HOME
DETAILS

സുപ്രീം കോടതി വിധി; ജില്ലയിലെ ഭൂരിഭാഗം മദ്യഷാപ്പുകള്‍ക്കും പൂട്ട് വീഴും

  
backup
December 16 2016 | 04:12 AM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80%e0%b4%82-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

മാനന്തവാടി: ദേശീയ പാതകളുടെയും സംസ്ഥാന പാതകളുടെയും ഓരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതോടെ ജില്ലയില്‍ ബീവറേജസ് കോര്‍പറേഷന്റെ ഒരു ഔട്‌ലറ്റ് ഒഴികെയുള്ള മുഴുവന്‍ മദ്യശാലകളും പൂട്ടേണ്ടി വരുമെന്ന് സൂചന. നിലവില്‍ അമ്പലവയല്‍, പുല്‍പള്ളി, മാനന്തവാടി, ബത്തേരി, പനമരം, വൈത്തിരി എന്നിവിടങ്ങളിലായി ബീവറേജസിന് കീഴിലായി ആറ് ഔട്ട്‌ലറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്.
ഇതില്‍ അമ്പലവയലില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലറ്റ് ഒഴികെയുള്ളവയെല്ലാം ദേശീയ സംസ്ഥാന പാതയോരങ്ങളിലാണുള്ളത്. മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡ് സംസ്ഥാന പാതയിലുള്‍പ്പെടില്ലെങ്കിലും മൈസൂര്‍ റോഡില്‍ നിന്നും മാനന്തവാടി കോഴിക്കോട് റോഡില്‍ നിന്നും 500 മീറ്റര്‍ ദൂരപരിധിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിന് പുറമെ ജില്ലയിലെ പ്രവേശന കവാടമായ ലക്കിടിലെ സ്വകാര്യ റിസോര്‍ട്ടിലെ ബാറും വിധിയുടെ പരിധിയില്‍ വരും.
നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ബാറുകള്‍ അടച്ചുപൂട്ടിയതിന് ശേഷം അനുവദിക്കപ്പെട്ട ബിയര്‍വൈന്‍ പാര്‍ലറുകളും അടച്ചുപൂട്ടുന്നവയില്‍ ഉള്‍പ്പെടും. ഇത്തരത്തില്‍ 11 പാര്‍ലറുകളാണ് ജില്ലയിലുള്ളത്. വിദേശമദ്യ വില്‍പനശാലകള്‍ പാതയോരങ്ങളില്‍ നിന്നും മാറ്റിസ്ഥാപിക്കുക എന്നത് പ്രായോഗികമാവില്ല എന്നതാണ് ജില്ലയിലെ മുന്‍കാല അനുഭവങ്ങള്‍.
നാട്ടിന്‍ പ്രദേശമായിട്ടു പോലും തൊണ്ടര്‍നാട് ചീപ്പാട്ട് പ്രവര്‍ത്തിച്ചു വന്നിരുന്ന ബീവറേജസ് ഔട്ട്‌ലറ്റ അടച്ചുപൂട്ടിയപ്പോള്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ പലശ്രമങ്ങളും അധികൃതര്‍ നടത്തിയിരുന്നെങ്കിലും അതാത് പ്രദേശങ്ങളിടെ നാട്ടുകാരുടെ എതിര്‍പ്പ് കാരണം പ്രായോഗികമാവുകയുണ്ടായില്ല. മാനന്തവാടിയിലെ ഔട്ട്‌ലറ്റും മാറ്റി സ്ഥാപിക്കാനായി മാസങ്ങളോളമായി ശ്രമങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പ് കാരണം കണ്ടെത്തിയ രണ്ടിടങ്ങളിലേക്കും മാറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
ജില്ലയിലെ വിദേശമദ്യഷാപ്പുകള്‍ ഒരുമിച്ചു പൂട്ടേണ്ടി വന്നാല്‍ കര്‍ണാടകയില്‍ നിന്നുള്ള വ്യാജ മദ്യവും കഞ്ചാവുള്‍പ്പെടെയുള്ള മയക്കുമരുന്നും കടത്തുന്നത് തടയാന്‍ അധികൃതര്‍ നന്നേ പ്രയാസപ്പെടേണ്ടി വരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടു; കടുവ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി; 15 ലക്ഷം നഷ്ടപരിഹാരത്തിന് ഭാര്യയുടെ ക്രൂരത; ഒടുവില്‍ അറസ്റ്റ്

National
  •  7 days ago
No Image

കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന്‍ ചാര്‍ളി കിര്‍ക്കിന് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിക്കും: ഡൊണാള്‍ഡ് ട്രംപ്

International
  •  7 days ago
No Image

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്

Kerala
  •  7 days ago
No Image

ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം

Kerala
  •  7 days ago
No Image

യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ

qatar
  •  7 days ago
No Image

വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി

Kerala
  •  7 days ago
No Image

ഫ്രാന്‍സില്‍ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം

International
  •  7 days ago
No Image

ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്

International
  •  7 days ago
No Image

'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്‌രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്

National
  •  7 days ago
No Image

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍

International
  •  7 days ago