ADVERTISEMENT
HOME
DETAILS

സഊദി പുതിയ ഫീസ് നിരക്കുകള്‍: പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

ADVERTISEMENT
  
backup
December 28 2016 | 03:12 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ab%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95

ദമ്മാം: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സഊദി ബജറ്റില്‍ പ്രഖ്യാപിച്ച വിദേശികളുടെ വിവിധ ഫീസുകള്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. ദേശീയ സമ്പത്ത് വ്യവസ്ഥക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നതോടൊപ്പം തന്നെ പ്രത്യാഘാതങ്ങളും ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

സ്വകാര്യ മേഖലയുടെ മത്സരക്ഷമതയെ ഇതു ബാധിക്കുകയും അതുമൂലം സാമ്പത്തിക ഉയര്‍ച്ച പ്രതീക്ഷിച്ചതു പോലെ ഉണ്ടാവുകയുമില്ല. ദേശീയ വികസനത്തില്‍ അടിസ്ഥാന പങ്കാളിയായി സ്വകാര്യമേഖലയെ മാറ്റിയെടുക്കുന്നതിനുള്ള ദേശീയ പരിവര്‍ത്തന പദ്ധതിക്ക് ഇത് തിരിച്ചടിയാകും. മാത്രമല്ല, ഉയര്‍ന്ന തോതിലുള്ള ലെവി ഏര്‍പ്പെടുത്താനുള്ള തീരുമാനം ലക്ഷക്കണക്കിന് വിദേശികള്‍ സ്വദേശങ്ങളിലേക്ക് തിരിച്ചു പോകുന്നതിന് ഇടയാവും. കൂടാതെ, രാജ്യത്തുള്ള വിദേശികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തുന്ന ലെവി സമ്പ്രദായം മൂലം ആശ്രിതരും വ്യാപകമായി രാജ്യം വിടുന്നതോടെ ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിക്കില്ലെന്ന് റിയാദ് ചേംബര്‍ ഓഫ് കൊമേഴ്‌സ് നിക്ഷേപ സമിതിയംഗം ഡോ: അബ്ദുള്ള അല്‍ മഗ്‌ലൂത്ത് പറഞ്ഞു.

ആശ്രിത വിസ ലെവി ഉയര്‍ത്തുന്നതു മൂലം 5,600 കോടി റിയാല്‍ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍, വിദേശികളുടെ തിരിച്ചുപോക്കോടെ വന്‍ തോതില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ കാലിയാവുകയും ഇതുമൂലം വന്‍ നഷ്ടം സംഭവിക്കാനും ഇടയുണ്ട്. ഇതിനിടെ വ്യവസായ നഗരികളില്‍ വിദേശികളെ ലക്ഷ്യമിട്ട് പടുത്തുയര്‍ത്തിയ കെട്ടിടങ്ങള്‍ പകുതിയും ഇപ്പോള്‍ തന്നെ കാലിയാണ്. കെട്ടിട വാടക നിരക്ക് കുറക്കാന്‍ ഇതിനകം തന്നെ റിയല്‍ എസ്‌റ്റേറ്റ് ഓഫിസുകള്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

അതേസമയം, വിദേശികളുടെ പുറത്തേക്കള്ള പണമയയ്ക്കല്‍ കുറക്കുന്നതിന് പുതിയ ഫീസുകള്‍ സഹായകരമായേക്കും. പുതിയ കണക്കു പ്രകാരം 15,600 കോടി റിയാലാണ് പ്രതിവര്‍ഷം നിയമാനുസൃതം വിദേശികള്‍ പുറത്തേക്ക് അയക്കുന്നത്. എന്നാല്‍, സഊദി പൗരന്മാര്‍ക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ലഭിക്കുന്നുണ്ട്. ലെവി ഈടാക്കാതിരിക്കുന്നത് സഊദികളെ പോലെ കാണുന്നതിന് തുല്യമാണ്. ഇത് നീതിയല്ലെന്ന് സഊദി സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് റിസെര്‍ച്ച് പ്രസിഡന്റ് ഡോ: നാസിര്‍ അല്‍ഖര്‍ ആവി പറഞ്ഞു. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സഊദികള്‍ വിവിധ സേവനങ്ങള്‍ക്ക് ഭീമമായ തുക നല്‍കണം.

ലെവി ചുമത്താനുള്ള തീരുമാനം രാഷ്ട്രത്തിന്റെ പരമാധികാരമാണ്. മറ്റു രാജ്യങ്ങള്‍ക്കോ, സര്‍ക്കാര്‍, സര്‍ക്കാതേര ഏജന്‍സികള്‍ക്കോ ഇതില്‍ വിയോജിപ്പ് പ്രക്ഷിപ്പിക്കുന്നതില്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 hours ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 hours ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  3 hours ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  3 hours ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  4 hours ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  4 hours ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  4 hours ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  5 hours ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  5 hours ago