HOME
DETAILS

എസ്.എ.ടിയിലേക്കു പോകാന്‍ നിര്‍ദേശിച്ച് അന്യസംസ്ഥാന യുവതിയെയും നവജാത ശിശുവിനെയും രാത്രി ആശുപത്രിയില്‍ നിന്നു പുറത്താക്കി

  
Web Desk
May 28 2016 | 21:05 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e-%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%aa%e0%b5%8b%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

കഴിഞ്ഞ ദിവസം വീട്ടില്‍ പ്രസവിച്ച യുവതിക്കാണ് വീണ്ടും ദുര്‍ഗതി
സ്ഥലവും ഭാഷയും അറിയാത്ത ഇവരെ ആശാവര്‍ക്കര്‍മാരും
 മറ്റുമിടപെട്ടാണ് എസ്.എ.ടിയിലെത്തിച്ചത്
പോത്തന്‍കോട്: ആശുപത്രിക്കാര്‍ തിരിച്ചയച്ചതിനെ തുടര്‍ന്നു വീട്ടില്‍ പ്രസവിക്കേണ്ടി വന്ന അസം സ്വദേശിനി സിക്ക(19)വീണ്ടും ആശുപത്രി അധികൃതരുടെ നിഷേധാത്മക നിലപാടിനിരയായി. എസ്.എ.ടി ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ച്  യുവതിയെയും നവജാതശിശുവിനെയും രാത്രി കന്യാകുളങ്ങര ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു.ആംബുലന്‍സ് ലഭിക്കാത്തതിനാലും സ്ഥലവും ഭാഷയുമറിയാത്തതിനാലും  സ്വന്തം താമസ സ്ഥലത്തേക്കു മടങ്ങേണ്ടിവന്ന ഇവരെ ആശാവര്‍ക്കര്‍മാരും മറ്റും ഇടപെട്ടു ഇന്നലെ രാവിലെയാണ് എസ്.എ.ടിയില്‍ എത്തിച്ചത്. കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റി.
വെള്ളിയാഴ്ച ഉച്ചയോടെ പ്രസവ വേദനയെത്തുടര്‍ന്ന് കന്യാകുളങ്ങര ആശുപത്രിയില്‍ സിക്കയെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഡോക്ടറില്ലെന്നും എസ്.എ.ടിയില്‍ പ്രവേശിപ്പിക്കാനും പറഞ്ഞ് തിരിച്ചയച്ചിരുന്നു. തിരിച്ചു വീട്ടിലെത്തിയ സിക്ക വൈകുന്നേരം നാലരക്ക് ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചിരു. വിവരമറിഞ്ഞെത്തിയ വെമ്പായം പഞ്ചായത്തിലെ ആശാവര്‍ക്കറും ആരോഗ്യ പ്രവര്‍ത്തകരും ഇവരെ  വീണ്ടും കന്യാകുളങ്ങര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ രാത്രി പത്തരയോടെ അമ്മയെയും കുഞ്ഞിനെയും എസ്.എ.ടിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി ഡ്യൂട്ടി ഡോക്ടര്‍ ഡിസ്ചാര്‍ജ് എഴുതി നല്‍കുകയായിരുന്നു. 108 ആംബുലന്‍സ് ലഭ്യമാക്കാന്‍ നടപടിയുമെടുത്തില്ല. സ്ഥലവും ഭാഷയും അറിയാത്ത ഇവര്‍  കുഞ്ഞുമായി ഓട്ടോയില്‍  പോത്തന്‍കോട്ടെ താമസ സ്ഥലത്തെത്തി. ഇന്നലെ പുലര്‍ച്ചെ വിവരമറിഞ്ഞെത്തിയ പഞ്ചായത്തിലെ ആശാവര്‍ക്കര്‍ ബിന്ദു സജികുമാറും വനിത ആരോഗ്യ സൂപ്പര്‍ വൈസര്‍ സുരയും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ബിന്ദുമോളും ചേര്‍ന്ന് ഗ്രാമപഞ്ചായത്തിലെ പബ്ലിക് ഹെല്‍ത്ത് സെന്ററിലെ ഡോ.മഞ്ജു ഇക്ബാലിനെ വിവരമറിയിച്ചു. ഡോക്ടര്‍ ഇടപെട്ട് ഗ്രാമപഞ്ചായത്തിന്റെ വാഹനം ലഭ്യമാക്കി നവജാത ശിശുവിനെയും മാതാവിനെയും എസ്.എ.ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തിലേക്കും മാതാവിനെ വാര്‍ഡിലേക്കും മാറ്റി.
സ്ഥലവും  ഭാഷയും അറിയാത്ത ഇവരോട്  കരുണയില്ലാതെ പ്രവര്‍ത്തിച്ച കന്യാകുളങ്ങര ആശുപത്രി അധികൃതര്‍ക്കെതിരേ  നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്് വനിതാസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  6 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  7 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  7 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  8 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  8 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  8 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  9 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  10 hours ago