HOME
DETAILS

അഫ്‌റസുലിന്റെ കൊലപാതകം: ഭാര്യ സുപ്രിംകോടതിയില്‍

  
backup
February 05, 2018 | 3:42 AM

%e0%b4%85%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82


ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ നിന്നുള്ള തൊഴിവാളി മുഹമ്മദ് അഫ്‌റസുലിനെ രാജസ്ഥാനിലെ രാജ്‌സമന്തില്‍ ജീവനോടെ ചുട്ടുകൊന്ന സംഭവം പ്രത്യേക സംഘത്തെകൊണ്ട് (എസ്.ഐ.ടി) അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സുപ്രിംകോടതിയെ സമീപിച്ചു.
കേസില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ തടയണമെന്നും അഫ്‌റസുലിന്റെ ഭാര്യ ഗുല്‍ഭാര്‍ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഗുല്‍ഭാര്‍ നേരത്തെ നല്‍കിയ കേസില്‍ അധികഹരജിയായാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.
വര്‍ഗീയ വിദ്വേഷത്തിന് കാരണമാകുന്ന വിഡിയോകള്‍, വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതിന് തടയണമെന്നു നേരത്തെ ഇന്ദിരാ ജയ്‌സിങ് മുഖേനനല്‍കിയ ഹരജിയില്‍ ഗുല്‍ഭാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിലെ ചില ഭാഗങ്ങള്‍ നീക്കി പുതിയ ഹരജിസമര്‍പ്പിക്കാനായിരുന്നു അന്ന് കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതോടെയാണ് കഴിഞ്ഞദിവസം ഇന്ദിരാജയ്‌സിങ് പുതിയ ഹരജി നല്‍കിയത്.
അഫ്‌റസുലിനെ ക്രൂരമായി കൊലപ്പെടുത്തുന്നതിലേക്കു നയിച്ച ഘടകങ്ങളും അതിന് ഉത്തരവാദികള്‍ ആരാണെന്നതും അന്വേഷിക്കണം. ലൗ ജിഹാദ് പോലുള്ള വിഷപ്രചാരണങ്ങളടങ്ങിയ വിഡിയോകള്‍ നീക്കംചെയ്യാനും കോടതി നിര്‍ദേശം നല്‍കണം.
ന്യൂനപക്ഷങ്ങളെ പിശാചുവല്‍കരിച്ചു നടക്കുന്ന പ്രചാരണങ്ങളും വിവേചനങ്ങളും അവര്‍ക്കെതിരേ ആക്രമണത്തിന് ഇളക്കിവിടുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനും കോടതി ഇടപെടണമെന്നും പുതിയ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫയലില്‍ സ്വീകരിച്ച ഹരജി ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് പിന്നീട് പരിഗണിക്കും. ഡിസംബര്‍ ആറിനാണ് അഫ്‌റസുലിനെ സംഘപരിവാര പ്രവര്‍ത്തകന്‍ ശംഭുലാല്‍ കൊലപ്പെടുത്തിയത്.
ക്രൂരമായി മര്‍ദിച്ചും മഴുകൊണ്ട് വെട്ടുകയുംചെയ്ത ശേഷം അഫ്‌റസുലിനെ മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം കൂടെയുണ്ടായിരുന്നവര്‍ വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. എല്ലാ ജിഹാദികള്‍ക്കും ഉള്ള പാഠമാണ് ഇതെന്നതുള്‍പ്പെടെയുള്ള ഹീനമായ ഭാഷ ഉപയോഗിച്ചുള്ള അക്രമിയുടെ അഭിമുഖവും വിഡിയോയില്‍ ഉണ്ടായിരുന്നു.അന്തസോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു എതിരാണ് ഇത്തരം സംഭവങ്ങളെന്നും ഹരജിക്കാരി ബോധിപ്പിച്ചു. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനവും ഭീഷണിയും നേരിടുന്നത് ഭരണഘടനയുടെ വിവിധ വകുപ്പുകളുടെ ലംഘനമാണ്. അഫ്‌റസുലിന്റെ കൊലപാതകം മാത്രം അന്വേഷിക്കുകയും അതിന്റെ പ്രേരണകളിലേക്കു കടക്കാതിരിക്കുകയുംചെയ്ത രാജസ്ഥാന്‍ പൊലിസിന്റെ നടപടിയില്‍ ഹരജിക്കാരി അതൃപ്തി രേഖപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റ് ചോദിച്ച മലയാളി വനിതാ ടിടിഇയെ ആക്രമിച്ചു; മുഖത്ത് മാന്തുകയും വസ്ത്രം കീറുകയും ചെയ്തു; അസം സ്വദേശി പിടിയിൽ

crime
  •  28 minutes ago
No Image

പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ശിവകുമാര്‍

National
  •  44 minutes ago
No Image

നീ ഇന്നും 63 നോട്ടൗട്ട്: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണീർ അധ്യായത്തിന്റെ ഓർമ്മകൾക്ക് ഇന്ന് 11 വയസ്സ്

Cricket
  •  an hour ago
No Image

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്കു പോയ വാഹനം ചെന്നെത്തിയത് കാട്ടിനുള്ളില്‍;  രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളുടെ കൈ അറ്റു

Kerala
  •  2 hours ago
No Image

'എല്ലാവരെയും കൊല്ലുമെന്നും മദ്യകുപ്പിയുമെടുത്ത് ടോള്‍ പ്ലാസയില്‍ ഇറങ്ങിയോടി';  കോഴിക്കോട് - ബെംഗളൂരു സ്വകാര്യ ബസില്‍ യാത്രക്കാര്‍ക്ക് ഡ്രൈവറുടെ ഭീഷണി

Kerala
  •  2 hours ago
No Image

ഭർതൃവീട്ടിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം: മകളുടെ മരണത്തിൽ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് യുവതിയുടെ അച്ഛൻ; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

crime
  •  2 hours ago
No Image

സർക്കാർ ഹോസ്റ്റൽ ശുചിമുറിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; 23-കാരൻ അറസ്റ്റിൽ, ഹോസ്റ്റൽ ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ കേസ്

crime
  •  3 hours ago
No Image

കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ; കരടിൽ കുരുങ്ങി സംസ്ഥാന സർക്കാർ

Kerala
  •  3 hours ago
No Image

എയർ അറേബ്യക്ക് 'ലോ-കോസ്റ്റ് കാരിയർ ഓഫ് ദി ഇയർ' അവാർഡ്

uae
  •  3 hours ago