HOME
DETAILS

അഫ്‌റസുലിന്റെ കൊലപാതകം: ഭാര്യ സുപ്രിംകോടതിയില്‍

  
backup
February 05 2018 | 03:02 AM

%e0%b4%85%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82


ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ നിന്നുള്ള തൊഴിവാളി മുഹമ്മദ് അഫ്‌റസുലിനെ രാജസ്ഥാനിലെ രാജ്‌സമന്തില്‍ ജീവനോടെ ചുട്ടുകൊന്ന സംഭവം പ്രത്യേക സംഘത്തെകൊണ്ട് (എസ്.ഐ.ടി) അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സുപ്രിംകോടതിയെ സമീപിച്ചു.
കേസില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ തടയണമെന്നും അഫ്‌റസുലിന്റെ ഭാര്യ ഗുല്‍ഭാര്‍ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഗുല്‍ഭാര്‍ നേരത്തെ നല്‍കിയ കേസില്‍ അധികഹരജിയായാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.
വര്‍ഗീയ വിദ്വേഷത്തിന് കാരണമാകുന്ന വിഡിയോകള്‍, വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതിന് തടയണമെന്നു നേരത്തെ ഇന്ദിരാ ജയ്‌സിങ് മുഖേനനല്‍കിയ ഹരജിയില്‍ ഗുല്‍ഭാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിലെ ചില ഭാഗങ്ങള്‍ നീക്കി പുതിയ ഹരജിസമര്‍പ്പിക്കാനായിരുന്നു അന്ന് കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതോടെയാണ് കഴിഞ്ഞദിവസം ഇന്ദിരാജയ്‌സിങ് പുതിയ ഹരജി നല്‍കിയത്.
അഫ്‌റസുലിനെ ക്രൂരമായി കൊലപ്പെടുത്തുന്നതിലേക്കു നയിച്ച ഘടകങ്ങളും അതിന് ഉത്തരവാദികള്‍ ആരാണെന്നതും അന്വേഷിക്കണം. ലൗ ജിഹാദ് പോലുള്ള വിഷപ്രചാരണങ്ങളടങ്ങിയ വിഡിയോകള്‍ നീക്കംചെയ്യാനും കോടതി നിര്‍ദേശം നല്‍കണം.
ന്യൂനപക്ഷങ്ങളെ പിശാചുവല്‍കരിച്ചു നടക്കുന്ന പ്രചാരണങ്ങളും വിവേചനങ്ങളും അവര്‍ക്കെതിരേ ആക്രമണത്തിന് ഇളക്കിവിടുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനും കോടതി ഇടപെടണമെന്നും പുതിയ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫയലില്‍ സ്വീകരിച്ച ഹരജി ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് പിന്നീട് പരിഗണിക്കും. ഡിസംബര്‍ ആറിനാണ് അഫ്‌റസുലിനെ സംഘപരിവാര പ്രവര്‍ത്തകന്‍ ശംഭുലാല്‍ കൊലപ്പെടുത്തിയത്.
ക്രൂരമായി മര്‍ദിച്ചും മഴുകൊണ്ട് വെട്ടുകയുംചെയ്ത ശേഷം അഫ്‌റസുലിനെ മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം കൂടെയുണ്ടായിരുന്നവര്‍ വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. എല്ലാ ജിഹാദികള്‍ക്കും ഉള്ള പാഠമാണ് ഇതെന്നതുള്‍പ്പെടെയുള്ള ഹീനമായ ഭാഷ ഉപയോഗിച്ചുള്ള അക്രമിയുടെ അഭിമുഖവും വിഡിയോയില്‍ ഉണ്ടായിരുന്നു.അന്തസോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു എതിരാണ് ഇത്തരം സംഭവങ്ങളെന്നും ഹരജിക്കാരി ബോധിപ്പിച്ചു. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനവും ഭീഷണിയും നേരിടുന്നത് ഭരണഘടനയുടെ വിവിധ വകുപ്പുകളുടെ ലംഘനമാണ്. അഫ്‌റസുലിന്റെ കൊലപാതകം മാത്രം അന്വേഷിക്കുകയും അതിന്റെ പ്രേരണകളിലേക്കു കടക്കാതിരിക്കുകയുംചെയ്ത രാജസ്ഥാന്‍ പൊലിസിന്റെ നടപടിയില്‍ ഹരജിക്കാരി അതൃപ്തി രേഖപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവസാന മത്സരം കളിക്കാതിരുന്നിട്ടും ഒന്നാമൻ; അർജന്റീനക്കൊപ്പം ലാറ്റിനമേരിക്ക കീഴടക്കി മെസി

Football
  •  8 days ago
No Image

''നിറഞ്ഞോട്ടെ ബഹുമാനം'': മുഖ്യമന്ത്രിയേയും മന്ത്രിമാരെയും 'ബഹുമാനപ്പെട്ട' എന്നു സംബോധന ചെയ്യണം, സര്‍ക്കുലര്‍ പുറത്തിറക്കി

Kerala
  •  8 days ago
No Image

തെല്‍ അവീവ് കോടതിയില്‍ കേസ് നടക്കുകയാണ്, അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നെതന്യാഹു ശിക്ഷിക്കപ്പെടും, ഇതൊഴിവാക്കാന്‍ അയാള്‍ എവിടേയും ബോംബിടും;സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരത

International
  •  8 days ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: സൂര്യകുമാർ യാദവ് 

Cricket
  •  8 days ago
No Image

ഇന്ത്യന്‍ രൂപ താഴേക്ക് തന്നെ; അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവാസികള്‍; ഇന്നത്തെ മൂല്യം ഇങ്ങനെ | Indian Rupee Value

Economy
  •  8 days ago
No Image

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍; ജലനാഥ് ഖനാലിന്റെ ഭാര്യ വെന്തുമരിച്ചു

International
  •  8 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പ്രതിസന്ധിയിലായി അന്വേഷണ സംഘം

Kerala
  •  8 days ago
No Image

അഫ്ഗാൻ കൊടുങ്കാറ്റ് തകർത്തത് പാകിസ്ഥാന്റെ ഏഷ്യൻ റെക്കോർഡ്; വരവറിയിച്ചത് ചരിത്രം തിരുത്തിയെഴുതി 

Cricket
  •  8 days ago
No Image

ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?

International
  •  8 days ago
No Image

20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി

uae
  •  8 days ago