HOME
DETAILS

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

  
July 25, 2026 | 9:12 AM

Case registered against CJP protesters in Kerala Home Minister responds

കൊച്ചി: സി.ജെ.പി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സാധാരണ ഇത്തരം കേസുകള്‍ എടുക്കാറില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കാസര്‍കോട് ഇ.വി.എം ഹാക്കിങ് ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. ഇ.വി.എം ഹാക്കിങ് നടക്കില്ലെന്നും അത്തരമൊരു ആരോപണം ആരെങ്കിലും ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി വിശദമായി പരിശോധന നടത്തുമെന്നും നിലവില്‍ വ്യക്തതയില്ലാത്ത കാര്യങ്ങളാണിതെന്നാണ് തോന്നുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അവയവ കച്ചവടവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപീകരിച്ചതെന്ന് മന്ത്രി അറിയിച്ചു. എസ്.ഐ.ടി ഉടന്‍ അന്വേഷണം ആരംഭിക്കുമെന്നും അവയവ കച്ചവടം ഒരു സാഹചര്യത്തിലും അംഗീകരിക്കില്ലെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍മന്ത്രി പി.കെ. ശ്രീമതിക്കെതിരായ വ്യാജ പ്രചാരണത്തെയും മന്ത്രി അപലപിച്ചു. ആരാണ് പ്രചാരണം നടത്തിയതെന്നത് പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പരാതി കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'പി.കെ. ശ്രീമതിയെ പോലുള്ള ഒരാളെ മര്യാദയില്ലാതെ അപമാനിച്ചത് അംഗീകരിക്കാനാകില്ല,' എന്നും മന്ത്രി വ്യക്തമാക്കി.

തൊടുപുഴയില്‍ പൊലിസുകാര്‍ മദ്യപിച്ചെന്ന പരാതിയില്‍ ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഓപ്പറേഷന്‍ തൂഫാന്‍' പരിപാടിയില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

അതേസമയം, എക്‌സാലോജിക് സി.എം.ആര്‍.എല്‍ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല.

Home Minister Ramesh Chennithala said that the cases registered in connection with the CJP protests will be reviewed. He clarified that such cases are usually not filed and that he will look into what actually happened. The minister was speaking to reporters in Kochi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 hours ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  3 hours ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  4 hours ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  4 hours ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  4 hours ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  4 hours ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  5 hours ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  5 hours ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  5 hours ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  5 hours ago