HOME
DETAILS

പുതിയ താവളമൊരുക്കി മാവോവാദികള്‍

  
backup
March 27, 2018 | 1:34 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%ae%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b


കാളികാവ്: സംസ്ഥാനത്തെ മാവോവാദികള്‍ പുതിയ താവളങ്ങളിലേക്ക് നീങ്ങിയതായി സൂചന. മാവോവാദികളുടെ നീക്കത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ പൊലിസ്. സംസ്ഥാനത്തെ പ്രധാന കേന്ദ്രമായിരുന്ന വയനാട്ടില്‍ നിന്നാണ് ഇവര്‍ താവളം മാറിയിട്ടുള്ളത്.
വയനാടിനോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ പുതിയ മൂന്ന് താവളങ്ങളിലേക്കാണ് മാവോവാദികള്‍ നീങ്ങിയിട്ടുള്ളത്. കര്‍ണാടക അതിര്‍ത്തിയായ കൊടക് ജില്ലയിലെ കൂര്‍ഗിലാണ് ഒരു സംഘമുള്ളത്. കണ്ണൂര്‍ റൂററിലെ ആറളം മുതല്‍ രാമച്ചിവരെയുള്ള ഭാഗത്താണ് മറ്റൊരു സംഘമുള്ളത്. കോഴിക്കോട് റൂററിലെ തുഷാരഗിരി ഭാഗത്താണ് അടുത്ത സംഘം.
പുതിയ മൂന്ന് താവളങ്ങളും വയനാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണ്. വനമേഖലയിലൂടെ വളരെ വേഗത്തില്‍ വയനാട്ടിലേക്കെത്താനും കഴിയും. വയനാട്ടില്‍ നിന്ന് മാവോവാദികള്‍ പെട്ടെന്ന് പുറത്തേക്ക് പോയതിന്റെ കാരണമറിയാത്തത് പൊലിസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. വയനാടിനെ വളഞ്ഞ് അക്രമിക്കാനുള്ള സാധ്യത വരെ പൊലിസ് സംശയിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയില്‍ മലയാളികളായ സോമനും സി.പി മൊയ്തീനുമാണ് മാവോവാദികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്ത് മാവോവാദികളുടെ സായുധ സേനയുടെ സേനാധിപ ചുമതല വഹിക്കുന്ന വിക്രം ഗൗഡയാണ് കൂര്‍ഗ് മേഖലയില്‍ നേതൃത്വം നല്‍കുന്നത്. കണ്ണൂര്‍ ജില്ലയിലെ ആറളം ഭാഗത്ത് ജയണ്ണയാണ് നേതൃ നിരയിലുള്ളത്. വയനാടിന്റെ രണ്ട് ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന മാവോവാദി സംഘമാണ് മൂന്ന് ഭാഗങ്ങളിലേക്കായി താവളം മാറിയിട്ടുള്ളത്.
കര്‍ണാടക വനമേഖലയില്‍ സായുധ പരിശീലനം നേടിയ പുതുമുഖങ്ങളും പുതിയ താവളത്തിലേക്ക് എത്തിയതായാണ് സൂചന. അട്ടപ്പാടി അഗളിയിലെ മധുവിന്റെ കൊലപാതകത്തിന് ശേഷം പുതുമുഖങ്ങള്‍ അട്ടപ്പാടിയില്‍ എത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മധുവിന്റെ കൊലപാതകം ആയുധമാക്കി ആദിവാസികളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമമാണ് അട്ടപ്പാടി മേഖലയില്‍ മാവോയിസ്റ്റുകള്‍ നടത്തുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  3 days ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  3 days ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  3 days ago
No Image

സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ

Cricket
  •  3 days ago
No Image

കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം

National
  •  3 days ago
No Image

ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 days ago
No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  3 days ago
No Image

യു.എ.ഇയിലെ സമസ്ത പൊതുപരീക്ഷ ഇന്ന് സമാപിക്കും; എഴുതിയത് 1500ലധികം വിദ്യാര്‍ഥികള്‍

uae
  •  3 days ago
No Image

ആദ്യഘട്ട സ്ഥാനാർഥികളുമായി കോൺഗ്രസ്; വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് മുൻപ് പ്രഖ്യാപനം

Kerala
  •  3 days ago
No Image

വിഴിഞ്ഞം രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം; ചരിത്ര കുതിപ്പിന്റെ ഉദ്‌ഘാനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  3 days ago