HOME
DETAILS

ദേശീയപാത വികസനം: ഭൂമി ഏറ്റെടുക്കല്‍ ഇന്നു മുതല്‍; തടയുമെന്ന് ആക്ഷന്‍ കമ്മിറ്റി

  
Web Desk
March 19 2018 | 02:03 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%8f%e0%b4%b1%e0%b5%8d-2

 

കുറ്റിപ്പുറം: ദേശീയപാത നാലു വരിയാക്കുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇന്നു കുറ്റിപ്പുറത്തുനിന്ന് ആരംഭിക്കും. ഇന്നു മുതല്‍ നടക്കാനിരിക്കുന്ന സര്‍വേ നടപടികള്‍ തടയുമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരകളെ മുന്‍കൂട്ടി അറിയിക്കാതെ ഇന്നലെ കുറ്റിപ്പുറത്ത് അധികൃതര്‍ നടത്തിയ യോഗം പ്രഹസനമായി.
യോഗത്തില്‍നിന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ഇറങ്ങിപ്പോയി. വിശദീകരണ യോഗത്തില്‍ സ്ഥലം വിട്ടുനല്‍കുന്നവര്‍ക്കു മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു നിരവധി കുടുംബങ്ങള്‍ ബഹളംവച്ചു. എന്നാല്‍, ഇവരെ ശാന്തരാക്കുന്നതരത്തിലുള്ള നടപടികള്‍ യോഗത്തിലുണ്ടായില്ല. യോഗത്തില്‍ പങ്കെടുത്ത ഡെപ്യൂട്ടി കലക്ടര്‍ അടക്കമുള്ളവര്‍ തങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍പോലും തയാറായില്ലെന്നും പകരം ഇരകളുടെ മേല്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചതെന്നും ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.


ഇന്നു രാവിലെ പത്തിനു റെയില്‍വേ മേല്‍പാലത്തിനു സമീപത്തുനിന്നാണ് സര്‍വേ നടപടികള്‍ ആരംഭിക്കുക. ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ. അരുണിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരാണ് നടപടികള്‍ക്കു നേതൃത്വം നല്‍കുന്നത്. നിര്‍ദിഷ്ട ദേശീയപാത അലൈന്‍മെന്റ് മാപ്പ് അനുസരിച്ചുള്ള സ്ഥലങ്ങളില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇന്നു മുതല്‍ നടക്കുന്നത്. ഇതിനു ശേഷം ഏറ്റെടുക്കേണ്ട ഭൂമി അളന്നു തിട്ടപ്പെടുത്തി വില നിശ്ചയിക്കല്‍ പ്രക്രിയ നടപ്പാക്കും.
ജൂണില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി ഉടമകള്‍ക്കു മതിയായ നഷ്ടപരിഹാരം ലഭ്യമാക്കിയ ശേഷമേ ഭൂമി ഹൈവേ അതോറിറ്റിക്ക് കൈമാറൂവെന്നു റവന്യൂ അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. അതേസമയം, ഭൂമി ഏറ്റെടുക്കുന്നതിനു മുന്‍പ് ഇരകള്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി സര്‍വേ നടപടികള്‍ തടയുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 1956 ലെ നാഷനല്‍ ഹൈവേ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള അധികൃതരുടെ നിലപാട് ഇരകളെ ദ്രോഹിക്കുന്നതാണ്. 2013 ലെ നാഷനല്‍ ഹൈവേ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ ഇരകള്‍ക്കു മെച്ചപ്പെട്ട രീതിയില്‍ നഷ്ടപരിഹാരം ലഭിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രതിനിധികള്‍ പറയുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  18 days ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  18 days ago
No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  18 days ago
No Image

  മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്

Kerala
  •  18 days ago
No Image

വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  18 days ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  18 days ago
No Image

വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു 

Kerala
  •  18 days ago
No Image

ഒമാനില്‍ ഇന്ന് മുതല്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകള്‍ക്ക് 'ഐബാന്‍' നമ്പര്‍ നിര്‍ബന്ധം

oman
  •  18 days ago
No Image

വെളിച്ചെണ്ണ വില റെക്കോഡ് ഉയരത്തിൽ: ഓണത്തിന് 600 കടക്കുമെന്ന് ആശങ്കയിൽ വ്യാപാരികൾ

Kerala
  •  18 days ago
No Image

കോട്ടയം ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  18 days ago