HOME
DETAILS

ശമ്പളം കൊടുക്കാന്‍ പണമുണ്ട്; നോട്ടുണ്ടാകുമെന്ന് ഉറപ്പില്ലെന്ന് ധനമന്ത്രി

  
backup
December 23, 2016 | 9:46 PM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%82-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a3%e0%b4%ae%e0%b5%81%e0%b4%a3

തിരുവനന്തപുരം: പ്രധാനമന്ത്രി ഉറപ്പുപറഞ്ഞ 50 ദിവസം അടുത്തിട്ടും നോട്ടുക്ഷാമം തീര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഈ മാസം ട്രഷറിയില്‍ പണമുണ്ട്.
പക്ഷേ, നോട്ടില്ല. അടുത്ത മാസം നോട്ടുണ്ടായേക്കാം. പക്ഷേ, പണമുണ്ടാവില്ല. വരുമാനം കുറഞ്ഞിട്ടും ശമ്പളം കൊടുക്കാന്‍ പണമുണ്ട് എന്നതില്‍ താന്‍ അദ്ഭുതപ്പെടുന്നുവെന്നും ധനമന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.
ഒക്ടോബര്‍ എട്ടുമുതല്‍ നവംബര്‍ ഏഴുവരെയുള്ള 21 ദിവസത്തെ പ്രവൃത്തിദിനങ്ങളുടെ സര്‍ക്കാര്‍ ചെലവും നവംബര്‍ എട്ടുമുതലുള്ള 21 പ്രവൃത്തിദിനങ്ങളുടെ ചെലവും താരതമ്യപ്പെടുത്തുമ്പോള്‍ 1119 കോടി രൂപ കുറഞ്ഞതായാണ് കാണുന്നത്.
ഇന്നത്തേത് സാധാരണഗതിയിലുള്ള മാന്ദ്യമല്ല. കറന്‍സിയില്ലാത്തതിന്റെ ഫലമായുള്ള മാന്ദ്യമാണ്. ഇത് പൊതു സമ്പദ്ഘടനയിലെന്നപോലെതന്നെ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നുള്ള ചെലവിനേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഏതെല്ലാം ഇനങ്ങളിലാണ് ഇങ്ങനെ ചെലവു കുറഞ്ഞത് എന്നു സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 500, 600 കോടി രൂപ ശമ്പളപെന്‍ഷന്‍ ഇനങ്ങളില്‍ ഇനിയും പിന്‍വലിക്കാന്‍ ഉണ്ടെന്നതാണ്. നോട്ടുകള്‍ ആവശ്യത്തിനില്ലാത്തത് സര്‍ക്കാര്‍ ചെലവുകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും തോമസ് ഐസക്ക് വ്യക്തമാക്കുന്നു.
അതേസമയം നോട്ടുനിരോധനത്തിനു ശേഷം രണ്ടുമാസത്തെ നികുതിവരുമാനത്തില്‍ 3,000 കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. 4,000 കോടി രൂപയുടെ മാസവരുമാനത്തില്‍ നവംബറില്‍ 1,000 കോടിയുടെയും ഡിസംബറില്‍ 2,000 കോടിയുടെയും കുറവുണ്ടാകും.
സംസ്ഥാന ആഭ്യന്തരവരുമാനം 14.9 ശതമാനമായും നികുതി വരുമാനം 19.39 ശതമാനമായും ഉയരുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അത് പത്തുശതമാനത്തില്‍ താഴെ ഒതുങ്ങുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
നോട്ടുനിരോധനം നിലവില്‍വന്ന നവംബര്‍ ഒന്നു മുതല്‍ രജിസ്‌ട്രേഷനില്‍ വലിയ കുറവുണ്ടായി. ഒക്ടോബറില്‍ 277.5 കോടിയും സെപ്റ്റംബറില്‍ 283.7 കോടിയും കിട്ടിയത് നവംബറില്‍ 183 കോടിയായി കുറഞ്ഞു. ഡിസംബറില്‍ ഇതു 100 കോടിയായി. ലോട്ടറി വരുമാനത്തിലും വലിയ കുറവുണ്ടായി.
ചില്ലറവ്യാപാരം തകര്‍ന്നതിനാല്‍ വാണിജ്യനികുതി വരുമാനം വലിയരീതിയില്‍ കുറഞ്ഞു. സെപ്റ്റംബറില്‍ വാണിജ്യനികുതി വരുമാനം 3038.98 കോടിയും ഒക്ടോബറില്‍ 3028.5 കോടിയുമായിരുന്നു. നവംബറില്‍ 2,746.5 കോടിയിലേക്ക് ഇടിഞ്ഞതോടെ നികുതിവരുമാനത്തില്‍ 19 ശതമാനം വളര്‍ച്ചയെന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എബോള വൈറസ് വ്യാപനം: ആശങ്ക വേണ്ട, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് 

Kerala
  •  14 days ago
No Image

ദുബൈയിൽ ജീവിക്കുന്നവരാണോ? ഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പിഴ! പോക്കറ്റ് കീറാതിരിക്കാൻ ഈ 6 നിയമങ്ങൾ അറിഞ്ഞിരിക്കണം

uae
  •  14 days ago
No Image

പുതുതലമുറ എ.ഐയെ പേടിക്കുന്നോ? ആപ്പിൾ സഹസ്ഥാപകന് കൈയടിയും ​ഗൂ​ഗിൾ മുൻ സി.ഇഒക്ക് കൂക്കിവിളിയും ലഭിച്ചതിന് പിന്നിൽ! in depth

Tech
  •  14 days ago
No Image

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കല്‍: സമവായ ചര്‍ച്ച ഇന്ന് കൊച്ചിയില്‍

Kerala
  •  14 days ago
No Image

ബലിപെരുന്നാൾ; ദുബൈയിൽ അഞ്ച് ദിവസം സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ആർടിഎ

uae
  •  14 days ago
No Image

റസിഡൻഷ്യൽ ഏരിയയിൽ അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  14 days ago
No Image

'അക്കൗണ്ട് നീക്കിയില്ലെങ്കില്‍ കൊല്ലും' കോക്രോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത്തിന് വധഭീഷണി

National
  •  14 days ago
No Image

എബോള ഭീതി; കൊച്ചി വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ് മുന്‍കരുതല്‍ ശക്തമാക്കി

Kerala
  •  14 days ago
No Image

ബലിപെരുന്നാൾ അവധി; യാത്രക്കാർക്കായി പുതിയ യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എമിറേറ്റ്സ്

uae
  •  14 days ago
No Image

എസ്.ഡി.പി.ഐ നേതാവിനൊപ്പമുള്ള എ.വിജയരാഘവന്റെ വീഡിയോ; പ്രചാരണം അപലപനീയമെന്ന് സി.പി.എം 

Kerala
  •  14 days ago