HOME
DETAILS

കുര്‍ദുകള്‍ക്ക് സംരക്ഷണം: യു.എസിന്റേത് ഗുരുതര അബദ്ധമെന്ന് ഉര്‍ദുഗാന്‍

  
backup
January 08, 2019 | 8:43 PM

%e0%b4%95%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3

 

അങ്കാറ: കുര്‍ദ് സഖ്യകക്ഷിക്ക് സംരക്ഷണമൊരുക്കുമെന്ന യു.എസിന്റെ പ്രതികരണത്തിനെതിരേ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കുര്‍ദുകളെ സംരക്ഷിക്കുന്നത് ഗുരുതര അബദ്ധമെന്ന്് ഉര്‍ദുഗാന്‍ പറഞ്ഞു.
കുര്‍ദുകള്‍ക്ക് സുരക്ഷാ സംവിധാനം ഒരുക്കിയതിനു ശേഷം മാത്രമേ സിറിയയില്‍നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കുകയുള്ളൂവെന്ന് ഇസ്‌റാഈല്‍ സന്ദര്‍ശനത്തിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടന്‍ പറഞ്ഞിരുന്നു. ഇതിനെതിരേയാണ് ഉര്‍ദുഗാന്‍ രംഗത്തെത്തിയത്.
ഇസ്‌റാഈലില്‍നിന്ന് ബോള്‍ട്ടന്‍ നല്‍കിയ സന്ദേശം സ്വീകരിക്കാനാവില്ല. യു.എസിന് കുര്‍ദ് സേനയെ വ്യക്തമായി അറിയില്ല. ഈ തീവ്രവാദ വിഭാഗം കുര്‍ദ് സഹോദരന്മാരെ പ്രതിനിധീകരിക്കുന്നില്ല. കുര്‍ദുകളുടെ പ്രതിനിധിയായിട്ടാണ് ഇവരെ കാണുന്നതെങ്കില്‍ യു.എസിന് ഗുരുതര തെറ്റു സംഭവിച്ചു. സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതില്‍ പ്രസിഡന്‍് ട്രംപുമായി ഡിസംബറില്‍ ധാരണയില്‍ എത്തിയതാണ്. പിന്‍മാറ്റവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപിന് പൂര്‍ണ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ യു.എസ് ഭരണകൂടം വ്യത്യസ്ത കാര്യങ്ങളാണ് പറയുന്നതെന്ന് ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.
സിറിയയില്‍ കുര്‍ദ് സേനയ്ക്ക് (വൈ.പി.ജി) യു.എസ് സഹായം നല്‍കുന്നതിനെ തുര്‍ക്കി നേരത്തെ അപലപിച്ചിരുന്നു. വൈ.പി.ജിയെയും കുര്‍ദ് പാര്‍ട്ടിയായ കുര്‍ദിഷ് ഡെമോക്രാറ്റിക്ക് യൂനിയന്‍ പാര്‍ട്ടിയെയും തീവ്രവാദ സംഘമായിട്ടാണ് തുര്‍ക്കി വിലയിരുത്തുന്നത്.
സിറിയയില്‍നിന്ന് ഐ.എസിനെ പുറത്താക്കാനുള്ള യു.എസ് പോരാട്ടത്തില്‍ സഖ്യകക്ഷിയണ് കുര്‍ദ് സേന. അതിനിടെ ജോണ്‍ ബാള്‍ട്ടന്‍ തുര്‍ക്കിയിലെ മുതിര്‍ന്ന ഔദ്യോഗിക വൃത്തങ്ങളുമായി ചര്‍ച്ച നടത്തി. സിറിയയില്‍നിന്നുള്ള യു.എസ് സൈനിക പിന്‍മാറ്റം സംബന്ധിച്ച് തുര്‍ക്കി പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹീം കലിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. എന്നാല്‍ നേരത്തെ തീരുമാനിച്ചിരുന്ന ഇരുവരും തമ്മിലുള്ള സംയുക്ത പത്രസമ്മേളനം റദ്ദാക്കി. കലിനുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നെന്ന് യു.എസ് ദേശീയ സരുക്ഷാ കൗണ്‍സില്‍ വക്താവ് ഗാരറ്റ് മാര്‍ക്യൂസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  25 days ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  25 days ago
No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  a month ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  a month ago
No Image

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

International
  •  a month ago
No Image

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

Cricket
  •  a month ago
No Image

7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം

uae
  •  a month ago
No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  a month ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  a month ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  a month ago