HOME
DETAILS

വരള്‍ച്ച രൂക്ഷം; നെല്‍വയല്‍ കരിഞ്ഞുണങ്ങുന്നു

  
backup
January 17, 2017 | 11:09 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%af

 

എരുമപ്പെട്ടി: രൂക്ഷമായ വരള്‍ച്ച, ആദൂര്‍ എയ്യാല്‍ പാടശേഖരത്തിലെ 500 ഏക്കറോളം വരുന്ന നെല്‍വയല്‍ കരിഞ്ഞുണങ്ങുന്നു. കൃഷിക്ക് ജലസേചനം നടത്താന്‍ സൗകര്യമൊരുക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തിയതാണ് നെല്‍ചെടികള്‍ ഉണങ്ങി നശിക്കാന്‍ ഇടയാക്കുന്നത്. തലപ്പിള്ളി താലൂക്കിന്റെ നെല്ലറയെന്നറിയപ്പെടുന്ന ആദൂര്‍ എയ്യാല്‍ പാടശേഖരം ജലസേചന വകുപ്പിന്റെ അനാസ്ഥ മൂലം കരിഞ്ഞുണങ്ങുകയാണ്.
എല്ലാ വര്‍ഷവും നൂറുമേനി വിളവെടുപ്പ് നടത്തിയിരുന്ന പാടശേഖരം ഇന്ന് കൃഷിക്കാവശ്യമായ ജലം ലഭിക്കാതെ വിണ്ട് കീറി കരിഞ്ഞുണങ്ങിയ അവസ്ഥയിലായിരിക്കുന്നു. തുലാ വര്‍ഷത്തേയും ഇടവപ്പാതിയേയും ആശ്രയിച്ചാണ് ആദൂര്‍ എയ്യാല്‍ പാടശേഖരത്തില്‍ കര്‍ഷകര്‍ കൃഷിയിറക്കു ന്നത്. മഴ വെള്ളത്തിന് പുറമെ വടക്കാഞ്ചേരി പുഴയില്‍ നിന്നുള്ള വെള്ളവും കൂടി ലഭിച്ചാല്‍ മാത്രമാണ് കൃഷി പൂണര്‍തയില്‍ എത്തൂകയുള്ളു.
പുഴയിലെ ആദൂര്‍ മുട്ടിക്കല്‍ ചിറയില്‍ നിന്നും കനാല്‍ വഴിയാണ് പാടശേഖരത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത്. എന്നാല്‍ കാലപഴക്കം മൂലം കനാലിന്റെ പലഭാഗങ്ങളും തകര്‍ന്ന് വീണതും കുട്ടിച്ചിറ ഭാഗത്ത് ചെറിയ ചീപ്പില്‍ കരിങ്കല്‍ കെട്ടാത്തതും പുഴവെള്ളം പാടശേഖരത്തില്‍ എത്തുന്നത് തടസപ്പെടുത്തിയിരിക്കുകയാണ്. ഇതുമൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി പാടശേഖരത്തില്‍ കടുത്ത ജല ദൗര്‍ലഭ്യമാണ് അനുഭവപ്പെടുന്നത്.
ജലക്ഷാമം രൂക്ഷമായതോടെ കരിങ്കല്‍കെട്ട് ഇടിഞ്ഞു വീണ ഭാഗത്ത് മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ പല തവണ താല്‍കാലിക തടയിണ നിര്‍മിച്ചെങ്കിലും വെള്ളം സംഭരിക്കാനായില്ല. കനാലിന്റെ വശങ്ങള്‍ തകര്‍ന്ന് പോയതിനാല്‍ തടയിണ നിര്‍മിച്ചിട്ടും പാടശേഖരത്തിലേക്ക് വെള്ളം കയറാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കനാലിന്റെ അറ്റകുറ്റപണികള്‍ നടത്തി കൃഷി സംരക്ഷിക്കണമെന്ന് നിരവധി തവണ ആവശ്യ പ്പെട്ടിട്ടും കടുത്ത അവഗണനയാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നത്. കനാല്‍ അറ്റകുറ്റപ്പണി നടത്തി പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കാന്‍ സൗകര്യം ഒരുക്കാമെന്ന അധികൃതരുടെ വാക്ക് വിശ്വാസത്തിലെടുത്ത് ഇത്തവണ കൃഷിയിറക്കിയ കര്‍ഷകരാണ് ഇപ്പോള്‍ പ്രതിസന്ധിയിരിക്കുന്നത്.
ബാങ്കില്‍ നിന്ന് വായ്പയെടുത്തും പണം പലിശക്കെടുത്തുമാണ് പല കര്‍ഷകരും പാടശേഖരത്തില്‍ കൃഷിയിറക്കിയിട്ടുള്ളത്.
ജലസേചന വകുപ്പ് അധികൃതരുടെ അനങ്ങാപാറ നയം ഒരു പ്രദേശത്തെ കര്‍ഷകരെ മുഴുവന്‍ കടക്കെണിയിലേക്കും പട്ടിണിയിലേക്കുമാണ് നയിക്കുന്നത്. നൂറുമേനി വിളവ് തരുന്ന തലപപ്പിള്ളിയുടെ നെല്ലറയെ സംരക്ഷിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും കണ്ണ് തുറക്കണമെന്ന അപേക്ഷയാണ് ആദൂര്‍ എയ്യാല്‍ പാടശേഖരത്തിലെ കര്‍ഷകര്‍ക്കുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

Kerala
  •  16 days ago
No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  16 days ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  16 days ago
No Image

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  16 days ago
No Image

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി

auto-mobile
  •  16 days ago
No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  16 days ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  16 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  16 days ago
No Image

സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎഇ; രാജ്യത്തേക്ക് സഹായം എത്തിക്കാൻ തയ്യാറാണെന്ന് അൻവർ ​ഗർ​ഗാഷ്

uae
  •  16 days ago
No Image

കളിക്കളത്തിൽ ആ താരം എന്നെ ശ്വാസം വിടാൻ പോലും അനുവദിച്ചിരുന്നില്ല: റൊണാൾഡോ

Football
  •  16 days ago