HOME
DETAILS

സഊദി പുതിയ ഫീസ് നിരക്കുകള്‍: പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

  
Web Desk
December 28 2016 | 03:12 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ab%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95

ദമ്മാം: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സഊദി ബജറ്റില്‍ പ്രഖ്യാപിച്ച വിദേശികളുടെ വിവിധ ഫീസുകള്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. ദേശീയ സമ്പത്ത് വ്യവസ്ഥക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നതോടൊപ്പം തന്നെ പ്രത്യാഘാതങ്ങളും ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

സ്വകാര്യ മേഖലയുടെ മത്സരക്ഷമതയെ ഇതു ബാധിക്കുകയും അതുമൂലം സാമ്പത്തിക ഉയര്‍ച്ച പ്രതീക്ഷിച്ചതു പോലെ ഉണ്ടാവുകയുമില്ല. ദേശീയ വികസനത്തില്‍ അടിസ്ഥാന പങ്കാളിയായി സ്വകാര്യമേഖലയെ മാറ്റിയെടുക്കുന്നതിനുള്ള ദേശീയ പരിവര്‍ത്തന പദ്ധതിക്ക് ഇത് തിരിച്ചടിയാകും. മാത്രമല്ല, ഉയര്‍ന്ന തോതിലുള്ള ലെവി ഏര്‍പ്പെടുത്താനുള്ള തീരുമാനം ലക്ഷക്കണക്കിന് വിദേശികള്‍ സ്വദേശങ്ങളിലേക്ക് തിരിച്ചു പോകുന്നതിന് ഇടയാവും. കൂടാതെ, രാജ്യത്തുള്ള വിദേശികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തുന്ന ലെവി സമ്പ്രദായം മൂലം ആശ്രിതരും വ്യാപകമായി രാജ്യം വിടുന്നതോടെ ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിക്കില്ലെന്ന് റിയാദ് ചേംബര്‍ ഓഫ് കൊമേഴ്‌സ് നിക്ഷേപ സമിതിയംഗം ഡോ: അബ്ദുള്ള അല്‍ മഗ്‌ലൂത്ത് പറഞ്ഞു.

ആശ്രിത വിസ ലെവി ഉയര്‍ത്തുന്നതു മൂലം 5,600 കോടി റിയാല്‍ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍, വിദേശികളുടെ തിരിച്ചുപോക്കോടെ വന്‍ തോതില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ കാലിയാവുകയും ഇതുമൂലം വന്‍ നഷ്ടം സംഭവിക്കാനും ഇടയുണ്ട്. ഇതിനിടെ വ്യവസായ നഗരികളില്‍ വിദേശികളെ ലക്ഷ്യമിട്ട് പടുത്തുയര്‍ത്തിയ കെട്ടിടങ്ങള്‍ പകുതിയും ഇപ്പോള്‍ തന്നെ കാലിയാണ്. കെട്ടിട വാടക നിരക്ക് കുറക്കാന്‍ ഇതിനകം തന്നെ റിയല്‍ എസ്‌റ്റേറ്റ് ഓഫിസുകള്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

അതേസമയം, വിദേശികളുടെ പുറത്തേക്കള്ള പണമയയ്ക്കല്‍ കുറക്കുന്നതിന് പുതിയ ഫീസുകള്‍ സഹായകരമായേക്കും. പുതിയ കണക്കു പ്രകാരം 15,600 കോടി റിയാലാണ് പ്രതിവര്‍ഷം നിയമാനുസൃതം വിദേശികള്‍ പുറത്തേക്ക് അയക്കുന്നത്. എന്നാല്‍, സഊദി പൗരന്മാര്‍ക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ലഭിക്കുന്നുണ്ട്. ലെവി ഈടാക്കാതിരിക്കുന്നത് സഊദികളെ പോലെ കാണുന്നതിന് തുല്യമാണ്. ഇത് നീതിയല്ലെന്ന് സഊദി സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് റിസെര്‍ച്ച് പ്രസിഡന്റ് ഡോ: നാസിര്‍ അല്‍ഖര്‍ ആവി പറഞ്ഞു. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സഊദികള്‍ വിവിധ സേവനങ്ങള്‍ക്ക് ഭീമമായ തുക നല്‍കണം.

ലെവി ചുമത്താനുള്ള തീരുമാനം രാഷ്ട്രത്തിന്റെ പരമാധികാരമാണ്. മറ്റു രാജ്യങ്ങള്‍ക്കോ, സര്‍ക്കാര്‍, സര്‍ക്കാതേര ഏജന്‍സികള്‍ക്കോ ഇതില്‍ വിയോജിപ്പ് പ്രക്ഷിപ്പിക്കുന്നതില്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  6 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  6 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  7 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  7 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  8 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  8 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  8 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  8 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  9 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  9 hours ago