HOME
DETAILS

വരള്‍ച്ച രൂക്ഷം; നെല്‍വയല്‍ കരിഞ്ഞുണങ്ങുന്നു

  
backup
January 17, 2017 | 11:09 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%af

 

എരുമപ്പെട്ടി: രൂക്ഷമായ വരള്‍ച്ച, ആദൂര്‍ എയ്യാല്‍ പാടശേഖരത്തിലെ 500 ഏക്കറോളം വരുന്ന നെല്‍വയല്‍ കരിഞ്ഞുണങ്ങുന്നു. കൃഷിക്ക് ജലസേചനം നടത്താന്‍ സൗകര്യമൊരുക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തിയതാണ് നെല്‍ചെടികള്‍ ഉണങ്ങി നശിക്കാന്‍ ഇടയാക്കുന്നത്. തലപ്പിള്ളി താലൂക്കിന്റെ നെല്ലറയെന്നറിയപ്പെടുന്ന ആദൂര്‍ എയ്യാല്‍ പാടശേഖരം ജലസേചന വകുപ്പിന്റെ അനാസ്ഥ മൂലം കരിഞ്ഞുണങ്ങുകയാണ്.
എല്ലാ വര്‍ഷവും നൂറുമേനി വിളവെടുപ്പ് നടത്തിയിരുന്ന പാടശേഖരം ഇന്ന് കൃഷിക്കാവശ്യമായ ജലം ലഭിക്കാതെ വിണ്ട് കീറി കരിഞ്ഞുണങ്ങിയ അവസ്ഥയിലായിരിക്കുന്നു. തുലാ വര്‍ഷത്തേയും ഇടവപ്പാതിയേയും ആശ്രയിച്ചാണ് ആദൂര്‍ എയ്യാല്‍ പാടശേഖരത്തില്‍ കര്‍ഷകര്‍ കൃഷിയിറക്കു ന്നത്. മഴ വെള്ളത്തിന് പുറമെ വടക്കാഞ്ചേരി പുഴയില്‍ നിന്നുള്ള വെള്ളവും കൂടി ലഭിച്ചാല്‍ മാത്രമാണ് കൃഷി പൂണര്‍തയില്‍ എത്തൂകയുള്ളു.
പുഴയിലെ ആദൂര്‍ മുട്ടിക്കല്‍ ചിറയില്‍ നിന്നും കനാല്‍ വഴിയാണ് പാടശേഖരത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത്. എന്നാല്‍ കാലപഴക്കം മൂലം കനാലിന്റെ പലഭാഗങ്ങളും തകര്‍ന്ന് വീണതും കുട്ടിച്ചിറ ഭാഗത്ത് ചെറിയ ചീപ്പില്‍ കരിങ്കല്‍ കെട്ടാത്തതും പുഴവെള്ളം പാടശേഖരത്തില്‍ എത്തുന്നത് തടസപ്പെടുത്തിയിരിക്കുകയാണ്. ഇതുമൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി പാടശേഖരത്തില്‍ കടുത്ത ജല ദൗര്‍ലഭ്യമാണ് അനുഭവപ്പെടുന്നത്.
ജലക്ഷാമം രൂക്ഷമായതോടെ കരിങ്കല്‍കെട്ട് ഇടിഞ്ഞു വീണ ഭാഗത്ത് മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ പല തവണ താല്‍കാലിക തടയിണ നിര്‍മിച്ചെങ്കിലും വെള്ളം സംഭരിക്കാനായില്ല. കനാലിന്റെ വശങ്ങള്‍ തകര്‍ന്ന് പോയതിനാല്‍ തടയിണ നിര്‍മിച്ചിട്ടും പാടശേഖരത്തിലേക്ക് വെള്ളം കയറാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കനാലിന്റെ അറ്റകുറ്റപണികള്‍ നടത്തി കൃഷി സംരക്ഷിക്കണമെന്ന് നിരവധി തവണ ആവശ്യ പ്പെട്ടിട്ടും കടുത്ത അവഗണനയാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നത്. കനാല്‍ അറ്റകുറ്റപ്പണി നടത്തി പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കാന്‍ സൗകര്യം ഒരുക്കാമെന്ന അധികൃതരുടെ വാക്ക് വിശ്വാസത്തിലെടുത്ത് ഇത്തവണ കൃഷിയിറക്കിയ കര്‍ഷകരാണ് ഇപ്പോള്‍ പ്രതിസന്ധിയിരിക്കുന്നത്.
ബാങ്കില്‍ നിന്ന് വായ്പയെടുത്തും പണം പലിശക്കെടുത്തുമാണ് പല കര്‍ഷകരും പാടശേഖരത്തില്‍ കൃഷിയിറക്കിയിട്ടുള്ളത്.
ജലസേചന വകുപ്പ് അധികൃതരുടെ അനങ്ങാപാറ നയം ഒരു പ്രദേശത്തെ കര്‍ഷകരെ മുഴുവന്‍ കടക്കെണിയിലേക്കും പട്ടിണിയിലേക്കുമാണ് നയിക്കുന്നത്. നൂറുമേനി വിളവ് തരുന്ന തലപപ്പിള്ളിയുടെ നെല്ലറയെ സംരക്ഷിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും കണ്ണ് തുറക്കണമെന്ന അപേക്ഷയാണ് ആദൂര്‍ എയ്യാല്‍ പാടശേഖരത്തിലെ കര്‍ഷകര്‍ക്കുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  4 minutes ago
No Image

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യും

National
  •  38 minutes ago
No Image

കുട്ടികൾക്ക് സമൂഹമാധ്യമ വിലക്ക്: ഓസ്‌ട്രേലിയൻ മാതൃകയിൽ ഗോവയും നിയന്ത്രണത്തിലേക്ക്

National
  •  8 hours ago
No Image

'സഞ്ജുവിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട, വരാനിരിക്കുന്നത് വെടിക്കെട്ട്'; മലയാളി താരത്തിന് പൂർണ്ണ പിന്തുണയുമായി മോണി മോർക്കൽ

Cricket
  •  8 hours ago
No Image

സുസ്ഥിര വികസനം ചര്‍ച്ച ചെയ്യാന്‍ ബഹ്‌റൈനില്‍ ആഗോള ഫോറം

bahrain
  •  9 hours ago
No Image

ആസിഡ് ആക്രമണം: പ്രതിയുടെ സ്വത്ത് കണ്ടുകെട്ടി ഇരയ്ക്ക് നൽകിക്കൂടെ? കർശന നിയമനിർമ്മാണത്തിന് സുപ്രീം കോടതി നിർദ്ദേശം

Kerala
  •  9 hours ago
No Image

ഈ തൊഴിൽ മേഖലയിലെ സ്വദേശിവൽക്കരണം 55 ശതമാനമാക്കി സഊദി; നിയമം ലംഘിച്ചാൽ കനത്ത പിഴ

Saudi-arabia
  •  9 hours ago
No Image

പറയാനുള്ളത് നേതൃത്വത്തോട് പറയും; 'ദുബൈയിലെ ചർച്ച' മാധ്യമ സൃഷ്ടിയെന്നും ശശി തരൂർ

Kerala
  •  9 hours ago
No Image

ബഹ്‌റൈന്‍-യുകെ സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ചര്‍ച്ച

bahrain
  •  9 hours ago
No Image

ഇന്ത്യയുടെ കയറ്റുമതിയുടെ 99 ശതമാനം ഉത്പന്നങ്ങള്‍ക്കും വിപണി പ്രവേശനം; യൂറോപ്യന്‍ യൂനിയനുമായുള്ള കരാറിലെ പ്രധാന വ്യവസ്ഥകള്‍ ഇങ്ങനെ

Kerala
  •  9 hours ago