HOME
DETAILS

നഗരസഭാ യോഗത്തില്‍ ബഹളവും വാക്കേറ്റവും

  
backup
December 23, 2016 | 4:46 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b9%e0%b4%b3%e0%b4%b5%e0%b5%81%e0%b4%82

 

കാസര്‍കോട്: നഗരസഭാ കൗണ്‍സില്‍ യോഗം നടന്നു കൊണ്ടിരിക്കെ നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിമിനെ ചേമ്പറില്‍ കയറി ഉപരോധിച്ചു ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധം. ഭവന പുനരധിവാസ പദ്ധതി അഴിമതിയുടെ പദ്ധതിയായി മാറ്റിയെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ നേതാവ് പി രമേശന്റെ നേതൃത്വത്തില്‍ ബി.ജെ.പി കൗണ്‍സലര്‍മാര്‍ ഇന്നലെ രാവിലെ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ പ്രതിഷേധവും വാക്കേറ്റവും നടത്തിയത്. രാവിലെ 11നു കൗണ്‍സില്‍ യോഗം തുടങ്ങി അജണ്ടകള്‍ പാസാക്കുന്നതിനിടേയാണു 14 ബി.ജെ.പി കൗണ്‍സലര്‍മാര്‍ പ്രതിഷേധമുയര്‍ത്തി രംഗത്തു വന്നത്. ഭവന പുനരധിവാസ പദ്ധതിയില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതു മൂടി വെക്കാനാണ് നഗരസഭയുടെ ശ്രമമെന്നും അവര്‍ ആരോപിച്ചു. ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക് തര്‍ക്കവും ഉന്തും തള്ളുമുണ്ടായി. ഏറെ നേരം കൗണ്‍സില്‍ ഹാള്‍ ബഹളമയമായിരുന്നു.
ആരോപണ വിധേയരായ കൗണ്‍സലര്‍മാരെ പുറത്താക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത് അജണ്ടയിലുള്ള വിഷയമല്ലെന്നും അജണ്ടയില്‍ രേഖപ്പെടുത്താത്ത കാര്യം ചര്‍ച്ച ചെയ്യാനാവില്ലെന്നും ഭരണപക്ഷം അറിയിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ല. ചേമ്പറിലേക്കു കയറിയ ഒരു വനിതാ അംഗം മൈക്ക് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും മിനുറ്റ്‌സ് ബുക്ക് പിടിച്ചു വാങ്ങുകയും ചെയ്തായും ചെയര്‍പേഴ്‌സണ്‍ പരാതിപ്പെട്ടു.
ഭവന നിര്‍മാണ പദ്ധതിയില്‍ വീട് പൂര്‍ത്തീകരിക്കാത്ത 18 വീടുകള്‍ക്കു ഫണ്ട് അനുവദിക്കാനാവില്ലെന്നും സംഭവം കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണെന്നും ബീഫാത്തിമ ഇബ്രാഹിം പറഞ്ഞു.
പുതിയ ഭരണസമിതി മാനദണ്ഡങ്ങള്‍ നോക്കിയാണ് ഉപഭോക്താക്കളുടെ പട്ടിക തയാറാക്കിയത്. 68 അജണ്ടകള്‍ യോഗത്തില്‍ പാസാക്കിയതായി അവര്‍ അറിയിച്ചു. അഞ്ചെണ്ണം മാറ്റിവച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സജി ചെറിയാന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ പരാതി നല്‍കി അനൂപ് വി.ആര്‍ 

Kerala
  •  3 days ago
No Image

സോഷ്യല്‍ മീഡിയയില്‍ 'മെറ്റ'യുടെ വന്‍ ശുദ്ധീകരണം: അഞ്ചര ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്തു

International
  •  3 days ago
No Image

കരൂര്‍ ദുരന്തം; രണ്ടാം ഘട്ട മൊഴി രേഖപ്പെടുത്തലിനായി വിജയ് ഡല്‍ഹിയിലേക്ക് 

National
  •  3 days ago
No Image

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 മരണം, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു 

International
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള: വി.എസ്.എസ്.സി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

Kerala
  •  3 days ago
No Image

കുഞ്ഞിന് രക്ഷകരായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; വഴിമാറി ആശുപത്രിയിലേക്ക് പാഞ്ഞ് സ്വിഫ്റ്റ് ബസ്

Kerala
  •  3 days ago
No Image

2026ല്‍ സ്ഥിരീകരിച്ച കേസുകള്‍ പത്തിലേറെ, മരണം നാല്; സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് വെല്ലുവിളിയായി അമീബിക് മസ്തിഷ്‌കജ്വരം

Kerala
  •  3 days ago
No Image

വാട്ടർ അതോറിറ്റിയിൽ റാങ്ക് ലിസ്റ്റ് മറികടന്ന് പുതിയ വിജ്ഞാപനം പുറത്തിറക്കി പി.എസ്.സി 

Kerala
  •  3 days ago
No Image

വിറക് കൂട്ടത്തിനടിയില്‍ ഒളിച്ചിരുന്ന 11 അടി നീളമുള്ള പെരുമ്പാമ്പിനെ വനം വകുപ്പ് പിടികൂടി

Kerala
  •  3 days ago
No Image

യുഎഇയില്‍ നാളെ ശഅ്ബാന്‍ ഒന്ന്; ഇനി റമദാന്‍ മാസത്തിനായുള്ള കാത്തിരിപ്പ് 

uae
  •  3 days ago