HOME
DETAILS

എസ്.എ.ടിയിലേക്കു പോകാന്‍ നിര്‍ദേശിച്ച് അന്യസംസ്ഥാന യുവതിയെയും നവജാത ശിശുവിനെയും രാത്രി ആശുപത്രിയില്‍ നിന്നു പുറത്താക്കി

  
backup
May 28 2016 | 21:05 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e-%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%aa%e0%b5%8b%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

കഴിഞ്ഞ ദിവസം വീട്ടില്‍ പ്രസവിച്ച യുവതിക്കാണ് വീണ്ടും ദുര്‍ഗതി
സ്ഥലവും ഭാഷയും അറിയാത്ത ഇവരെ ആശാവര്‍ക്കര്‍മാരും
 മറ്റുമിടപെട്ടാണ് എസ്.എ.ടിയിലെത്തിച്ചത്
പോത്തന്‍കോട്: ആശുപത്രിക്കാര്‍ തിരിച്ചയച്ചതിനെ തുടര്‍ന്നു വീട്ടില്‍ പ്രസവിക്കേണ്ടി വന്ന അസം സ്വദേശിനി സിക്ക(19)വീണ്ടും ആശുപത്രി അധികൃതരുടെ നിഷേധാത്മക നിലപാടിനിരയായി. എസ്.എ.ടി ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ച്  യുവതിയെയും നവജാതശിശുവിനെയും രാത്രി കന്യാകുളങ്ങര ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു.ആംബുലന്‍സ് ലഭിക്കാത്തതിനാലും സ്ഥലവും ഭാഷയുമറിയാത്തതിനാലും  സ്വന്തം താമസ സ്ഥലത്തേക്കു മടങ്ങേണ്ടിവന്ന ഇവരെ ആശാവര്‍ക്കര്‍മാരും മറ്റും ഇടപെട്ടു ഇന്നലെ രാവിലെയാണ് എസ്.എ.ടിയില്‍ എത്തിച്ചത്. കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റി.
വെള്ളിയാഴ്ച ഉച്ചയോടെ പ്രസവ വേദനയെത്തുടര്‍ന്ന് കന്യാകുളങ്ങര ആശുപത്രിയില്‍ സിക്കയെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഡോക്ടറില്ലെന്നും എസ്.എ.ടിയില്‍ പ്രവേശിപ്പിക്കാനും പറഞ്ഞ് തിരിച്ചയച്ചിരുന്നു. തിരിച്ചു വീട്ടിലെത്തിയ സിക്ക വൈകുന്നേരം നാലരക്ക് ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചിരു. വിവരമറിഞ്ഞെത്തിയ വെമ്പായം പഞ്ചായത്തിലെ ആശാവര്‍ക്കറും ആരോഗ്യ പ്രവര്‍ത്തകരും ഇവരെ  വീണ്ടും കന്യാകുളങ്ങര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ രാത്രി പത്തരയോടെ അമ്മയെയും കുഞ്ഞിനെയും എസ്.എ.ടിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി ഡ്യൂട്ടി ഡോക്ടര്‍ ഡിസ്ചാര്‍ജ് എഴുതി നല്‍കുകയായിരുന്നു. 108 ആംബുലന്‍സ് ലഭ്യമാക്കാന്‍ നടപടിയുമെടുത്തില്ല. സ്ഥലവും ഭാഷയും അറിയാത്ത ഇവര്‍  കുഞ്ഞുമായി ഓട്ടോയില്‍  പോത്തന്‍കോട്ടെ താമസ സ്ഥലത്തെത്തി. ഇന്നലെ പുലര്‍ച്ചെ വിവരമറിഞ്ഞെത്തിയ പഞ്ചായത്തിലെ ആശാവര്‍ക്കര്‍ ബിന്ദു സജികുമാറും വനിത ആരോഗ്യ സൂപ്പര്‍ വൈസര്‍ സുരയും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ബിന്ദുമോളും ചേര്‍ന്ന് ഗ്രാമപഞ്ചായത്തിലെ പബ്ലിക് ഹെല്‍ത്ത് സെന്ററിലെ ഡോ.മഞ്ജു ഇക്ബാലിനെ വിവരമറിയിച്ചു. ഡോക്ടര്‍ ഇടപെട്ട് ഗ്രാമപഞ്ചായത്തിന്റെ വാഹനം ലഭ്യമാക്കി നവജാത ശിശുവിനെയും മാതാവിനെയും എസ്.എ.ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തിലേക്കും മാതാവിനെ വാര്‍ഡിലേക്കും മാറ്റി.
സ്ഥലവും  ഭാഷയും അറിയാത്ത ഇവരോട്  കരുണയില്ലാതെ പ്രവര്‍ത്തിച്ച കന്യാകുളങ്ങര ആശുപത്രി അധികൃതര്‍ക്കെതിരേ  നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്് വനിതാസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  20 days ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  20 days ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  20 days ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  20 days ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  20 days ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  20 days ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  20 days ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  21 days ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  21 days ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  21 days ago