HOME
DETAILS

ദേശീയപാത വികസനം: ഭൂമി ഏറ്റെടുക്കല്‍ ഇന്നു മുതല്‍; തടയുമെന്ന് ആക്ഷന്‍ കമ്മിറ്റി

  
backup
March 19, 2018 | 2:58 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%8f%e0%b4%b1%e0%b5%8d-2

 

കുറ്റിപ്പുറം: ദേശീയപാത നാലു വരിയാക്കുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇന്നു കുറ്റിപ്പുറത്തുനിന്ന് ആരംഭിക്കും. ഇന്നു മുതല്‍ നടക്കാനിരിക്കുന്ന സര്‍വേ നടപടികള്‍ തടയുമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരകളെ മുന്‍കൂട്ടി അറിയിക്കാതെ ഇന്നലെ കുറ്റിപ്പുറത്ത് അധികൃതര്‍ നടത്തിയ യോഗം പ്രഹസനമായി.
യോഗത്തില്‍നിന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ഇറങ്ങിപ്പോയി. വിശദീകരണ യോഗത്തില്‍ സ്ഥലം വിട്ടുനല്‍കുന്നവര്‍ക്കു മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു നിരവധി കുടുംബങ്ങള്‍ ബഹളംവച്ചു. എന്നാല്‍, ഇവരെ ശാന്തരാക്കുന്നതരത്തിലുള്ള നടപടികള്‍ യോഗത്തിലുണ്ടായില്ല. യോഗത്തില്‍ പങ്കെടുത്ത ഡെപ്യൂട്ടി കലക്ടര്‍ അടക്കമുള്ളവര്‍ തങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍പോലും തയാറായില്ലെന്നും പകരം ഇരകളുടെ മേല്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചതെന്നും ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.


ഇന്നു രാവിലെ പത്തിനു റെയില്‍വേ മേല്‍പാലത്തിനു സമീപത്തുനിന്നാണ് സര്‍വേ നടപടികള്‍ ആരംഭിക്കുക. ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ. അരുണിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരാണ് നടപടികള്‍ക്കു നേതൃത്വം നല്‍കുന്നത്. നിര്‍ദിഷ്ട ദേശീയപാത അലൈന്‍മെന്റ് മാപ്പ് അനുസരിച്ചുള്ള സ്ഥലങ്ങളില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇന്നു മുതല്‍ നടക്കുന്നത്. ഇതിനു ശേഷം ഏറ്റെടുക്കേണ്ട ഭൂമി അളന്നു തിട്ടപ്പെടുത്തി വില നിശ്ചയിക്കല്‍ പ്രക്രിയ നടപ്പാക്കും.
ജൂണില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി ഉടമകള്‍ക്കു മതിയായ നഷ്ടപരിഹാരം ലഭ്യമാക്കിയ ശേഷമേ ഭൂമി ഹൈവേ അതോറിറ്റിക്ക് കൈമാറൂവെന്നു റവന്യൂ അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. അതേസമയം, ഭൂമി ഏറ്റെടുക്കുന്നതിനു മുന്‍പ് ഇരകള്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി സര്‍വേ നടപടികള്‍ തടയുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 1956 ലെ നാഷനല്‍ ഹൈവേ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള അധികൃതരുടെ നിലപാട് ഇരകളെ ദ്രോഹിക്കുന്നതാണ്. 2013 ലെ നാഷനല്‍ ഹൈവേ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ ഇരകള്‍ക്കു മെച്ചപ്പെട്ട രീതിയില്‍ നഷ്ടപരിഹാരം ലഭിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രതിനിധികള്‍ പറയുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി

Kerala
  •  3 days ago
No Image

വിവാഹത്തിന് വിസമ്മതിച്ച യുവതിയെ ബലാത്സംഗം ചെയ്തു, കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു;ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

National
  •  3 days ago
No Image

അതിക്രമങ്ങളിൽ പതറരുത്, സ്ത്രീകളുടെ മിത്രമാകാൻ മിത്രയുണ്ട്; തുണയായയത് 5.66 ലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും

Kerala
  •  3 days ago
No Image

കടുവകളുടെ എണ്ണം എടുക്കാന്‍ ബോണക്കാട് പോയ ഉദ്യോഗസ്ഥരെ കാണാനില്ല; കാണാതായവരില്‍ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയും

Kerala
  •  3 days ago
No Image

കൊച്ചി നഗരത്തില്‍ ഇന്ന് കുടിവെള്ളം മുടങ്ങില്ല; തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണികള്‍ മാറ്റിവച്ചെന്ന് ജല അതോറിറ്റി

Kerala
  •  3 days ago
No Image

കാലിക്കറ്റിൽ പരീക്ഷ, കേരളയിൽ പരീക്ഷാഫലം; ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ

Universities
  •  3 days ago
No Image

പ്രവേശനം കോടി രൂപ ഫീസുള്ള പി.ജി സീറ്റിൽ; സർട്ടിഫിക്കറ്റിൽ ദരിദ്രർ

Kerala
  •  3 days ago
No Image

പത്തുകടന്നത് കഴിഞ്ഞ വര്‍ഷം; ഇപ്പോള്‍ ഐ.ഐ.എമ്മില്‍; തെരഞ്ഞെടുപ്പ് പരീക്ഷ ജയിക്കുമോ കുഞ്ഞാമിന?

Kerala
  •  3 days ago
No Image

പി.എസ്.സി- നെറ്റ് പരീക്ഷകൾ ഒരേ ദിവസം; ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷണം

Kerala
  •  3 days ago
No Image

2002ലെ പണിമുടക്ക് ഓർമിക്കാൻ ഇഷ്ടപ്പെടാത്ത അധ്യായം: എ.കെ ആന്റണി

Kerala
  •  3 days ago