HOME
DETAILS

ബസ് കയറി മരിച്ച ചത്തീസ്ഘട്ട് തൊഴിലാളികളുടെ മൃതദേഹം ബന്ധുക്കളെത്തി ഏറ്റുവാങ്ങി

  
backup
March 21, 2018 | 9:41 AM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%80%e0%b4%b8%e0%b5%8d%e0%b4%98

 

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ പാര്‍ക്കിങ് ഗ്രൗണ്ടണ്ടില്‍ സ്വകാര്യ ബസ് കയറി മരിച്ച ചത്തീസ്ഘട്ട് സ്വദേശികളുടെ ബന്ധുക്കള്‍ മണ്ണാര്‍ക്കാടെത്തി മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. കൊല്ലപ്പെട്ട ഒരാളുടെ പിതാവും, മറ്റൊരാളുടെ സഹോദരനുമാണ് മണ്ണാര്‍ക്കാടെത്തിയത്.
രാജ്‌നന്ദ്‌ഗോണിലെ മന്‍പുര്‍ ജില്ലയിലെ ഹുര്‍ലെ വില്ലേജിലെ ഹര്‍വെയിലെ മാന്‍കുവിന്റെ മകന്‍ സുരേഷ് ഗാവ്‌ഡെ (15), പരാലി വില്ലേജിലെ ധനിറാമിന്റെ മകന്‍ ബെല്ലി ഷോറി (17) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരായ ഡ്രൈവര്‍ തൃശൂര്‍ മുളയം ചവറപ്പാടം ചിറയത്ത് കോന്നിക്കര വീട്ടില്‍ ജോയ് (24), കണ്ടക്ടര്‍ മണ്ണാര്‍ക്കാട് തെങ്കര വടക്കേപ്പുറം അനീഷ് (24) എന്നിവരെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു.
സുരേഷ് ഗാവ്‌ഡെയുടെ ജ്യേഷ്ട സഹോദരന്‍ സുര്‍ജ്‌ലാല്‍ ഗാവ്‌ഡെയും, ബെല്ലി ഷോറിയുടെ പിതാവ് ധനി റാം ഷോറിയുമാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയത്.
ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ബന്ധുക്കള്‍ മണ്ണാര്‍ക്കാട് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് വട്ടമ്പലം സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ കാണാനായില്ല. ബന്ധുക്കളെ മണ്ണാര്‍ക്കാട് ലേബര്‍ ഓഫിസിലെത്തിച്ച് വിവര ശേഖരണം നടത്തി. റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
ഉച്ചക്ക് മൂന്ന് മണിയോടെ പൊലിസ് ബന്ധുക്കളെ മൃതദേഹങ്ങള്‍ കാണിച്ചുകൊടുത്ത് തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടണ്ടുപോയില്ല.
ബന്ധുക്കളുടെ സമ്മതത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചക്ക് ശേഷം 3.30ഓടെ കഞ്ചിക്കോട് വൈദ്യുതി ശ്മശാനത്തിലേക്ക് സംസ്‌കാരത്തിനായി കൊണ്ടണ്ടുപോയി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്തസ്സും ആത്മാഭിമാനവും പുരുഷനുമുണ്ട്; എട്ടു വർഷം സ്വന്തമെന്ന് കരുതി വളർത്തിയ കുട്ടി കാമുകന്റേത്, ഒടുവിൽ പിതൃത്വം മാറ്റി ഹൈക്കോടതി ഉത്തരവ്

Kerala
  •  2 days ago
No Image

The Strategic Map: U.S. Military Presence and the Iran-GCC Tensions

International
  •  2 days ago
No Image

ഭീഷണിക്ക് മുന്നിൽ ഖത്തർ വഴങ്ങില്ല; ഇറാനുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തി മിസൈൽ പ്രകോപനം

International
  •  2 days ago
No Image

പൂരത്തിനിടെ സംഘര്‍ഷം; സി.പി.എം നേതാവിന് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കുത്തേറ്റു

Kerala
  •  2 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: വിദേശ കപ്പലുകളിലെ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഡിജി ഷിപ്പിങ്

National
  •  2 days ago
No Image

പിശാചിനോട് വിട്ടുവീഴ്ചയില്ല; സയണിസ്റ്റ്-അമേരിക്കൻ സഖ്യവുമായി നയതന്ത്രത്തിനില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം

International
  •  2 days ago
No Image

തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും മരിച്ചു

Kerala
  •  2 days ago
No Image

സഊദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രത നിർദേശം, തെഹ്റാനിലെ വിദ്യാർഥികളെ മാറ്റി

National
  •  2 days ago
No Image

ആഗോള എണ്ണവിപണിയിൽ കനത്ത ആഘാതം; ചൈനയിലെ വമ്പൻ റിഫൈനറി ഭാഗികമായി അടച്ചു

International
  •  2 days ago
No Image

ഹോര്‍മുസ് പ്രതിസന്ധി: 10,000 കോടിയുടെ ഉത്പന്നങ്ങളുമായി 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍; സര്‍ക്കാര്‍ ഇടപെടല്‍ തേടി കപ്പലുടമകള്‍

International
  •  2 days ago

No Image

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ച് കോടതി

Kerala
  •  2 days ago
No Image

'ഇവിടെ നിന്ന് വേണ്ട'; ഇറാനെ ആക്രമിക്കാന്‍ വ്യോമത്താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയിന്‍, തിരിച്ചുപറന്ന് യു.എസ് വിമാനങ്ങള്‍

International
  •  2 days ago
No Image

'ഈ ഉത്തരവില്‍ ന്യായം എവിടെ' ഷര്‍ട്ടൂരി പ്രതിഷേധിക്കുന്നത് കുറ്റകൃത്യമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കരുടെ ജാമ്യം തടഞ്ഞ സെഷന്‍സ് കോടതി ഉത്തരവിന് സ്‌റ്റേ

National
  •  2 days ago
No Image

ശ്വാസംമുട്ടലിന് ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിക്ക് എടുത്തത് പേവിഷബാധയ്ക്കുള്ള വാക്സീൻ; സംഭവം ശാസ്താംകോട്ടയിൽ

Kerala
  •  2 days ago