HOME
DETAILS

അഫ്‌റസുലിന്റെ കൊലപാതകം: ഭാര്യ സുപ്രിംകോടതിയില്‍

  
backup
February 05, 2018 | 3:42 AM

%e0%b4%85%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82


ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ നിന്നുള്ള തൊഴിവാളി മുഹമ്മദ് അഫ്‌റസുലിനെ രാജസ്ഥാനിലെ രാജ്‌സമന്തില്‍ ജീവനോടെ ചുട്ടുകൊന്ന സംഭവം പ്രത്യേക സംഘത്തെകൊണ്ട് (എസ്.ഐ.ടി) അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സുപ്രിംകോടതിയെ സമീപിച്ചു.
കേസില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ തടയണമെന്നും അഫ്‌റസുലിന്റെ ഭാര്യ ഗുല്‍ഭാര്‍ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഗുല്‍ഭാര്‍ നേരത്തെ നല്‍കിയ കേസില്‍ അധികഹരജിയായാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.
വര്‍ഗീയ വിദ്വേഷത്തിന് കാരണമാകുന്ന വിഡിയോകള്‍, വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതിന് തടയണമെന്നു നേരത്തെ ഇന്ദിരാ ജയ്‌സിങ് മുഖേനനല്‍കിയ ഹരജിയില്‍ ഗുല്‍ഭാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിലെ ചില ഭാഗങ്ങള്‍ നീക്കി പുതിയ ഹരജിസമര്‍പ്പിക്കാനായിരുന്നു അന്ന് കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതോടെയാണ് കഴിഞ്ഞദിവസം ഇന്ദിരാജയ്‌സിങ് പുതിയ ഹരജി നല്‍കിയത്.
അഫ്‌റസുലിനെ ക്രൂരമായി കൊലപ്പെടുത്തുന്നതിലേക്കു നയിച്ച ഘടകങ്ങളും അതിന് ഉത്തരവാദികള്‍ ആരാണെന്നതും അന്വേഷിക്കണം. ലൗ ജിഹാദ് പോലുള്ള വിഷപ്രചാരണങ്ങളടങ്ങിയ വിഡിയോകള്‍ നീക്കംചെയ്യാനും കോടതി നിര്‍ദേശം നല്‍കണം.
ന്യൂനപക്ഷങ്ങളെ പിശാചുവല്‍കരിച്ചു നടക്കുന്ന പ്രചാരണങ്ങളും വിവേചനങ്ങളും അവര്‍ക്കെതിരേ ആക്രമണത്തിന് ഇളക്കിവിടുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനും കോടതി ഇടപെടണമെന്നും പുതിയ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫയലില്‍ സ്വീകരിച്ച ഹരജി ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് പിന്നീട് പരിഗണിക്കും. ഡിസംബര്‍ ആറിനാണ് അഫ്‌റസുലിനെ സംഘപരിവാര പ്രവര്‍ത്തകന്‍ ശംഭുലാല്‍ കൊലപ്പെടുത്തിയത്.
ക്രൂരമായി മര്‍ദിച്ചും മഴുകൊണ്ട് വെട്ടുകയുംചെയ്ത ശേഷം അഫ്‌റസുലിനെ മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം കൂടെയുണ്ടായിരുന്നവര്‍ വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. എല്ലാ ജിഹാദികള്‍ക്കും ഉള്ള പാഠമാണ് ഇതെന്നതുള്‍പ്പെടെയുള്ള ഹീനമായ ഭാഷ ഉപയോഗിച്ചുള്ള അക്രമിയുടെ അഭിമുഖവും വിഡിയോയില്‍ ഉണ്ടായിരുന്നു.അന്തസോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു എതിരാണ് ഇത്തരം സംഭവങ്ങളെന്നും ഹരജിക്കാരി ബോധിപ്പിച്ചു. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനവും ഭീഷണിയും നേരിടുന്നത് ഭരണഘടനയുടെ വിവിധ വകുപ്പുകളുടെ ലംഘനമാണ്. അഫ്‌റസുലിന്റെ കൊലപാതകം മാത്രം അന്വേഷിക്കുകയും അതിന്റെ പ്രേരണകളിലേക്കു കടക്കാതിരിക്കുകയുംചെയ്ത രാജസ്ഥാന്‍ പൊലിസിന്റെ നടപടിയില്‍ ഹരജിക്കാരി അതൃപ്തി രേഖപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഘോഷ രാവുകള്‍ക്ക് കൂടുതല്‍ സമയം; മസ്‌കത്തിലെ പാര്‍ക്കുകള്‍ രാത്രി 12 വരെ തുറക്കും 

oman
  •  21 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്‍ കീഴടങ്ങി

Kerala
  •  21 days ago
No Image

സലാലകേരള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് വൈകുന്നു; പ്രതിഷേധം ശക്തമാക്കി പ്രവാസികള്‍

oman
  •  21 days ago
No Image

ഒമാനില്‍ ചൂട് കനക്കും; ബര്‍ക്കയില്‍ 46.7 ഡിഗ്രി രേഖപ്പെടുത്തി

oman
  •  21 days ago
No Image

രാജീവുമല്ല, മുരളീധരനുമല്ല; ബി.ബി. ഗോപകുമാര്‍ ബി.ജെ.പി. നിയമസഭ കക്ഷിനേതാവ്

Kerala
  •  21 days ago
No Image

കച്ച് തീരത്ത് വന്‍ ലഹരിവേട്ട; 1,000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി

National
  •  21 days ago
No Image

പരിശോധനാഫലം നെഗറ്റീവ്; ഉഗാണ്ടയില്‍ നിന്ന് ബംഗളുരുവിലെത്തിയ യുവതിക്ക് എബോളയില്ല

National
  •  21 days ago
No Image

'തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട, ഇതൊരു തുടക്കം മാത്രം, ഇ.ഡി റെയ്ഡ് ചിലര്‍ക്ക് മനസംതൃപ്തി നല്‍കി': പിണറായി

Kerala
  •  21 days ago
No Image

ജംറയ്ക്ക് നേരെ കല്ലേറ്; ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ ഒത്തുകൂടി | Hajj 2026

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരത്ത് പിണറായിയുടെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം; ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സി.പി.എം പ്രവര്‍ത്തകര്‍, കാറിന്റെ ചില്ലുകള്‍ തകര്‍ത്തു

Kerala
  •  21 days ago