HOME
DETAILS

ബസ് കയറി മരിച്ച ചത്തീസ്ഘട്ട് തൊഴിലാളികളുടെ മൃതദേഹം ബന്ധുക്കളെത്തി ഏറ്റുവാങ്ങി

  
backup
March 21, 2018 | 9:41 AM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%80%e0%b4%b8%e0%b5%8d%e0%b4%98

 

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ പാര്‍ക്കിങ് ഗ്രൗണ്ടണ്ടില്‍ സ്വകാര്യ ബസ് കയറി മരിച്ച ചത്തീസ്ഘട്ട് സ്വദേശികളുടെ ബന്ധുക്കള്‍ മണ്ണാര്‍ക്കാടെത്തി മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. കൊല്ലപ്പെട്ട ഒരാളുടെ പിതാവും, മറ്റൊരാളുടെ സഹോദരനുമാണ് മണ്ണാര്‍ക്കാടെത്തിയത്.
രാജ്‌നന്ദ്‌ഗോണിലെ മന്‍പുര്‍ ജില്ലയിലെ ഹുര്‍ലെ വില്ലേജിലെ ഹര്‍വെയിലെ മാന്‍കുവിന്റെ മകന്‍ സുരേഷ് ഗാവ്‌ഡെ (15), പരാലി വില്ലേജിലെ ധനിറാമിന്റെ മകന്‍ ബെല്ലി ഷോറി (17) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരായ ഡ്രൈവര്‍ തൃശൂര്‍ മുളയം ചവറപ്പാടം ചിറയത്ത് കോന്നിക്കര വീട്ടില്‍ ജോയ് (24), കണ്ടക്ടര്‍ മണ്ണാര്‍ക്കാട് തെങ്കര വടക്കേപ്പുറം അനീഷ് (24) എന്നിവരെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു.
സുരേഷ് ഗാവ്‌ഡെയുടെ ജ്യേഷ്ട സഹോദരന്‍ സുര്‍ജ്‌ലാല്‍ ഗാവ്‌ഡെയും, ബെല്ലി ഷോറിയുടെ പിതാവ് ധനി റാം ഷോറിയുമാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയത്.
ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ബന്ധുക്കള്‍ മണ്ണാര്‍ക്കാട് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് വട്ടമ്പലം സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ കാണാനായില്ല. ബന്ധുക്കളെ മണ്ണാര്‍ക്കാട് ലേബര്‍ ഓഫിസിലെത്തിച്ച് വിവര ശേഖരണം നടത്തി. റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
ഉച്ചക്ക് മൂന്ന് മണിയോടെ പൊലിസ് ബന്ധുക്കളെ മൃതദേഹങ്ങള്‍ കാണിച്ചുകൊടുത്ത് തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടണ്ടുപോയില്ല.
ബന്ധുക്കളുടെ സമ്മതത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചക്ക് ശേഷം 3.30ഓടെ കഞ്ചിക്കോട് വൈദ്യുതി ശ്മശാനത്തിലേക്ക് സംസ്‌കാരത്തിനായി കൊണ്ടണ്ടുപോയി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണ്ണവില; ഒറ്റദിവസം കൊണ്ട് വർധിച്ചത് 11 ദിർഹം

uae
  •  3 days ago
No Image

വിനോദയാത്രക്കിടെ പാലക്കാട് സ്വദേശിനിയായ 15 കാരിയെ കർണാടകയിലെ വ്യൂ പോയിന്റിൽ വെച്ച് കാണാതായി

Kerala
  •  3 days ago
No Image

വലിയപെരുന്നാൾ; യുഎഇയിൽ ഒമ്പത് ദിവസത്തെ നീണ്ട അവധി നേടാൻ അവസരം

uae
  •  3 days ago
No Image

കൊല്ലത്ത് യു.ഡി.എഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങള്‍ക്ക് പരുക്കേറ്റ സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago
No Image

'പ്രളയത്തേക്കാൾ കണ്ണ് കരിമണലിൽ'; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മാത്യു കുഴൽനാടൻ, കൂടുതൽ തെളിവുകൾ പുറത്ത്

Kerala
  •  3 days ago
No Image

കുട്ടികളെ തല്ലുന്നത് അച്ചടക്കമല്ല, ക്രൂരത; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  3 days ago
No Image

ശത്രുതയല്ല, ഇനി പ്രശംസ; ചരിത്രത്തിലാദ്യമായി ദക്ഷിണ കൊറിയൻ ഭരണാധികാരിയെ പിന്തുണച്ച് ഉത്തരകൊറിയ

International
  •  3 days ago
No Image

ആസാദ് മൈതാനത്തെ പാനിപൂരി വിൽപനക്കാരൻ പയ്യനിൽ നിന്ന് ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക്: റെക്കോർഡുകൾ തിരുത്തിയെഴുതുന്ന ജയ്സ്വാൾ യുഗം; In-Depth Story

Cricket
  •  3 days ago
No Image

ദുബൈയിൽ ബിസിനസ് ലൈസൻസ് പുതുക്കുന്നവർക്ക് വൻ ഇളവുകൾ; ചെലവ് പകുതിയായി കുറഞ്ഞേക്കും

uae
  •  3 days ago
No Image

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനവും കാറ്ററിങ് വാഹനവും കൂട്ടിയിടിച്ചു; എന്‍ജിന് കേടുപാട്

National
  •  3 days ago