HOME
DETAILS

കോവളം തീരത്ത് കാറുകള്‍ കുത്തിതുറന്ന് മോഷണം:ആശങ്കയില്‍ സഞ്ചാരികളും ടൂറിസം മേഖല പ്രവര്‍ത്തകരും

  
backup
April 14, 2018 | 2:09 AM

%e0%b4%95%e0%b5%8b%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95

 

 

കോവളം: ടൂറിസം വകുപ്പിന്റെ കടുത്ത അവഗണന നേരിടുന്ന കോവളം തീരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ കുത്തിതുറന്ന് ലാപ്‌ടോപ്പും പണവും മൊബൈല്‍ഫോണുകളും മോഷ്ടിച്ചത് സഞ്ചാരികളെയും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ആശങ്കയിലാക്കുന്നു.
സ്വകാര്യ ഹോട്ടലുകാരുടെ സെക്യൂരിറ്റിയുടെയും പൊലിസിന്റെയും കാവലിലെന്ന് പറയുന്ന ബീച്ചിലെ സ്വകാര്യ പാര്‍ക്കിങ് ഏര്യയില്‍ നിര്‍ത്തിയിരുന്ന സഞ്ചാരികളുടെ മുന്ന് കാറുകള്‍ കുത്തിത്തുറന്നാണ് വിലപിടിപ്പുള്ളതെല്ലാം കവര്‍ച്ച ചെയ്യപ്പെട്ടത്.
ലാപ് ടോപ്പുക്കളും മൊബൈല്‍ ഫോണുകളും പണവും മറ്റ് രേഖകളുമടങ്ങിയപേഴ്‌സും ഐപാടും കവര്‍ന്ന മോഷ്ടാക്കള്‍ കവര്‍ന്നെടുത്ത എ.ടി.എം കാര്‍ഡ് കൊണ്ട് പണം പിന്‍വലിക്കാനുള്ള ശ്രമവും നടത്തി.
കഴിഞ്ഞ ദിവസം വൈകുന്നേരം കോവളം ഹൗവാ ബീച്ചിലെ പാര്‍ക്കിങ് ഏര്യയില്‍ നിന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് കാറുകളില്‍ മോഷണം നടന്നത്.
ഗുരുവായൂര്‍ സ്വദേശി നിമ്മിയുടെ കാറില്‍ നിന്ന് ലാപ്‌ടോപ്പും എ.ടിഎം കാര്‍ഡും പണവുമടങ്ങിയ പഴ്‌സും, കുളച്ചല്‍ സ്വദേശി മുഹമ്മദ് റഫീക്കിന്റെ കാറില്‍ നിന്ന് മൊബൈല്‍ ഫോണും ഐപാഡും, കരകുളം സ്വദേശി വൈഷ്ണവിന്റെ ഫോണും എ.ടിഎം കാര്‍ഡുമാണ് കള്ളന്‍മാര്‍കടത്തിക്കൊണ്ടുപോയത്.
വൈകുന്നേരത്തോടെ ബീച്ചിലെത്തി വാഹനം പാര്‍ക്ക് ചെയ്ത ശേഷം ബീച്ച് കാണാനിറങ്ങി ഏഴരമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം
നടന്ന കാര്യമറിയുന്നത്. രാത്രി തന്നെ വൈഷ്ണവിന്റെ എ.ടിഎം കാര്‍ഡുപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ചതായ സന്ദേശവും കിട്ടി. എച്ച്.ഡി.എഫ് സി.ബാങ്കിന്റെ കാര്‍ഡായതിനാല്‍ അന്വേഷണത്തിന് ബാങ്കിന്റെ സഹായം തേടാന്‍ കോവളം പൊലിസ് ശ്രമം തുടങ്ങി. പാര്‍ക്കിങ് ഏര്യയില്‍ സ്വകാര്യ സെ+++ക്യൂരിറ്റിക്കാരും, ടൂറിസം പൊലിസും ഉണ്ടായിരുന്നതായി സഞ്ചാരികള്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; അപലപിച്ച് ലെബനാന്‍

International
  •  13 hours ago
No Image

ഉപരിപഠനത്തിന് ഉചിത വാതിലുകള്‍ തുറന്ന് സുപ്രഭാതം കരിയര്‍ ക്ലിനിക്കുകള്‍ക്ക് തുടക്കം

Kerala
  •  13 hours ago
No Image

പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട; സി.ഡബ്ല്യുസി ഏറ്റെടുക്കും

Kerala
  •  14 hours ago
No Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

National
  •  14 hours ago
No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  15 hours ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  16 hours ago
No Image

മന്ത്രി ജനീഷിന് വിരുന്നൊരുക്കി; സി.പി.ഐ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി

Kerala
  •  16 hours ago
No Image

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഹൈസ്‌കൂളുകള്‍ക്ക് 7 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം, സൈബര്‍ സുരക്ഷാ പ്രതിജ്ഞയും

Kerala
  •  16 hours ago
No Image

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  16 hours ago
No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്; യാത്രാ ദുരിതം മൂന്നാം ദിവസത്തിലേക്ക്

Kerala
  •  17 hours ago