HOME
DETAILS

ശമ്പളം കൊടുക്കാന്‍ പണമുണ്ട്; നോട്ടുണ്ടാകുമെന്ന് ഉറപ്പില്ലെന്ന് ധനമന്ത്രി

  
backup
December 23, 2016 | 9:46 PM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%82-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a3%e0%b4%ae%e0%b5%81%e0%b4%a3

തിരുവനന്തപുരം: പ്രധാനമന്ത്രി ഉറപ്പുപറഞ്ഞ 50 ദിവസം അടുത്തിട്ടും നോട്ടുക്ഷാമം തീര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഈ മാസം ട്രഷറിയില്‍ പണമുണ്ട്.
പക്ഷേ, നോട്ടില്ല. അടുത്ത മാസം നോട്ടുണ്ടായേക്കാം. പക്ഷേ, പണമുണ്ടാവില്ല. വരുമാനം കുറഞ്ഞിട്ടും ശമ്പളം കൊടുക്കാന്‍ പണമുണ്ട് എന്നതില്‍ താന്‍ അദ്ഭുതപ്പെടുന്നുവെന്നും ധനമന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.
ഒക്ടോബര്‍ എട്ടുമുതല്‍ നവംബര്‍ ഏഴുവരെയുള്ള 21 ദിവസത്തെ പ്രവൃത്തിദിനങ്ങളുടെ സര്‍ക്കാര്‍ ചെലവും നവംബര്‍ എട്ടുമുതലുള്ള 21 പ്രവൃത്തിദിനങ്ങളുടെ ചെലവും താരതമ്യപ്പെടുത്തുമ്പോള്‍ 1119 കോടി രൂപ കുറഞ്ഞതായാണ് കാണുന്നത്.
ഇന്നത്തേത് സാധാരണഗതിയിലുള്ള മാന്ദ്യമല്ല. കറന്‍സിയില്ലാത്തതിന്റെ ഫലമായുള്ള മാന്ദ്യമാണ്. ഇത് പൊതു സമ്പദ്ഘടനയിലെന്നപോലെതന്നെ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നുള്ള ചെലവിനേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഏതെല്ലാം ഇനങ്ങളിലാണ് ഇങ്ങനെ ചെലവു കുറഞ്ഞത് എന്നു സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 500, 600 കോടി രൂപ ശമ്പളപെന്‍ഷന്‍ ഇനങ്ങളില്‍ ഇനിയും പിന്‍വലിക്കാന്‍ ഉണ്ടെന്നതാണ്. നോട്ടുകള്‍ ആവശ്യത്തിനില്ലാത്തത് സര്‍ക്കാര്‍ ചെലവുകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും തോമസ് ഐസക്ക് വ്യക്തമാക്കുന്നു.
അതേസമയം നോട്ടുനിരോധനത്തിനു ശേഷം രണ്ടുമാസത്തെ നികുതിവരുമാനത്തില്‍ 3,000 കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. 4,000 കോടി രൂപയുടെ മാസവരുമാനത്തില്‍ നവംബറില്‍ 1,000 കോടിയുടെയും ഡിസംബറില്‍ 2,000 കോടിയുടെയും കുറവുണ്ടാകും.
സംസ്ഥാന ആഭ്യന്തരവരുമാനം 14.9 ശതമാനമായും നികുതി വരുമാനം 19.39 ശതമാനമായും ഉയരുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അത് പത്തുശതമാനത്തില്‍ താഴെ ഒതുങ്ങുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
നോട്ടുനിരോധനം നിലവില്‍വന്ന നവംബര്‍ ഒന്നു മുതല്‍ രജിസ്‌ട്രേഷനില്‍ വലിയ കുറവുണ്ടായി. ഒക്ടോബറില്‍ 277.5 കോടിയും സെപ്റ്റംബറില്‍ 283.7 കോടിയും കിട്ടിയത് നവംബറില്‍ 183 കോടിയായി കുറഞ്ഞു. ഡിസംബറില്‍ ഇതു 100 കോടിയായി. ലോട്ടറി വരുമാനത്തിലും വലിയ കുറവുണ്ടായി.
ചില്ലറവ്യാപാരം തകര്‍ന്നതിനാല്‍ വാണിജ്യനികുതി വരുമാനം വലിയരീതിയില്‍ കുറഞ്ഞു. സെപ്റ്റംബറില്‍ വാണിജ്യനികുതി വരുമാനം 3038.98 കോടിയും ഒക്ടോബറില്‍ 3028.5 കോടിയുമായിരുന്നു. നവംബറില്‍ 2,746.5 കോടിയിലേക്ക് ഇടിഞ്ഞതോടെ നികുതിവരുമാനത്തില്‍ 19 ശതമാനം വളര്‍ച്ചയെന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോൾ ചെയ്തത് വോട്ടർപട്ടികയിലുള്ളതിനേക്കാൾ മൂന്ന് ലക്ഷത്തിലറെ വോട്ടുകൾ; ഇതെവിടെ നിന്ന് വന്നു?' ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി ദീപാങ്കർ ഭട്ടാചാര്യ

National
  •  a day ago
No Image

Unanswered Questions in Bihar: As NDA Celebrates, EVM Tampering Allegations Cast a Long Shadow

National
  •  a day ago
No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  a day ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  a day ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  a day ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  a day ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  a day ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  a day ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  a day ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  a day ago