HOME
DETAILS

പുതിയ താവളമൊരുക്കി മാവോവാദികള്‍

  
backup
March 27, 2018 | 1:34 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%ae%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b


കാളികാവ്: സംസ്ഥാനത്തെ മാവോവാദികള്‍ പുതിയ താവളങ്ങളിലേക്ക് നീങ്ങിയതായി സൂചന. മാവോവാദികളുടെ നീക്കത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ പൊലിസ്. സംസ്ഥാനത്തെ പ്രധാന കേന്ദ്രമായിരുന്ന വയനാട്ടില്‍ നിന്നാണ് ഇവര്‍ താവളം മാറിയിട്ടുള്ളത്.
വയനാടിനോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ പുതിയ മൂന്ന് താവളങ്ങളിലേക്കാണ് മാവോവാദികള്‍ നീങ്ങിയിട്ടുള്ളത്. കര്‍ണാടക അതിര്‍ത്തിയായ കൊടക് ജില്ലയിലെ കൂര്‍ഗിലാണ് ഒരു സംഘമുള്ളത്. കണ്ണൂര്‍ റൂററിലെ ആറളം മുതല്‍ രാമച്ചിവരെയുള്ള ഭാഗത്താണ് മറ്റൊരു സംഘമുള്ളത്. കോഴിക്കോട് റൂററിലെ തുഷാരഗിരി ഭാഗത്താണ് അടുത്ത സംഘം.
പുതിയ മൂന്ന് താവളങ്ങളും വയനാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണ്. വനമേഖലയിലൂടെ വളരെ വേഗത്തില്‍ വയനാട്ടിലേക്കെത്താനും കഴിയും. വയനാട്ടില്‍ നിന്ന് മാവോവാദികള്‍ പെട്ടെന്ന് പുറത്തേക്ക് പോയതിന്റെ കാരണമറിയാത്തത് പൊലിസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. വയനാടിനെ വളഞ്ഞ് അക്രമിക്കാനുള്ള സാധ്യത വരെ പൊലിസ് സംശയിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയില്‍ മലയാളികളായ സോമനും സി.പി മൊയ്തീനുമാണ് മാവോവാദികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്ത് മാവോവാദികളുടെ സായുധ സേനയുടെ സേനാധിപ ചുമതല വഹിക്കുന്ന വിക്രം ഗൗഡയാണ് കൂര്‍ഗ് മേഖലയില്‍ നേതൃത്വം നല്‍കുന്നത്. കണ്ണൂര്‍ ജില്ലയിലെ ആറളം ഭാഗത്ത് ജയണ്ണയാണ് നേതൃ നിരയിലുള്ളത്. വയനാടിന്റെ രണ്ട് ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന മാവോവാദി സംഘമാണ് മൂന്ന് ഭാഗങ്ങളിലേക്കായി താവളം മാറിയിട്ടുള്ളത്.
കര്‍ണാടക വനമേഖലയില്‍ സായുധ പരിശീലനം നേടിയ പുതുമുഖങ്ങളും പുതിയ താവളത്തിലേക്ക് എത്തിയതായാണ് സൂചന. അട്ടപ്പാടി അഗളിയിലെ മധുവിന്റെ കൊലപാതകത്തിന് ശേഷം പുതുമുഖങ്ങള്‍ അട്ടപ്പാടിയില്‍ എത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മധുവിന്റെ കൊലപാതകം ആയുധമാക്കി ആദിവാസികളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമമാണ് അട്ടപ്പാടി മേഖലയില്‍ മാവോയിസ്റ്റുകള്‍ നടത്തുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദത്തുപുത്രിയെയും സഹോദരിയെയും പീഡിപ്പിച്ച സംഭവം: പ്രതിക്ക് 44 വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തലശ്ശേരി പോക്സോ കോടതി 

Kerala
  •  13 days ago
No Image

പ്രതിസന്ധികൾക്കിടയിലും 'ഡിസ്‌നിലാൻഡ് അബുദബി'യുമായി ഡിസ്‌നി മുന്നോട്ട്; മിഡിൽ ഈസ്റ്റിലെ ആദ്യ പാർക്ക് യാസ് ഐലൻഡിൽ

uae
  •  13 days ago
No Image

സജി പിതാവിനെയും കൊന്നോ? നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ നിര്‍ണായക കണ്ടെത്തല്‍; പുരയിടത്തില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി 

Kerala
  •  13 days ago
No Image

കഴക്കൂട്ടത്ത് സ്പായുടെ മറവിൽ പീഡനം: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  13 days ago
No Image

പിഎഫ് പണം എടിഎമ്മിലൂടെ പിന്‍വലിക്കാം; യുപിഐ ട്രാന്‍സ്ഫറും നടത്താം; സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ എത്തും

National
  •  13 days ago
No Image

മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; വഴിവിട്ട പ്രകടനങ്ങൾ നടത്തിയാൽ നടപടി: കർശന നിർദ്ദേശവുമായി കെപിസിസി

Kerala
  •  13 days ago
No Image

പച്ച ചായത്തിൽ മുക്കിയെടുത്ത് 'ഫ്രഷാക്കിയ' വെള്ളരിക്ക വിൽപനക്ക്; റെയിൽവേ സ്റ്റേഷനിൽ തട്ടിപ്പ്, 9 പേർ പിടിയിൽ

National
  •  13 days ago
No Image

ഇറാന്റെ ഭീഷണി അംഗീകരിക്കില്ല; പ്രതിരോധ കരാറുകൾ തങ്ങളുടെ പരമാധികാരത്തിന്റെ ഭാ​ഗമെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം

uae
  •  13 days ago
No Image

അബുദബിയിലെ ഹൈവേകളിൽ ഡെലിവറി ബൈക്കുകൾക്ക് നിരോധനം; മെയ് 15 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ

uae
  •  13 days ago
No Image

ഈ നാലുപേർക്ക് മുന്നിൽ ആ ടീമുകൾ വിറയ്ക്കും! ഐപിഎല്ലിലെ 'അപൂർവ്വ റെക്കോർഡ്' തൂക്കി ഗെയ്‌ലിനും എബിഡിക്കുമൊപ്പം ഇന്ത്യൻ യുവ താരങ്ങൾ

Cricket
  •  13 days ago