HOME
DETAILS

ജനാദിരിയ്യ ഫെസ്റ്റ്: വി.കെ സിങ്ങിന്റെ നേതൃത്വത്തില്‍ ആദ്യ ഇന്ത്യന്‍ സംഘമെത്തി

  
backup
February 05, 2018 | 3:46 AM

%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a6%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%bf-%e0%b4%95



ജിദ്ദ: സഊദി ദേശീയ പൈതൃകസാംസ്‌കാരികോത്സവമായ ജനാദിരിയ്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍നിന്ന് ആദ്യ ഉന്നതതല സംഘം രാജ്യത്തെത്തി. വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം റിയാദില്‍ എത്തിയത്. ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ്, എംബസി ഉദ്യോഗസ്ഥര്‍, സഊദിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സംഘത്തെ സ്വീകരിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ചൊവ്വാഴ്ച സഊദിയിലെത്തും.
രാവിലെ നാഷനല്‍ ഗാര്‍ഡ് സന്ദര്‍ശിച്ച കേന്ദ്രമന്ത്രി വി.കെ സിങ് സഊദി മന്ത്രി അമീര്‍ ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ അയ്യാഫുമായി കൂട്ടിക്കാഴ്ച നടത്തി. ജനാദിരിയ്യയിലെ ഇന്ത്യന്‍ പവലിയനും മന്ത്രി സന്ദര്‍ശിച്ചു. ഏഴിന് ആരംഭിക്കുന്ന ഫെസ്റ്റിവലില്‍ ഇത്തവണ അതിഥി രാഷ്ട്രമായി പങ്കെടുക്കാന്‍ ഇന്ത്യക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇത് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
1985 മുതല്‍ സഊദി നാഷനല്‍ ഗാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്ന സാംസ്‌കാരികോത്സവത്തിന്റെ 32-ാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. റിയാദില്‍നിന്ന് 42 കിലോമീറ്റര്‍ വടക്കുകിഴക്കുള്ള ജനാദിരിയ്യയില്‍ ആരംഭിക്കുന്ന സാംസ്‌കാരിക മഹോത്സവത്തില്‍ ഇന്ത്യയില്‍നിന്നു വിവിധ കലാകാരന്മാര്‍ പങ്കെടുക്കും. രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യവും കലയും സന്ദര്‍ശകര്‍ക്കു പരിചയപ്പെടുത്തുന്ന വിവിധ പരിപാടികളും അവതരിപ്പിക്കും. ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച കുതിച്ചുചാട്ടത്തിന്റെ നേര്‍ക്കാഴ്ചകളും ഫെസ്റ്റിവല്‍ പവലിയനില്‍ ഒരുക്കും.
ജനാദിരിയ്യ വില്ലേജിലെ വിശാലമായ ഇന്ത്യന്‍ പവലിയനില്‍ കലാ, കായിക, വിനോദ പരിപാടികള്‍, സെമിനാര്‍ എന്നിവ നടക്കും. ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഇന്ത്യന്‍ ബിസിനസ് സംരംഭകരുടെ സാന്നിധ്യവും പവലിയനില്‍ ഉണ്ടാകും. ഉത്സവം 18 ദിവസം നീണ്ടുനില്‍ക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐ ഉപയോഗിച്ച് വ്യാജ യുദ്ധചിത്രങ്ങൾ നിർമ്മിച്ചു: ബഹ്‌റൈനിൽ യുവാവ് അറസ്റ്റിൽ

International
  •  7 days ago
No Image

ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാതായി

International
  •  7 days ago
No Image

മലയാളം ഇനി ഭരണഭാഷ; ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

Kerala
  •  7 days ago
No Image

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും: രാജ്യസഭയിലേക്കെന്ന് സൂചന

National
  •  7 days ago
No Image

സഊദിക്ക് നേരെ വീണ്ടും ആക്രമണം; ഒമ്പത് ഡ്രോണുകളും രണ്ട് മിസൈലുകളും തകർത്തു

Saudi-arabia
  •  7 days ago
No Image

അപകടസ്ഥലങ്ങളിൽ കാഴ്ചക്കാരായി നിൽക്കരുത്; വീഡിയോ പകർത്തുന്നവർക്കെതിരെ നിയമനടപടി, മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  7 days ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ ആര്‍.എസ്.പിയില്‍ തര്‍ക്കം രൂക്ഷം; രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി യോഗത്തില്‍

Kerala
  •  7 days ago
No Image

പാലോളി കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കിയിട്ടേ കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാവൂ: എൻ.കെ അലി

Kerala
  •  7 days ago
No Image

തളിപ്പറമ്പില്‍ ശ്യാമള തന്നെ, പേരാവൂരില്‍ ശൈലജ, പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണന്‍; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം

Kerala
  •  7 days ago
No Image

അടിയന്തര മുന്നറിയിപ്പ് ലഭിക്കുമ്പോൾ വീഡിയോ എടുക്കരുത്; ലംഘിച്ചാൽ നിയമനടപടി, നിർദ്ദേശങ്ങളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  7 days ago