
ഹൈമാസ്റ്റ് വിളക്കുകള്‍ കണ്ണടച്ചു: ലക്ഷങ്ങള്‍ ചെലവഴിച്ചത് പാഴായി
പാലക്കാട്: നഗരത്തില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകള്‍ കണ്ണടയ്ക്കുമ്പോഴും അധികൃതര്‍ അറിഞ്ഞ മട്ടില്ല. നഗരമധ്യമായ മിഷ്യന്സ്കൂളിന് മുന്നിലെ ഹൈമാസ്റ്റ് വിളക്ക് മിഴിയടച്ചിട്ട് മാസങ്ങളായെങ്കിലും ഇത് നന്നാക്കാന്‍ ഇതേവരെ ഭരണകൂടം തയ്യാറായിട്ടില്ല. 2 വര്‍ഷം മുമ്പാണ് 40ലക്ഷം രൂപ ചിലവില്‍ ഒലവക്കോട്, സ്റ്റേഡിയം സ്റ്റാന്‍ഡ്, കോട്ടമൈതാനം, ഐ.എം.എ ജങ്ഷന്, മിഷ്യന്‍സ്കൂള്‍ ജങ്ഷന്, മേഴ്സി ജങ്ഷന് എന്നിവിടങ്ങളില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ചത്.
8 വിളക്കുകളുള്ള കൂറ്റന്‍ ഹൈമാസ്റ്റ് വിളക്കുകള്‍ക്ക് നാളുകള്‍ കഴിഞ്ഞതോടെ ശനി ദശ തുടങ്ങുകയായിരുന്നു. സ്തൂപത്തിലെ ബള്‍ബുകള്‍ ഓരോന്നായി മിഴിയടക്കുകയും പലതവണ ഹൈമാസ്റ്റ് വിളക്കുകള്‍ പൂര്‍ണ്ണമായും മിഴിയടയ്ക്കുകയും പതിവാക്കി. എന്നാല്‍ ഇത്തരം ഹൈമാസ്റ്റ് വിളക്കുകള്‍ കണ്ണടയ്ക്കുമ്പോള്‍ കെ.എസ്.ഇ.ബിയോട് പരാതി പറഞ്ഞാല്‍ തങ്ങള്‍ക്കല്ല ഇതിന്റെ ഉത്തരവാദിത്വമെന്ന് പറഞ്ഞ് ഇവര്‍ കൈമലര്‍ത്തുക പതിവാണ്.
എന്നാല്‍ ഉത്തരവാദിത്വമുള്ള നഗരസഭയാകട്ടെ കണ്ണടച്ച ബള്ബുകള്ക്കുനേരെ കണ്ണു തുറക്കാത്ത നിലപാടിലാണ്. നഗരത്തിലെ ഏറെത്തിരക്കുള്ള കവല കൂടിയായ മിഷ്യന്‍സ്കൂള്‍ ജങ്ഷനില്‍ രാപകലന്യേ ഏറെതിരക്കാണ്. നിരവധി വിദ്യാഭ്യാസ-ധനകാര്യസ്ഥാപനങ്ങളും ആരാധനാലയങ്ങളുമുള്ള ഇവിടെ ഹൈമാസ്റ്റ് വിളക്കുകള്‍ കണ്ണടച്ചതോടെ സന്ധ്യമയങ്ങിയാല്‍ അന്ധകാരം പടര്‍ന്ന മട്ടിലാണ്. സമീപത്ത് കെ.എസ്.ആര്.ടി.സി സ്റ്റാന്ഡുള്ളതിനാലും തിരുവനന്തപുരം, എറണാകുളം ഭാഗത്തുനിന്നുള്ള അന്തര്‍സംസ്ഥാന ബസ്സുകള്‍ രാത്രിയില്‍ വന്ന് ആളുകളെ കയറ്റുന്ന ഹാള്‍ട്ടിംഗ് കേന്ദ്രം കൂടിയാണിവിടെ.
ഇത്തരത്തിലുള്ള നിരവധി ബസ്സുകള്‍ രാത്രി എട്ടുമണി കഴിഞ്ഞാല്‍ 11 മണിവരെ ഇവിടെ വന്നുപോകുന്നുണ്ട്. മാത്രമല്ല കെ.എസ്.ആര്.ടി.സിയിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും നിരവധി ആള്ക്കാര് വന്നുപോകുന്ന കവലയാണ് മിഷ്യന്‍സ്കൂള്‍ ജങ്ഷന്.
സമീപത്തെ മറ്റു സോഡിയം ലാമ്പുകളില്നിന്നുള്ളതും സിഗ്നല്‍ പോസ്റ്റുകളിലെ പരസ്യബോര്ഡുകളില്നിന്നുമുള്ള വെളിച്ചമാണിപ്പോള്‍ ഇവിടെ ആശ്രയമായിട്ടുള്ളത്. ഹൈമാസ്റ്റ് വിളക്കുകള്‍ കണ്ണടയ്ക്കുമ്പോള്‍ പലപ്പോഴും പത്രവാര്‍ത്തകളിലുടെ മാത്രമാണ് ബന്ധപ്പെട്ടവര്‍ അറിയുന്നത്.
എന്നാല്‍ ഇതിന്റെ സാങ്കേതിക സംവിധാനത്തിലെ തകരാറുകളാണ് ഇത്തരം വിളക്കുകള്‍ അടിക്കടി പണി മുടക്കാന്‍ കാരണമാകുന്നതെന്നാണ് അധികൃതരുടെ വാദം. ഇതിന്റെ സാങ്കേതിക വിഭാഗക്കാര്‍ തന്നെ വേണം തകരാര്‍ പരിഹരിക്കാനെന്നതിനാല് ഇവര്‍ വരാത്തിടത്തോളം ഇത്തരം വിളക്കുകള്‍ കണ്ണടച്ചുതന്നെയിരിക്കും. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ നഗരത്തിന്റെ മറ്റു അഞ്ചിടങ്ങളില്‍ ഹൈമാസ്റ്റ് വിളക്കുള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞതെല്ലാം ജലരേഖയായി.
നഗരവികസനത്തിന്റെ പേരില്‍ കോടികള്‍ തുലയ്ക്കുമ്പോഴും ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ഥാപിച്ച ഇത്തരം ഹൈമാസ്റ്റ് വിളക്കുകള്‍ ഉപയോഗശൂന്യമാവുകയാണ്. ഫലമോ രാപകലന്യേ ഏറെ വാഹന സഞ്ചാരമുള്ള കവലകള്‍ സന്ധ്യ മയങ്ങുന്നതോടെ അന്ധകാരത്തിന്റെ പിടിയിലാവുകയാണ്.
ലക്ഷങ്ങള്‍ പാഴാക്കുന്ന ഇത്തരം പദ്ധതികള്‍ക്കു നേരെ മാറി വരുന്ന ഭരണസാരഥ്യങ്ങള് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതാണ് നഗരവികാസം പേരിലൊതുക്കുന്ന കവലകളുടെ തീരാശാപമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമി ജയിൽ ചാടി, രക്ഷപെട്ടത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്
Kerala
• 2 months ago
ക്ഷേമപെൻഷൻ വിതരണം ഇന്നു മുതൽ; 62 ലക്ഷം പേർക്ക് 1,600 രൂപ വീതം ലഭിക്കുമെന്ന് ധനമന്ത്രി
Kerala
• 2 months ago
എം പരിവാഹന്‍ തട്ടിപ്പിൽ നഷ്ടമായത് 45 ലക്ഷം; കേരളത്തിൽ തട്ടിപ്പിനിരയായത് 500 ലേറെ പേർ, കൂടുതൽ പേരുടെ പണം പോയേക്കും
Kerala
• 2 months ago
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് താക്കീത്; അപേക്ഷകളിൽ കാലതാമസം വരുത്തിയാൽ നടപടി
Kerala
• 2 months ago
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് യു.എന്നിൽ ആവശ്യപ്പെട്ട് ഇന്ത്യ; പട്ടിണി മരണം തുടരുന്നു
International
• 2 months ago
തിങ്കളാഴ്ച വരെ മഴ തുടരും; ആറ് ജില്ലകളിൽ അതിശക്തമായ മഴ, ഓറഞ്ച് അലർട്ട്
Weather
• 2 months ago
മുസ്ലിം നേതാക്കളുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി മോഹന്‍ ഭാഗവത്; ചര്ച്ചയ്ക്കെത്തിയവരെല്ലാം സംഘ്പരിവാരുമായി അടുപ്പമുള്ളവര്‍
National
• 2 months ago
ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാന്‍സ്; സ്വാഗതം ചെയ്ത് സഊദി അറേബ്യ
International
• 2 months ago
സ്വതന്ത്രവ്യാപാര കരാര്‍ ഇന്ത്യക്കും ബ്രിട്ടണും ഒരുപോലെ ഗുണം, നിരവധി വസ്തുക്കളുടെ വില കുറയും, തൊഴില്‍സാധ്യതകൂടും; കേരളത്തിനും മെച്ചം | India-UK Trade Deal
International
• 2 months ago
ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണി; സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്
National
• 2 months ago
സാൻഡ്രിംഗ്ഹാം ഹൗസിൽ ചാൾസ് രാജാവിനെ സന്ദർശിച്ച് വൃക്ഷത്തൈ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി
National
• 2 months ago
ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 27 പേർക്ക് പരുക്ക്
National
• 2 months ago
കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; പയ്യന്നൂർ സ്വദേശിയായ യുവതി പിടിയിൽ
Kerala
• 2 months ago
സംഭല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം
National
• 2 months ago
ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, മതേതര എന്നീ വാക്കുകൾ നീക്കം ചെയ്യാൻ നിലവിൽ പദ്ധതിയില്ല: നിയമമന്ത്രി
National
• 2 months ago
ശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 months ago
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാതാപിതാക്കളെ പരിപാലിക്കാൻ 30 ദിവസത്തെ അവധി; കേന്ദ്ര പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ്
National
• 2 months ago
ആർ.എസ്.എസ് വിദ്യാഭ്യാസ സമ്മേളനത്തിൽ കേരളത്തിലെ അഞ്ച് യൂണിവേഴ്സിറ്റി വി.സിമാർ പങ്കെടുക്കുമെന്ന് സംഘാടകർ
Kerala
• 2 months ago
കാഞ്ഞങ്ങാട്ട് പ്രാദേശിക അവധി; സ്കൂളുകളും കടകളും അടച്ചിടണം, ഗതാഗത നിയന്ത്രണവും
Kerala
• 2 months ago
കുവൈത്തിലെ ജലീബ് അൽ-ഷുയൂഖിൽ വൻ റെയ്ഡ്; നിരവധി പ്രവാസികൾ അറസ്റ്റിൽ
Kuwait
• 2 months ago
ഐപിഎസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ; പോക്സോ വിവാദത്തിൽപെട്ട പത്തനംതിട്ട എസ്പിയ്ക്ക് ഉയർന്ന ചുമതല
Kerala
• 2 months ago