HOME
DETAILS

വരള്‍ച്ച രൂക്ഷം; നെല്‍വയല്‍ കരിഞ്ഞുണങ്ങുന്നു

  
backup
January 17, 2017 | 11:09 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%af

 

എരുമപ്പെട്ടി: രൂക്ഷമായ വരള്‍ച്ച, ആദൂര്‍ എയ്യാല്‍ പാടശേഖരത്തിലെ 500 ഏക്കറോളം വരുന്ന നെല്‍വയല്‍ കരിഞ്ഞുണങ്ങുന്നു. കൃഷിക്ക് ജലസേചനം നടത്താന്‍ സൗകര്യമൊരുക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തിയതാണ് നെല്‍ചെടികള്‍ ഉണങ്ങി നശിക്കാന്‍ ഇടയാക്കുന്നത്. തലപ്പിള്ളി താലൂക്കിന്റെ നെല്ലറയെന്നറിയപ്പെടുന്ന ആദൂര്‍ എയ്യാല്‍ പാടശേഖരം ജലസേചന വകുപ്പിന്റെ അനാസ്ഥ മൂലം കരിഞ്ഞുണങ്ങുകയാണ്.
എല്ലാ വര്‍ഷവും നൂറുമേനി വിളവെടുപ്പ് നടത്തിയിരുന്ന പാടശേഖരം ഇന്ന് കൃഷിക്കാവശ്യമായ ജലം ലഭിക്കാതെ വിണ്ട് കീറി കരിഞ്ഞുണങ്ങിയ അവസ്ഥയിലായിരിക്കുന്നു. തുലാ വര്‍ഷത്തേയും ഇടവപ്പാതിയേയും ആശ്രയിച്ചാണ് ആദൂര്‍ എയ്യാല്‍ പാടശേഖരത്തില്‍ കര്‍ഷകര്‍ കൃഷിയിറക്കു ന്നത്. മഴ വെള്ളത്തിന് പുറമെ വടക്കാഞ്ചേരി പുഴയില്‍ നിന്നുള്ള വെള്ളവും കൂടി ലഭിച്ചാല്‍ മാത്രമാണ് കൃഷി പൂണര്‍തയില്‍ എത്തൂകയുള്ളു.
പുഴയിലെ ആദൂര്‍ മുട്ടിക്കല്‍ ചിറയില്‍ നിന്നും കനാല്‍ വഴിയാണ് പാടശേഖരത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത്. എന്നാല്‍ കാലപഴക്കം മൂലം കനാലിന്റെ പലഭാഗങ്ങളും തകര്‍ന്ന് വീണതും കുട്ടിച്ചിറ ഭാഗത്ത് ചെറിയ ചീപ്പില്‍ കരിങ്കല്‍ കെട്ടാത്തതും പുഴവെള്ളം പാടശേഖരത്തില്‍ എത്തുന്നത് തടസപ്പെടുത്തിയിരിക്കുകയാണ്. ഇതുമൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി പാടശേഖരത്തില്‍ കടുത്ത ജല ദൗര്‍ലഭ്യമാണ് അനുഭവപ്പെടുന്നത്.
ജലക്ഷാമം രൂക്ഷമായതോടെ കരിങ്കല്‍കെട്ട് ഇടിഞ്ഞു വീണ ഭാഗത്ത് മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ പല തവണ താല്‍കാലിക തടയിണ നിര്‍മിച്ചെങ്കിലും വെള്ളം സംഭരിക്കാനായില്ല. കനാലിന്റെ വശങ്ങള്‍ തകര്‍ന്ന് പോയതിനാല്‍ തടയിണ നിര്‍മിച്ചിട്ടും പാടശേഖരത്തിലേക്ക് വെള്ളം കയറാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കനാലിന്റെ അറ്റകുറ്റപണികള്‍ നടത്തി കൃഷി സംരക്ഷിക്കണമെന്ന് നിരവധി തവണ ആവശ്യ പ്പെട്ടിട്ടും കടുത്ത അവഗണനയാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നത്. കനാല്‍ അറ്റകുറ്റപ്പണി നടത്തി പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കാന്‍ സൗകര്യം ഒരുക്കാമെന്ന അധികൃതരുടെ വാക്ക് വിശ്വാസത്തിലെടുത്ത് ഇത്തവണ കൃഷിയിറക്കിയ കര്‍ഷകരാണ് ഇപ്പോള്‍ പ്രതിസന്ധിയിരിക്കുന്നത്.
ബാങ്കില്‍ നിന്ന് വായ്പയെടുത്തും പണം പലിശക്കെടുത്തുമാണ് പല കര്‍ഷകരും പാടശേഖരത്തില്‍ കൃഷിയിറക്കിയിട്ടുള്ളത്.
ജലസേചന വകുപ്പ് അധികൃതരുടെ അനങ്ങാപാറ നയം ഒരു പ്രദേശത്തെ കര്‍ഷകരെ മുഴുവന്‍ കടക്കെണിയിലേക്കും പട്ടിണിയിലേക്കുമാണ് നയിക്കുന്നത്. നൂറുമേനി വിളവ് തരുന്ന തലപപ്പിള്ളിയുടെ നെല്ലറയെ സംരക്ഷിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും കണ്ണ് തുറക്കണമെന്ന അപേക്ഷയാണ് ആദൂര്‍ എയ്യാല്‍ പാടശേഖരത്തിലെ കര്‍ഷകര്‍ക്കുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വടകര ഡിവൈഎസ്പിക്കെതിരായ റിപോര്‍ട്ട് ഡിജിപിക്ക് കൈമാറി;  കേസെടുക്കും

Kerala
  •  7 days ago
No Image

രാഹുലിനെതിരായ പരാതി; ലൈംഗിക പീഡന ആരോപണം നേരിടുന്ന സിറ്റിങ് എം.എൽ.എമാർ നാലായി

Kerala
  •  7 days ago
No Image

പറമ്പില്‍ കോഴി കയറിയതിനെ തുടര്‍ന്ന് അയല്‍വാസി വൃദ്ധ ദമ്പതികളുടെ കൈകള്‍ ഇരുമ്പുവടി കൊണ്ട് തല്ലിയൊടിച്ചു 

Kerala
  •  7 days ago
No Image

എതിരില്ലാ ജയം അരുത്; നോട്ടയ്ക്കും വോട്ടുണ്ട്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

Kerala
  •  7 days ago
No Image

വോട്ടിങ് മെഷിനുകൾ തയാർ; ഉപയോഗിക്കുക 50,607 കൺട്രോൾ യൂനിറ്റുകളും 1,37,862 ബാലറ്റ് യൂനിറ്റുകളും

Kerala
  •  7 days ago
No Image

തദ്ദേശം പിടിക്കാൻ ഹരിതകർമ സേനാംഗങ്ങൾ; പോരിനുറച്ച് 547 പേർ

Kerala
  •  7 days ago
No Image

രാഹുൽ തിരിച്ചടിയാവുമോ? ആശങ്കയിൽ യു.ഡി.എഫ്; പരാതി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് വിലയിരുത്തൽ

Kerala
  •  7 days ago
No Image

ആഞ്ഞുവീശി 'ഡിറ്റ് വാ'; ശ്രീലങ്കയിൽ കനത്ത നാശനഷ്ടം; മരണ സംഖ്യ നൂറ് കടന്നതായി റിപ്പോർട്ട് 

International
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോട്ട് പോരാട്ടം കനക്കുന്നു; നേരത്തെയിറങ്ങി യുഡിഎഫ്

Kerala
  •  7 days ago
No Image

ഡൈനോസറും ഫാന്റസിയും ഒന്നിക്കുന്ന വര്‍ണങ്ങളുടെ മായാലോകവുമായി ദുബൈ ഗാര്‍ഡന്‍ ഗ്ലോ സീസണ്‍ 11 ന് തുടക്കം

uae
  •  7 days ago