HOME
DETAILS

നഗരസഭാ യോഗത്തില്‍ ബഹളവും വാക്കേറ്റവും

  
backup
December 23, 2016 | 4:46 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b9%e0%b4%b3%e0%b4%b5%e0%b5%81%e0%b4%82

 

കാസര്‍കോട്: നഗരസഭാ കൗണ്‍സില്‍ യോഗം നടന്നു കൊണ്ടിരിക്കെ നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിമിനെ ചേമ്പറില്‍ കയറി ഉപരോധിച്ചു ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധം. ഭവന പുനരധിവാസ പദ്ധതി അഴിമതിയുടെ പദ്ധതിയായി മാറ്റിയെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ നേതാവ് പി രമേശന്റെ നേതൃത്വത്തില്‍ ബി.ജെ.പി കൗണ്‍സലര്‍മാര്‍ ഇന്നലെ രാവിലെ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ പ്രതിഷേധവും വാക്കേറ്റവും നടത്തിയത്. രാവിലെ 11നു കൗണ്‍സില്‍ യോഗം തുടങ്ങി അജണ്ടകള്‍ പാസാക്കുന്നതിനിടേയാണു 14 ബി.ജെ.പി കൗണ്‍സലര്‍മാര്‍ പ്രതിഷേധമുയര്‍ത്തി രംഗത്തു വന്നത്. ഭവന പുനരധിവാസ പദ്ധതിയില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതു മൂടി വെക്കാനാണ് നഗരസഭയുടെ ശ്രമമെന്നും അവര്‍ ആരോപിച്ചു. ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക് തര്‍ക്കവും ഉന്തും തള്ളുമുണ്ടായി. ഏറെ നേരം കൗണ്‍സില്‍ ഹാള്‍ ബഹളമയമായിരുന്നു.
ആരോപണ വിധേയരായ കൗണ്‍സലര്‍മാരെ പുറത്താക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത് അജണ്ടയിലുള്ള വിഷയമല്ലെന്നും അജണ്ടയില്‍ രേഖപ്പെടുത്താത്ത കാര്യം ചര്‍ച്ച ചെയ്യാനാവില്ലെന്നും ഭരണപക്ഷം അറിയിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ല. ചേമ്പറിലേക്കു കയറിയ ഒരു വനിതാ അംഗം മൈക്ക് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും മിനുറ്റ്‌സ് ബുക്ക് പിടിച്ചു വാങ്ങുകയും ചെയ്തായും ചെയര്‍പേഴ്‌സണ്‍ പരാതിപ്പെട്ടു.
ഭവന നിര്‍മാണ പദ്ധതിയില്‍ വീട് പൂര്‍ത്തീകരിക്കാത്ത 18 വീടുകള്‍ക്കു ഫണ്ട് അനുവദിക്കാനാവില്ലെന്നും സംഭവം കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണെന്നും ബീഫാത്തിമ ഇബ്രാഹിം പറഞ്ഞു.
പുതിയ ഭരണസമിതി മാനദണ്ഡങ്ങള്‍ നോക്കിയാണ് ഉപഭോക്താക്കളുടെ പട്ടിക തയാറാക്കിയത്. 68 അജണ്ടകള്‍ യോഗത്തില്‍ പാസാക്കിയതായി അവര്‍ അറിയിച്ചു. അഞ്ചെണ്ണം മാറ്റിവച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് വൻ അഗ്നിബാധ: മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു; കോടികളുടെ നഷ്ടം

Kerala
  •  a day ago
No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  a day ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  a day ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  a day ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  a day ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  a day ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  a day ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  a day ago