HOME
DETAILS

ദേശീയപാത വികസനം: ഭൂമി ഏറ്റെടുക്കല്‍ ഇന്നു മുതല്‍; തടയുമെന്ന് ആക്ഷന്‍ കമ്മിറ്റി

  
backup
March 19, 2018 | 2:58 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%8f%e0%b4%b1%e0%b5%8d-2

 

കുറ്റിപ്പുറം: ദേശീയപാത നാലു വരിയാക്കുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇന്നു കുറ്റിപ്പുറത്തുനിന്ന് ആരംഭിക്കും. ഇന്നു മുതല്‍ നടക്കാനിരിക്കുന്ന സര്‍വേ നടപടികള്‍ തടയുമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരകളെ മുന്‍കൂട്ടി അറിയിക്കാതെ ഇന്നലെ കുറ്റിപ്പുറത്ത് അധികൃതര്‍ നടത്തിയ യോഗം പ്രഹസനമായി.
യോഗത്തില്‍നിന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ഇറങ്ങിപ്പോയി. വിശദീകരണ യോഗത്തില്‍ സ്ഥലം വിട്ടുനല്‍കുന്നവര്‍ക്കു മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു നിരവധി കുടുംബങ്ങള്‍ ബഹളംവച്ചു. എന്നാല്‍, ഇവരെ ശാന്തരാക്കുന്നതരത്തിലുള്ള നടപടികള്‍ യോഗത്തിലുണ്ടായില്ല. യോഗത്തില്‍ പങ്കെടുത്ത ഡെപ്യൂട്ടി കലക്ടര്‍ അടക്കമുള്ളവര്‍ തങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍പോലും തയാറായില്ലെന്നും പകരം ഇരകളുടെ മേല്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചതെന്നും ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.


ഇന്നു രാവിലെ പത്തിനു റെയില്‍വേ മേല്‍പാലത്തിനു സമീപത്തുനിന്നാണ് സര്‍വേ നടപടികള്‍ ആരംഭിക്കുക. ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ. അരുണിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരാണ് നടപടികള്‍ക്കു നേതൃത്വം നല്‍കുന്നത്. നിര്‍ദിഷ്ട ദേശീയപാത അലൈന്‍മെന്റ് മാപ്പ് അനുസരിച്ചുള്ള സ്ഥലങ്ങളില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇന്നു മുതല്‍ നടക്കുന്നത്. ഇതിനു ശേഷം ഏറ്റെടുക്കേണ്ട ഭൂമി അളന്നു തിട്ടപ്പെടുത്തി വില നിശ്ചയിക്കല്‍ പ്രക്രിയ നടപ്പാക്കും.
ജൂണില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി ഉടമകള്‍ക്കു മതിയായ നഷ്ടപരിഹാരം ലഭ്യമാക്കിയ ശേഷമേ ഭൂമി ഹൈവേ അതോറിറ്റിക്ക് കൈമാറൂവെന്നു റവന്യൂ അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. അതേസമയം, ഭൂമി ഏറ്റെടുക്കുന്നതിനു മുന്‍പ് ഇരകള്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി സര്‍വേ നടപടികള്‍ തടയുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 1956 ലെ നാഷനല്‍ ഹൈവേ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള അധികൃതരുടെ നിലപാട് ഇരകളെ ദ്രോഹിക്കുന്നതാണ്. 2013 ലെ നാഷനല്‍ ഹൈവേ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ ഇരകള്‍ക്കു മെച്ചപ്പെട്ട രീതിയില്‍ നഷ്ടപരിഹാരം ലഭിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രതിനിധികള്‍ പറയുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കും

Kerala
  •  4 minutes ago
No Image

കരിപ്പൂർ സ്വർണക്കടത്ത്: പൊലിസും കസ്റ്റംസും നേർക്കുനേർ; പൊലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ് ഹൈക്കോടതിയിൽ

Kerala
  •  37 minutes ago
No Image

ചുരത്തിലെ മണ്ണിടിച്ചിൽ: പ്രശ്നം പരിഹരിക്കാൻ നടപടി ആരംഭിച്ചു; നിതിൻ ഗഡ്കരി

Kerala
  •  an hour ago
No Image

"സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല": തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരേ കാംപയിനുമായി ആശമാർ

Kerala
  •  an hour ago
No Image

വോട്ടർ പട്ടികയിൽ 78,111 'അജ്ഞാതർ'; മൊത്തം വോട്ടർമാരുടെ 0.28% പേരെ കണ്ടെത്താനായില്ല

Kerala
  •  an hour ago
No Image

വർഷങ്ങളായുള്ള ആവശ്യം ചവറ്റുകുട്ടയിൽ; ആറു കഴിഞ്ഞാൽ ട്രെയിനില്ല: കോഴിക്കോട്-കാസർകോട് യാത്രക്കാർക്ക് രാത്രി ആറു മണിക്കൂർ കാത്തിരിപ്പ്

Kerala
  •  an hour ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമർപ്പണം ഇന്ന് മൂന്നുവരെ, സൂക്ഷ്മപരിശോധന ശനിയാഴ്ച

Kerala
  •  an hour ago
No Image

ദുബൈ എയര്‍ഷോയില്‍ കാണികളെ ആകർഷിച്ചു കേരളത്തിലെ രണ്ട് കമ്പനികള്‍

uae
  •  2 hours ago
No Image

ബഹ്‌റൈനിൽ സ്കൂൾ ബസുകളുടെ സുരക്ഷ ശക്തമാക്കാൻ അടിയന്തര പ്രമേയം; നിരീക്ഷണ ക്യാമറകളും അറ്റൻഡറും നിർബന്ധം

bahrain
  •  2 hours ago
No Image

എസ്ഐആർ, ഇന്ന് നിർണായകം; സംസ്ഥാന സർക്കാരിന്റെയും പാർട്ടികളുടെയും ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

latest
  •  2 hours ago