HOME
DETAILS

ദേശീയപാത വികസനം: ഭൂമി ഏറ്റെടുക്കല്‍ ഇന്നു മുതല്‍; തടയുമെന്ന് ആക്ഷന്‍ കമ്മിറ്റി

  
backup
March 19, 2018 | 2:58 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%8f%e0%b4%b1%e0%b5%8d-2

 

കുറ്റിപ്പുറം: ദേശീയപാത നാലു വരിയാക്കുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇന്നു കുറ്റിപ്പുറത്തുനിന്ന് ആരംഭിക്കും. ഇന്നു മുതല്‍ നടക്കാനിരിക്കുന്ന സര്‍വേ നടപടികള്‍ തടയുമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരകളെ മുന്‍കൂട്ടി അറിയിക്കാതെ ഇന്നലെ കുറ്റിപ്പുറത്ത് അധികൃതര്‍ നടത്തിയ യോഗം പ്രഹസനമായി.
യോഗത്തില്‍നിന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ഇറങ്ങിപ്പോയി. വിശദീകരണ യോഗത്തില്‍ സ്ഥലം വിട്ടുനല്‍കുന്നവര്‍ക്കു മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു നിരവധി കുടുംബങ്ങള്‍ ബഹളംവച്ചു. എന്നാല്‍, ഇവരെ ശാന്തരാക്കുന്നതരത്തിലുള്ള നടപടികള്‍ യോഗത്തിലുണ്ടായില്ല. യോഗത്തില്‍ പങ്കെടുത്ത ഡെപ്യൂട്ടി കലക്ടര്‍ അടക്കമുള്ളവര്‍ തങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍പോലും തയാറായില്ലെന്നും പകരം ഇരകളുടെ മേല്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചതെന്നും ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.


ഇന്നു രാവിലെ പത്തിനു റെയില്‍വേ മേല്‍പാലത്തിനു സമീപത്തുനിന്നാണ് സര്‍വേ നടപടികള്‍ ആരംഭിക്കുക. ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ. അരുണിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരാണ് നടപടികള്‍ക്കു നേതൃത്വം നല്‍കുന്നത്. നിര്‍ദിഷ്ട ദേശീയപാത അലൈന്‍മെന്റ് മാപ്പ് അനുസരിച്ചുള്ള സ്ഥലങ്ങളില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇന്നു മുതല്‍ നടക്കുന്നത്. ഇതിനു ശേഷം ഏറ്റെടുക്കേണ്ട ഭൂമി അളന്നു തിട്ടപ്പെടുത്തി വില നിശ്ചയിക്കല്‍ പ്രക്രിയ നടപ്പാക്കും.
ജൂണില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി ഉടമകള്‍ക്കു മതിയായ നഷ്ടപരിഹാരം ലഭ്യമാക്കിയ ശേഷമേ ഭൂമി ഹൈവേ അതോറിറ്റിക്ക് കൈമാറൂവെന്നു റവന്യൂ അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. അതേസമയം, ഭൂമി ഏറ്റെടുക്കുന്നതിനു മുന്‍പ് ഇരകള്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി സര്‍വേ നടപടികള്‍ തടയുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 1956 ലെ നാഷനല്‍ ഹൈവേ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള അധികൃതരുടെ നിലപാട് ഇരകളെ ദ്രോഹിക്കുന്നതാണ്. 2013 ലെ നാഷനല്‍ ഹൈവേ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ ഇരകള്‍ക്കു മെച്ചപ്പെട്ട രീതിയില്‍ നഷ്ടപരിഹാരം ലഭിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രതിനിധികള്‍ പറയുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  7 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  7 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  7 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  7 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  7 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  7 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  7 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  7 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  7 days ago