HOME
DETAILS

ശമ്പളം കൊടുക്കാന്‍ പണമുണ്ട്; നോട്ടുണ്ടാകുമെന്ന് ഉറപ്പില്ലെന്ന് ധനമന്ത്രി

  
backup
December 23, 2016 | 9:46 PM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%82-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a3%e0%b4%ae%e0%b5%81%e0%b4%a3

തിരുവനന്തപുരം: പ്രധാനമന്ത്രി ഉറപ്പുപറഞ്ഞ 50 ദിവസം അടുത്തിട്ടും നോട്ടുക്ഷാമം തീര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഈ മാസം ട്രഷറിയില്‍ പണമുണ്ട്.
പക്ഷേ, നോട്ടില്ല. അടുത്ത മാസം നോട്ടുണ്ടായേക്കാം. പക്ഷേ, പണമുണ്ടാവില്ല. വരുമാനം കുറഞ്ഞിട്ടും ശമ്പളം കൊടുക്കാന്‍ പണമുണ്ട് എന്നതില്‍ താന്‍ അദ്ഭുതപ്പെടുന്നുവെന്നും ധനമന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.
ഒക്ടോബര്‍ എട്ടുമുതല്‍ നവംബര്‍ ഏഴുവരെയുള്ള 21 ദിവസത്തെ പ്രവൃത്തിദിനങ്ങളുടെ സര്‍ക്കാര്‍ ചെലവും നവംബര്‍ എട്ടുമുതലുള്ള 21 പ്രവൃത്തിദിനങ്ങളുടെ ചെലവും താരതമ്യപ്പെടുത്തുമ്പോള്‍ 1119 കോടി രൂപ കുറഞ്ഞതായാണ് കാണുന്നത്.
ഇന്നത്തേത് സാധാരണഗതിയിലുള്ള മാന്ദ്യമല്ല. കറന്‍സിയില്ലാത്തതിന്റെ ഫലമായുള്ള മാന്ദ്യമാണ്. ഇത് പൊതു സമ്പദ്ഘടനയിലെന്നപോലെതന്നെ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നുള്ള ചെലവിനേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഏതെല്ലാം ഇനങ്ങളിലാണ് ഇങ്ങനെ ചെലവു കുറഞ്ഞത് എന്നു സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 500, 600 കോടി രൂപ ശമ്പളപെന്‍ഷന്‍ ഇനങ്ങളില്‍ ഇനിയും പിന്‍വലിക്കാന്‍ ഉണ്ടെന്നതാണ്. നോട്ടുകള്‍ ആവശ്യത്തിനില്ലാത്തത് സര്‍ക്കാര്‍ ചെലവുകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും തോമസ് ഐസക്ക് വ്യക്തമാക്കുന്നു.
അതേസമയം നോട്ടുനിരോധനത്തിനു ശേഷം രണ്ടുമാസത്തെ നികുതിവരുമാനത്തില്‍ 3,000 കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. 4,000 കോടി രൂപയുടെ മാസവരുമാനത്തില്‍ നവംബറില്‍ 1,000 കോടിയുടെയും ഡിസംബറില്‍ 2,000 കോടിയുടെയും കുറവുണ്ടാകും.
സംസ്ഥാന ആഭ്യന്തരവരുമാനം 14.9 ശതമാനമായും നികുതി വരുമാനം 19.39 ശതമാനമായും ഉയരുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അത് പത്തുശതമാനത്തില്‍ താഴെ ഒതുങ്ങുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
നോട്ടുനിരോധനം നിലവില്‍വന്ന നവംബര്‍ ഒന്നു മുതല്‍ രജിസ്‌ട്രേഷനില്‍ വലിയ കുറവുണ്ടായി. ഒക്ടോബറില്‍ 277.5 കോടിയും സെപ്റ്റംബറില്‍ 283.7 കോടിയും കിട്ടിയത് നവംബറില്‍ 183 കോടിയായി കുറഞ്ഞു. ഡിസംബറില്‍ ഇതു 100 കോടിയായി. ലോട്ടറി വരുമാനത്തിലും വലിയ കുറവുണ്ടായി.
ചില്ലറവ്യാപാരം തകര്‍ന്നതിനാല്‍ വാണിജ്യനികുതി വരുമാനം വലിയരീതിയില്‍ കുറഞ്ഞു. സെപ്റ്റംബറില്‍ വാണിജ്യനികുതി വരുമാനം 3038.98 കോടിയും ഒക്ടോബറില്‍ 3028.5 കോടിയുമായിരുന്നു. നവംബറില്‍ 2,746.5 കോടിയിലേക്ക് ഇടിഞ്ഞതോടെ നികുതിവരുമാനത്തില്‍ 19 ശതമാനം വളര്‍ച്ചയെന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  16 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  16 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  16 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  16 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  16 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  16 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  16 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  16 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  16 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  16 days ago