HOME
DETAILS

യുദ്ധം മുറിവേല്‍പ്പിച്ച ആയിരങ്ങള്‍ അലെപ്പോ വിട്ടു

  
backup
December 19, 2016 | 7:48 PM

%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

ദമസ്‌കസ്: യുദ്ധം മുറിവേല്‍പ്പിച്ച സിറിയയുടെ വാണിജ്യനഗരമായ അലെപ്പോയില്‍ നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. ദുരിതത്തിന്റെ രാവും പകലും താണ്ടിയാണ് അവര്‍ ജന്മനാടിനോട് വിടപറഞ്ഞത്. ജനിച്ചതു മുതല്‍ യുദ്ധവിമാനങ്ങളുടെ ഇരമ്പലും അഗ്നിവര്‍ഷവും മാത്രം കണ്ടും കേട്ടു വളര്‍ന്ന അലെപ്പോയിലെ കുട്ടികളെയും ഒഴിപ്പിച്ചു. ഇതില്‍ പലരുടെയും നിലഗുരുതരമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ടാംഘട്ട ഒഴിപ്പിക്കല്‍ കരാറിനെ തുടര്‍ന്നാണ് ഇവരെ യുദ്ധഭൂമിയില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചത്. ലോകം അലെപ്പോയ്ക്കായി പ്രാര്‍ഥന നടത്തുമ്പോഴാണ് ഒഴിപ്പിക്കല്‍ നടന്നത്.

ഞായറാഴ്ച ഒഴിപ്പിക്കല്‍ പുനരാരംഭിച്ചതോടെയാണ് കിഴക്കന്‍ അലെപ്പോ നഗരത്തില്‍ കുടുങ്ങിപ്പോയ സിവിലിയന്മാരും വിമതരും ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ക്ക് മോചനം സാധ്യമായത്. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈന്യവും വിമതരും തമ്മില്‍ അതിരൂക്ഷമായ പോരാട്ടമായിരുന്നു കിഴക്കന്‍ അലെപ്പോ നഗരത്തിന്റെ വിവിധ ഭാഗങ്ങില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. സര്‍ക്കാരും വിമതരും തമ്മില്‍ ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കല്‍ ഞായറാഴ്ച പുനരാരംഭിച്ചത്. ഈ അവസരത്തിലും ആളുകളെ ഒഴിപ്പിക്കുന്നതിനായി എത്തിയ ബസുകള്‍ അഗ്നിക്കിരയാക്കിയത് പദ്ധതിവൈകാന്‍ കാരണമായിരുന്നു.

റെഡ്‌ക്രോസിന്റെ രാജ്യാന്തര കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ പദ്ധതി പുരോഗമിക്കുന്നത്. ഇരു വിഭാഗവും തമ്മിലുള്ള ധാരണ പ്രകാരം ഇദ്‌ലിബ് പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ശീഈ ഭൂരിപക്ഷ നഗരങ്ങളായ ഫുഅ, കെഫ്രായ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെയാണ് ഒഴിപ്പിക്കുന്നതെന്ന് യു.എന്‍ മനുഷ്യാവകാശ ഉപദേഷ്ടാവ് ജാന്‍ ഇജിലാന്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ആയിരങ്ങളെയാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ യുദ്ധം താറുമാറാക്കിയ നഗരത്തില്‍ നിന്ന് ഒഴിപ്പിച്ചതെന്നും ജാന്‍ പറഞ്ഞു. ഇരുട്ടും തണുപ്പും കൂട്ടിരിക്കുന്ന കിഴക്കന്‍ അലെപ്പോയില്‍നിന്ന് അഞ്ചു ബസുകളും ഒരു ആംബുലന്‍സും തിങ്കളാഴ്ച പുലര്‍ച്ചെ യാത്ര ആരംഭിച്ചതായി രാജ്യാന്തര റെഡ് ക്രോസ് കമ്മിറ്റി മേഖലാ ഡയറക്ടര്‍ റോബര്‍ട്ട് മാര്‍ഡിനിയും വെളിപ്പെടുത്തി.

ദുരിതപര്‍വംതാണ്ടി ബനാ അല്‍ അബ്ദൂം


സില്‍വെഗ്‌സ്(തുര്‍ക്കി): സിറിയന്‍ യുദ്ധത്തിന്റെ പ്രതീകമായി ലോകം മുഴുവന്‍ പ്രശസ്തയായ ഏഴു വയസുകാരി ബനാ അല്‍ അബ്ദും കിഴക്കന്‍ അലെപ്പോയുടെ ഭാഗമായ ദുരിതപര്‍വം താണ്ടി. സിറിയയുടെ വാണിജ്യ നഗരമായിരുന്ന കിഴക്കന്‍ അലെപ്പോ സിറിയന്‍ സൈന്യവും വിമതരും പോരാട്ടം കടുപ്പിച്ചതോടെയായിരുന്നു നഗരവാസികളുടെ അരക്കില്ലമായി രൂപാന്തരപ്പെട്ടത്.

ഇന്നലെ രാവിലെയാണ് ബനായുടെ കുടുംബം ഉള്‍പെടെയുള്ളവരെ അലെപ്പോയില്‍നിന്ന് ഒഴിപ്പിച്ച് തുര്‍ക്കിയിലെ സില്‍വെഗ്‌സ് നഗരത്തിലേക്ക് എത്തിച്ചത്.

തങ്ങള്‍ ബനാ ഉള്‍പ്പെടെയുള്ള അഭയാര്‍ഥികളെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സില്‍വെഗ്‌സിലെ ഹ്യുമാനിറ്റേറിയന്‍ റിലീഫ് ഫൗണ്ടേഷന്‍ വ്യക്തമാക്കിയിരുന്നു.
ബനാ അല്‍ അബദിനൊപ്പം ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ നില്‍ക്കുന്ന പടവും ട്വിറ്ററില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹൂല്‍ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യം

Kerala
  •  7 days ago
No Image

 'അവാര്‍ഡിനെ കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നിരിക്കേ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല' പ്രഥമ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തില്‍ തരൂരിന്റെ മറുപടി

National
  •  7 days ago
No Image

കുവൈത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു

Kuwait
  •  7 days ago
No Image

എല്ലാ ടോള്‍ പ്ലാസകളും ഒഴിവാക്കുമെന്ന് നിതിന്‍ ഗഡ്കരി; സ്വന്തമായി വ്യാജ സര്‍ക്കാര്‍ ഓഫീസും വ്യാജ ടോള്‍ പ്ലാസയും നിര്‍മിക്കുന്ന നാട്ടില്‍ ഇത് സാധ്യമോ എന്ന് സോഷ്യല്‍ മീഡിയ

Kerala
  •  7 days ago
No Image

എമര്‍ജന്‍സി ലാന്‍ഡിങിനിടെ തിരക്കുള്ള റോഡിലേക്ക് പറന്നിറങ്ങി വിമാനം; കാറിനെ ഇടിച്ചിട്ടു 

International
  •  7 days ago
No Image

ഒരാഴ്ച മുന്‍പേ വിവരങ്ങള്‍ പുറത്തെന്ന് ; നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ചോര്‍ന്നു

Kerala
  •  7 days ago
No Image

കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളെ ഇടിച്ചു; ഏഴുപേര്‍ക്ക് പരുക്ക്, കുട്ടിയുടെ നില ഗുരുതരം

Kerala
  •  8 days ago
No Image

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സാർത്ഥക്’ കുവൈത്തിലെത്തി; ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിൽ നാഴികക്കല്ല്

Kuwait
  •  8 days ago
No Image

മണിപ്പൂരിൽ മഞ്ഞുരുകുന്നു; മെയ്തി എം.എൽ.എ കുക്കികളുടെ ദുരിതാശ്വാസ ക്യാംപിലെത്തി

National
  •  8 days ago
No Image

ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ പകുതിപേരെയും കൊന്നത് ഇസ്‌റാഈൽ; റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് റിപ്പോർട്ട്

International
  •  8 days ago