HOME
DETAILS

ബസ് കയറി മരിച്ച ചത്തീസ്ഘട്ട് തൊഴിലാളികളുടെ മൃതദേഹം ബന്ധുക്കളെത്തി ഏറ്റുവാങ്ങി

  
backup
March 21, 2018 | 9:41 AM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%80%e0%b4%b8%e0%b5%8d%e0%b4%98

 

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ പാര്‍ക്കിങ് ഗ്രൗണ്ടണ്ടില്‍ സ്വകാര്യ ബസ് കയറി മരിച്ച ചത്തീസ്ഘട്ട് സ്വദേശികളുടെ ബന്ധുക്കള്‍ മണ്ണാര്‍ക്കാടെത്തി മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. കൊല്ലപ്പെട്ട ഒരാളുടെ പിതാവും, മറ്റൊരാളുടെ സഹോദരനുമാണ് മണ്ണാര്‍ക്കാടെത്തിയത്.
രാജ്‌നന്ദ്‌ഗോണിലെ മന്‍പുര്‍ ജില്ലയിലെ ഹുര്‍ലെ വില്ലേജിലെ ഹര്‍വെയിലെ മാന്‍കുവിന്റെ മകന്‍ സുരേഷ് ഗാവ്‌ഡെ (15), പരാലി വില്ലേജിലെ ധനിറാമിന്റെ മകന്‍ ബെല്ലി ഷോറി (17) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരായ ഡ്രൈവര്‍ തൃശൂര്‍ മുളയം ചവറപ്പാടം ചിറയത്ത് കോന്നിക്കര വീട്ടില്‍ ജോയ് (24), കണ്ടക്ടര്‍ മണ്ണാര്‍ക്കാട് തെങ്കര വടക്കേപ്പുറം അനീഷ് (24) എന്നിവരെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു.
സുരേഷ് ഗാവ്‌ഡെയുടെ ജ്യേഷ്ട സഹോദരന്‍ സുര്‍ജ്‌ലാല്‍ ഗാവ്‌ഡെയും, ബെല്ലി ഷോറിയുടെ പിതാവ് ധനി റാം ഷോറിയുമാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയത്.
ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ബന്ധുക്കള്‍ മണ്ണാര്‍ക്കാട് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് വട്ടമ്പലം സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ കാണാനായില്ല. ബന്ധുക്കളെ മണ്ണാര്‍ക്കാട് ലേബര്‍ ഓഫിസിലെത്തിച്ച് വിവര ശേഖരണം നടത്തി. റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
ഉച്ചക്ക് മൂന്ന് മണിയോടെ പൊലിസ് ബന്ധുക്കളെ മൃതദേഹങ്ങള്‍ കാണിച്ചുകൊടുത്ത് തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടണ്ടുപോയില്ല.
ബന്ധുക്കളുടെ സമ്മതത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചക്ക് ശേഷം 3.30ഓടെ കഞ്ചിക്കോട് വൈദ്യുതി ശ്മശാനത്തിലേക്ക് സംസ്‌കാരത്തിനായി കൊണ്ടണ്ടുപോയി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ വരും ദിവസങ്ങളിൽ കാറ്റും പൊടിയും; താപനില കുറയും| UAE Weather updates

uae
  •  16 hours ago
No Image

സ്കോർ 200 കടന്നാൽ പിന്നെ തോൽവിയില്ല; പ്രതിരോധക്കോട്ട കെട്ടുന്നതിൽ ഈ ഇന്ത്യൻ നായകനെ തടുക്കാൻ ആരുമില്ല

Cricket
  •  16 hours ago
No Image

തൃശൂരില്‍ ഏഴു വയസുകാരിയുടെ മരണം പേവിഷബാധ മൂലമെന്ന് സ്ഥിരീകരണം

Kerala
  •  16 hours ago
No Image

ബംഗാളില്‍ രാഷ്ട്രീയ കൊലപാതകം: സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; ഡ്രൈവര്‍ക്ക് ഗുരുതരാവസ്ഥ

National
  •  16 hours ago
No Image

നിയമസഭാ പ്രാതിനിധ്യമില്ല; എൽ.ഡി.എഫിലെ എട്ട് ഘടക കക്ഷികളുടെ ഭാവി തുലാസിൽ

Kerala
  •  17 hours ago
No Image

സ്റ്റേഷനുകളിൽ സ്ഥാനചലനം തുടങ്ങി; പൊലിസിലും അലയടിച്ച് യു.ഡി.എഫ് തരംഗം; അഴിച്ചുപണിയ്ക്കുള്ള നടപടി ഉടൻ

Kerala
  •  17 hours ago
No Image

ചെറുകിട സംരംഭങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതിക്കായി ഇടനിലക്കാർ; കോഴിഫാമുകളുടെയും മറ്റും പേരിൽ അഴിമതിക്ക് കുറുക്കുവഴി

Kerala
  •  17 hours ago
No Image

ചരക്കുഗതാഗതത്തില്‍ റെയില്‍വേയുടെ കുതിപ്പിന് കരുത്തേകാന്‍; വരുന്നു, ജർമന്‍ 'സീമെന്‍സ്' എന്‍ജിനുകള്‍

National
  •  17 hours ago
No Image

അന്താരാഷ്ട്ര മത്സരങ്ങൾ: പാക് താരങ്ങൾക്കുള്ള വിലക്ക് കേന്ദ്രം പിൻവലിച്ചു

International
  •  17 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി; എം.വി ഗോവിന്ദനും പിണറായി വിജയനും രൂക്ഷ വിമർശനം

Kerala
  •  18 hours ago