HOME
DETAILS

വരള്‍ച്ച രൂക്ഷം; നെല്‍വയല്‍ കരിഞ്ഞുണങ്ങുന്നു

  
backup
January 17, 2017 | 11:09 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%af

 

എരുമപ്പെട്ടി: രൂക്ഷമായ വരള്‍ച്ച, ആദൂര്‍ എയ്യാല്‍ പാടശേഖരത്തിലെ 500 ഏക്കറോളം വരുന്ന നെല്‍വയല്‍ കരിഞ്ഞുണങ്ങുന്നു. കൃഷിക്ക് ജലസേചനം നടത്താന്‍ സൗകര്യമൊരുക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തിയതാണ് നെല്‍ചെടികള്‍ ഉണങ്ങി നശിക്കാന്‍ ഇടയാക്കുന്നത്. തലപ്പിള്ളി താലൂക്കിന്റെ നെല്ലറയെന്നറിയപ്പെടുന്ന ആദൂര്‍ എയ്യാല്‍ പാടശേഖരം ജലസേചന വകുപ്പിന്റെ അനാസ്ഥ മൂലം കരിഞ്ഞുണങ്ങുകയാണ്.
എല്ലാ വര്‍ഷവും നൂറുമേനി വിളവെടുപ്പ് നടത്തിയിരുന്ന പാടശേഖരം ഇന്ന് കൃഷിക്കാവശ്യമായ ജലം ലഭിക്കാതെ വിണ്ട് കീറി കരിഞ്ഞുണങ്ങിയ അവസ്ഥയിലായിരിക്കുന്നു. തുലാ വര്‍ഷത്തേയും ഇടവപ്പാതിയേയും ആശ്രയിച്ചാണ് ആദൂര്‍ എയ്യാല്‍ പാടശേഖരത്തില്‍ കര്‍ഷകര്‍ കൃഷിയിറക്കു ന്നത്. മഴ വെള്ളത്തിന് പുറമെ വടക്കാഞ്ചേരി പുഴയില്‍ നിന്നുള്ള വെള്ളവും കൂടി ലഭിച്ചാല്‍ മാത്രമാണ് കൃഷി പൂണര്‍തയില്‍ എത്തൂകയുള്ളു.
പുഴയിലെ ആദൂര്‍ മുട്ടിക്കല്‍ ചിറയില്‍ നിന്നും കനാല്‍ വഴിയാണ് പാടശേഖരത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത്. എന്നാല്‍ കാലപഴക്കം മൂലം കനാലിന്റെ പലഭാഗങ്ങളും തകര്‍ന്ന് വീണതും കുട്ടിച്ചിറ ഭാഗത്ത് ചെറിയ ചീപ്പില്‍ കരിങ്കല്‍ കെട്ടാത്തതും പുഴവെള്ളം പാടശേഖരത്തില്‍ എത്തുന്നത് തടസപ്പെടുത്തിയിരിക്കുകയാണ്. ഇതുമൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി പാടശേഖരത്തില്‍ കടുത്ത ജല ദൗര്‍ലഭ്യമാണ് അനുഭവപ്പെടുന്നത്.
ജലക്ഷാമം രൂക്ഷമായതോടെ കരിങ്കല്‍കെട്ട് ഇടിഞ്ഞു വീണ ഭാഗത്ത് മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ പല തവണ താല്‍കാലിക തടയിണ നിര്‍മിച്ചെങ്കിലും വെള്ളം സംഭരിക്കാനായില്ല. കനാലിന്റെ വശങ്ങള്‍ തകര്‍ന്ന് പോയതിനാല്‍ തടയിണ നിര്‍മിച്ചിട്ടും പാടശേഖരത്തിലേക്ക് വെള്ളം കയറാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കനാലിന്റെ അറ്റകുറ്റപണികള്‍ നടത്തി കൃഷി സംരക്ഷിക്കണമെന്ന് നിരവധി തവണ ആവശ്യ പ്പെട്ടിട്ടും കടുത്ത അവഗണനയാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നത്. കനാല്‍ അറ്റകുറ്റപ്പണി നടത്തി പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കാന്‍ സൗകര്യം ഒരുക്കാമെന്ന അധികൃതരുടെ വാക്ക് വിശ്വാസത്തിലെടുത്ത് ഇത്തവണ കൃഷിയിറക്കിയ കര്‍ഷകരാണ് ഇപ്പോള്‍ പ്രതിസന്ധിയിരിക്കുന്നത്.
ബാങ്കില്‍ നിന്ന് വായ്പയെടുത്തും പണം പലിശക്കെടുത്തുമാണ് പല കര്‍ഷകരും പാടശേഖരത്തില്‍ കൃഷിയിറക്കിയിട്ടുള്ളത്.
ജലസേചന വകുപ്പ് അധികൃതരുടെ അനങ്ങാപാറ നയം ഒരു പ്രദേശത്തെ കര്‍ഷകരെ മുഴുവന്‍ കടക്കെണിയിലേക്കും പട്ടിണിയിലേക്കുമാണ് നയിക്കുന്നത്. നൂറുമേനി വിളവ് തരുന്ന തലപപ്പിള്ളിയുടെ നെല്ലറയെ സംരക്ഷിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും കണ്ണ് തുറക്കണമെന്ന അപേക്ഷയാണ് ആദൂര്‍ എയ്യാല്‍ പാടശേഖരത്തിലെ കര്‍ഷകര്‍ക്കുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സ്ഥാനാർത്ഥി നിർണ്ണയം: പി.ബി യോഗം ഇന്ന്; ആകാംക്ഷയോടെ കേരളം

Kerala
  •  7 minutes ago
No Image

മന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ചു; കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ് 

Kerala
  •  21 minutes ago
No Image

ട്രൈബ്യൂണലുകൾ കേന്ദ്രത്തിന്റെ സൃഷ്ടി, ഇപ്പോൾ വലിയ തലവേദന; അറ്റോർണി ജനറലിനോട് സുപ്രിംകോടതി

National
  •  29 minutes ago
No Image

'നേരത്തെ പണമടയ്ക്കൂ.. തീര്‍ച്ചയായും നേടൂ' അബൂദബിയില്‍ ട്രാഫിക് പിഴകളില്‍ 35% വരെ കിഴിവ്

uae
  •  35 minutes ago
No Image

കശ്മീർ വിഷയം: 'പാകിസ്ഥാൻ മായാലോകത്തുനിന്ന് പുറത്തുവരണം'; യു.എന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

latest
  •  39 minutes ago
No Image

രാഷ്ട്രീയപ്പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവിൽ നിയന്ത്രണമില്ല; ഹരജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മിഷനും സുപ്രിംകോടതി നോട്ടീസ്

National
  •  an hour ago
No Image

മരണക്കടലായി മെഡിറ്ററേനിയൻ: കഴിഞ്ഞ വർഷം മാത്രം പൊലിഞ്ഞത് എണ്ണായിരത്തിലേറെ കുടിയേറ്റക്കാരുടെ ജീവൻ; കൂടുതലും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ

International
  •  an hour ago
No Image

ജുഡിഷ്യറിയിൽ അഴിമതിയെന്ന പാഠഭാഗം: വിദ്യാഭ്യാസ മന്ത്രാലയത്തിനും എൻസിഇആർടി ഡയറക്ടർക്കും സുപ്രിംകോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്

National
  •  an hour ago
No Image

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ആരോ​ഗ്യമന്ത്രി ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത്; ആശുപത്രി മാറ്റം മെഡിക്കൽ ബോർഡ് തീരുമാനപ്രകാരം

Kerala
  •  2 hours ago