HOME
DETAILS

പുതിയ താവളമൊരുക്കി മാവോവാദികള്‍

  
backup
March 27, 2018 | 1:34 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%ae%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b


കാളികാവ്: സംസ്ഥാനത്തെ മാവോവാദികള്‍ പുതിയ താവളങ്ങളിലേക്ക് നീങ്ങിയതായി സൂചന. മാവോവാദികളുടെ നീക്കത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ പൊലിസ്. സംസ്ഥാനത്തെ പ്രധാന കേന്ദ്രമായിരുന്ന വയനാട്ടില്‍ നിന്നാണ് ഇവര്‍ താവളം മാറിയിട്ടുള്ളത്.
വയനാടിനോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ പുതിയ മൂന്ന് താവളങ്ങളിലേക്കാണ് മാവോവാദികള്‍ നീങ്ങിയിട്ടുള്ളത്. കര്‍ണാടക അതിര്‍ത്തിയായ കൊടക് ജില്ലയിലെ കൂര്‍ഗിലാണ് ഒരു സംഘമുള്ളത്. കണ്ണൂര്‍ റൂററിലെ ആറളം മുതല്‍ രാമച്ചിവരെയുള്ള ഭാഗത്താണ് മറ്റൊരു സംഘമുള്ളത്. കോഴിക്കോട് റൂററിലെ തുഷാരഗിരി ഭാഗത്താണ് അടുത്ത സംഘം.
പുതിയ മൂന്ന് താവളങ്ങളും വയനാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണ്. വനമേഖലയിലൂടെ വളരെ വേഗത്തില്‍ വയനാട്ടിലേക്കെത്താനും കഴിയും. വയനാട്ടില്‍ നിന്ന് മാവോവാദികള്‍ പെട്ടെന്ന് പുറത്തേക്ക് പോയതിന്റെ കാരണമറിയാത്തത് പൊലിസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. വയനാടിനെ വളഞ്ഞ് അക്രമിക്കാനുള്ള സാധ്യത വരെ പൊലിസ് സംശയിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയില്‍ മലയാളികളായ സോമനും സി.പി മൊയ്തീനുമാണ് മാവോവാദികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്ത് മാവോവാദികളുടെ സായുധ സേനയുടെ സേനാധിപ ചുമതല വഹിക്കുന്ന വിക്രം ഗൗഡയാണ് കൂര്‍ഗ് മേഖലയില്‍ നേതൃത്വം നല്‍കുന്നത്. കണ്ണൂര്‍ ജില്ലയിലെ ആറളം ഭാഗത്ത് ജയണ്ണയാണ് നേതൃ നിരയിലുള്ളത്. വയനാടിന്റെ രണ്ട് ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന മാവോവാദി സംഘമാണ് മൂന്ന് ഭാഗങ്ങളിലേക്കായി താവളം മാറിയിട്ടുള്ളത്.
കര്‍ണാടക വനമേഖലയില്‍ സായുധ പരിശീലനം നേടിയ പുതുമുഖങ്ങളും പുതിയ താവളത്തിലേക്ക് എത്തിയതായാണ് സൂചന. അട്ടപ്പാടി അഗളിയിലെ മധുവിന്റെ കൊലപാതകത്തിന് ശേഷം പുതുമുഖങ്ങള്‍ അട്ടപ്പാടിയില്‍ എത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മധുവിന്റെ കൊലപാതകം ആയുധമാക്കി ആദിവാസികളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമമാണ് അട്ടപ്പാടി മേഖലയില്‍ മാവോയിസ്റ്റുകള്‍ നടത്തുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  2 days ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  2 days ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  2 days ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  2 days ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  2 days ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  2 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  2 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  2 days ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  2 days ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  2 days ago