HOME
DETAILS

ക്രിസ്മസ് വിപണിയില്‍ ട്രക്ക് ഇടിച്ചുകയറി 12 മരണം

  
Web Desk
December 20 2016 | 19:12 PM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d

ബെര്‍ലിന്‍: ജര്‍മനിയില്‍ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരുക്കേറ്റു.സംഭവം ഭീകരാക്രമണമാണെന്നും ജര്‍മനിയുടെ ബുദ്ധിമുട്ട് നിറഞ്ഞ ദിവസങ്ങളാണിതെന്നും ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് ബെര്‍ലിനിലെ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയത്. പാക് വംശജനായ അഭയാര്‍ഥി യുവാവാണ് ട്രക്ക് ഓടിച്ചതെന്ന് സംശയിച്ച് ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ അറസ്റ്റിലായ പാക് പൗരന് ആക്രമണവുമായി ബന്ധമില്ലെന്ന് പിന്നീട് പൊലിസ് അറിയിച്ചു. ഇയാളെ തെറ്റായവിവരത്തെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലിസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജര്‍മന്‍ പത്രമായ ഡെ വെല്‍ട് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.
ബെര്‍ലിനിലെ പ്രമുഖ ക്രൈസ്തവ ദേവാലയമായ കൈസര്‍ വില്‍ഹെല്‍മ് മെമ്മോറിയല്‍ ചര്‍ച്ചിനു മുന്നിലാണ് ആക്രമണമുണ്ടായത്. ബെര്‍ലിന്‍ മൃഗശാലാ സ്റ്റേഷനു മുന്നില്‍ ക്രിസ്മസിനു മുന്‍പുള്ള ആഘോഷത്തിലായിരുന്നവര്‍ക്കിടയിലേക്കാണ് ട്രക്ക് ഇടിച്ചുകയറ്റിയത്. വിദേശികളും തദ്ദേശീയരുമാണ് ആഘോഷത്തിനെത്തിയിരുന്നത്. ആക്രമണത്തെ തുടര്‍ന്ന് ക്രിസ്മസ് വിപണി അടച്ചതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ആളുകളെ ഇടിച്ചിട്ട ശേഷം 50 മീറ്റര്‍ ദൂരംട്രക്ക് മാര്‍ക്കറ്റിലൂടെ ഓടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലരും ട്രക്കില്‍ കുടുങ്ങിപ്പോകുകയും ചക്രങ്ങള്‍ക്കിടയില്‍ അകപ്പെടുകയും ചെയ്തുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. ട്രക്കിലുണ്ടായിരുന്ന പൊളിഷ് പൗരനും കൊല്ലപ്പെട്ടതായി പൊലിസ് വക്താവ് പറഞ്ഞു.
പൊളിഷ് ലൈസന്‍സ് പ്ലേറ്റുള്ള ട്രക്കാണ് അപകടം വരുത്തിയത്. എന്നാല്‍ തന്റെ ട്രക്ക് റാഞ്ചിയതാണെന്ന് വാഹന ഉടമയായ പോളണ്ട് പൗരന്‍ പറഞ്ഞു. യഥാര്‍ഥ പ്രതി ഇപ്പോഴും ജര്‍മനിയിലുണ്ടെന്നും പൊലിസ് പറഞ്ഞു. പ്രതിയുടെ കൈയില്‍ ആയുധങ്ങളുണ്ടെന്നും അയാള്‍ കൂടുതല്‍ ആക്രമണം നടത്തുമെന്നും പൊലിസ് അറിയിച്ചതിനെ തുടര്‍ന്ന് ജര്‍മന്‍ നഗരങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്രിസ്മസിനോടനുബന്ധിച്ച് മാര്‍ക്കറ്റുകളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് ഐ.എസും അല്‍ ഖാഇദയും ആക്രമണം നടത്തുമെന്ന് നേരത്തെ യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈ 14ന് ഫ്രാന്‍സിലെ നീസിലും സമാനരീതിയില്‍ ട്രക്ക് ഇടിച്ചുകയറ്റി ഐ.എസ് ആക്രമണം നടത്തിയിരുന്നു. 86 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  5 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  6 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  6 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  6 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  7 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  7 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  8 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  8 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  8 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  9 hours ago