ടര്‍മാര്‍, കേരളത്തിലും ഗണ്യമായ കുറവ്
National
• 5 hours agoഅഫ്ഗാനിസ്ഥാനിൽ കയറി പാകിസ്ഥാന്റെ മിന്നലാക്രമണം; നിരവധി ഭീകരരെ വധിച്ചതായി പാകിസ്ഥാൻ, ചാവേർ ആക്രമണങ്ങൾക്ക് തിരിച്ചടി
International
• 6 hours ago'സഊദിവരെ നീളുന്ന ഭൂപ്രദേശം പിടിച്ചെടുത്താലും കുഴപ്പമില്ല'; സയണിസ്റ്റ് അധിനിവേശത്തെ പിന്തുണച്ച് യു.എസ് അംബാസഡര്‍; കടുത്ത പ്രതികരണവുമായി അറബ്, മുസ്‌ലിം രാജ്യങ്ങള്‍
International
• 6 hours agoശസ്ത്രക്രിയ കഴിഞ്ഞ് ഉപകരണങ്ങള്‍ നീക്കിയതായി നഴ്സ് ഉറപ്പ് നല്‍കിയതിന് ശേഷമാണ് തുന്നിട്ടതെന്ന് ഡോക്ടറുടെ മൊഴി; കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട്
കേസില്‍ ഡോക്ടറെ പ്രതി ചേര്‍ക്കും