HOME
DETAILS

പുതിയ താവളമൊരുക്കി മാവോവാദികള്‍

  
backup
March 27, 2018 | 1:34 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%ae%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b


കാളികാവ്: സംസ്ഥാനത്തെ മാവോവാദികള്‍ പുതിയ താവളങ്ങളിലേക്ക് നീങ്ങിയതായി സൂചന. മാവോവാദികളുടെ നീക്കത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ പൊലിസ്. സംസ്ഥാനത്തെ പ്രധാന കേന്ദ്രമായിരുന്ന വയനാട്ടില്‍ നിന്നാണ് ഇവര്‍ താവളം മാറിയിട്ടുള്ളത്.
വയനാടിനോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ പുതിയ മൂന്ന് താവളങ്ങളിലേക്കാണ് മാവോവാദികള്‍ നീങ്ങിയിട്ടുള്ളത്. കര്‍ണാടക അതിര്‍ത്തിയായ കൊടക് ജില്ലയിലെ കൂര്‍ഗിലാണ് ഒരു സംഘമുള്ളത്. കണ്ണൂര്‍ റൂററിലെ ആറളം മുതല്‍ രാമച്ചിവരെയുള്ള ഭാഗത്താണ് മറ്റൊരു സംഘമുള്ളത്. കോഴിക്കോട് റൂററിലെ തുഷാരഗിരി ഭാഗത്താണ് അടുത്ത സംഘം.
പുതിയ മൂന്ന് താവളങ്ങളും വയനാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണ്. വനമേഖലയിലൂടെ വളരെ വേഗത്തില്‍ വയനാട്ടിലേക്കെത്താനും കഴിയും. വയനാട്ടില്‍ നിന്ന് മാവോവാദികള്‍ പെട്ടെന്ന് പുറത്തേക്ക് പോയതിന്റെ കാരണമറിയാത്തത് പൊലിസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. വയനാടിനെ വളഞ്ഞ് അക്രമിക്കാനുള്ള സാധ്യത വരെ പൊലിസ് സംശയിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയില്‍ മലയാളികളായ സോമനും സി.പി മൊയ്തീനുമാണ് മാവോവാദികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്ത് മാവോവാദികളുടെ സായുധ സേനയുടെ സേനാധിപ ചുമതല വഹിക്കുന്ന വിക്രം ഗൗഡയാണ് കൂര്‍ഗ് മേഖലയില്‍ നേതൃത്വം നല്‍കുന്നത്. കണ്ണൂര്‍ ജില്ലയിലെ ആറളം ഭാഗത്ത് ജയണ്ണയാണ് നേതൃ നിരയിലുള്ളത്. വയനാടിന്റെ രണ്ട് ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന മാവോവാദി സംഘമാണ് മൂന്ന് ഭാഗങ്ങളിലേക്കായി താവളം മാറിയിട്ടുള്ളത്.
കര്‍ണാടക വനമേഖലയില്‍ സായുധ പരിശീലനം നേടിയ പുതുമുഖങ്ങളും പുതിയ താവളത്തിലേക്ക് എത്തിയതായാണ് സൂചന. അട്ടപ്പാടി അഗളിയിലെ മധുവിന്റെ കൊലപാതകത്തിന് ശേഷം പുതുമുഖങ്ങള്‍ അട്ടപ്പാടിയില്‍ എത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മധുവിന്റെ കൊലപാതകം ആയുധമാക്കി ആദിവാസികളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമമാണ് അട്ടപ്പാടി മേഖലയില്‍ മാവോയിസ്റ്റുകള്‍ നടത്തുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യവിഷബാധ; ഖത്തറില്‍ റസ്റ്റോറന്റ് താല്‍ക്കാലികമായി അടപ്പിച്ചു

qatar
  •  6 days ago
No Image

മൈതാനത്തെ കൂട്ടത്തല്ല്; സൂര്യവംശി ലങ്കൻ താരത്തെ തള്ളിമാറ്റിയ സംഭവം! ഇന്ത്യൻ ക്യാപ്റ്റനും പണി കിട്ടി; ഒടുവിൽ നയം വ്യക്തമാക്കി ബിസിസിഐ

Cricket
  •  6 days ago
No Image

'പ്രിയദർശിനി' പദ്ധതിക്കെതിരായ പൊതുതാൽപര്യ ഹരജി: തെരഞ്ഞെടുപ്പ് വാഗ്ദാനം സർക്കാർ പാലിച്ചതായി കണ്ടുകൂടേ എന്ന് ഹൈക്കോടതി; വിധി മാറ്റിവെച്ചു

Kerala
  •  6 days ago
No Image

ബറക്ക ആണവ നിലയം സന്ദർശിച്ച് യുഎഇ എഫ്‌എഎൻആർ മേധാവി; ഡ്രോൺ ആക്രമണത്തെ പ്രതിരോധിച്ച സംഘത്തെ അഭിനന്ദിച്ചു

uae
  •  6 days ago
No Image

ദുബൈയിൽ നഷ്ടപ്പെട്ട 3,000 ദിർഹം മണിക്കൂറുകൾക്കുള്ളിൽ വിനോദസഞ്ചാരിക്ക് സ്വന്തം നാട്ടിലെത്തിച്ച് നൽകി ദുബൈ പൊലിസ്

uae
  •  6 days ago
No Image

മരണമുഖത്തുനിന്നും ലോകകപ്പിന്റെ നെറുകയിലേക്ക്; ആസിഡ് ആക്രമണത്തെ തോൽപ്പിച്ച് പോർച്ചുഗലിനെ വിറപ്പിച്ച യോനെ വിസ്സ

Football
  •  6 days ago
No Image

ടെലഗ്രാം പുതിയ 'ഡാര്‍ക്ക് വെബ്'; ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  6 days ago
No Image

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ വ്യാജ ടെൻഡർ തട്ടിപ്പ്; മലപ്പുറം സ്വദേശി ഒളിവിൽ, തിരച്ചിൽ ഊർജ്ജിതം

Kerala
  •  6 days ago
No Image

ഒപ്പിട്ടതുകൊണ്ട് മാത്രം പി.എം ശ്രീ നടപ്പിലാകില്ല, യു.ഡി.എഫ് ബി.ജെ.പിക്ക് കീഴടങ്ങി; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

Kerala
  •  6 days ago
No Image

ലോകകപ്പിൽ ചാരക്കണ്ണ്? ദക്ഷിണ കൊറിയൻ ക്യാമ്പിൽ അജ്ഞാത ഡ്രോൺ; വെടിവെച്ചിട്ട് മെക്സിക്കൻ സൈന്യം!

Football
  •  6 days ago